ഗ്ലാസ്‌ഗോയില്‍ അഞ്ച് മിനിറ്റിൽ കിടിലം പ്രസംഗം; വൈറലായി വിനിഷാ ഉമാശങ്കര്‍
ഗ്ലാസ്‌ഗോയില്‍ അഞ്ച് മിനിറ്റിൽ കിടിലം പ്രസംഗം; വൈറലായി വിനിഷാ ഉമാശങ്കര്‍
ഗ്ലാസ്‌ഗോയില്‍ കഴിഞ്ഞ ദിവസം നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ വൈറലായ ആ കിടിലം പ്രസംഗം സമൂഹ മാധ്യമങ്ങളിലയക്കം തരംഗമാവുകയാണ്. പ്രസംഗം നടത്തിയത് വെറും പതിനാല് വയസ്സ് മാത്രം പ്രായമുളള വിനിഷാ ഉമാശങ്കർ. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശിനിയാണ് വിനിഷ.

എര്‍ത്ത് ഷോട്ട് പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയുടെ ഭാഗമായ വിനിഷയുടെ പ്രസംഗം ലോകം മുഴുവൻ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രസംഗം ജന ശ്രദ്ധയിൽ എത്തിയതോടെ വിനിഷ ഉമാശങ്കറിനെ തേടി അഭിന്ദന പ്രവാഹം എത്തി. ഒപ്പം ആഗോള നേതാക്കളും വിനിഷയെ അഭിനന്ദിച്ചു.

ലോകനേതാക്കളെയടക്കം ഈ കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വാഗ്ദാനങ്ങളോ വാചകമടിയോ അല്ല വേണ്ടതെന്ന് ആ പതിനാലുകാരി വേദിയിൽ ഉറക്കെ പറഞ്ഞു.
വില്യം രാജകുമാരന്റെ ക്ഷണിച്ചതിനെ തുടർന്നാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി വിനിഷ എത്തിയത്. ഇദ്ദേഹം ഏർപ്പെടുത്തിയ പുരസ്‌കാരമായ എര്‍ത്ത്‌ഷോട്ട് പുരസ്‌കാര പട്ടികയിൽ വിനിഷയുടെ പേരും ഇടം പിടിച്ചു. ഈ പുരസ്‌കാര പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വിനിഷ.

പരിസ്ഥിതിയെ പിന്തുണയ്ക്കുന്ന പ്രവർത്തനത്തിനുള്ള പുരസ്കാരമാണ് വില്യം രാജകുമാരന്റെ പുരസ്കാരം . കരി ഉപയോഗിച്ചുള്ള പരമ്പരാഗത തേപ്പുപെട്ടി വണ്ടികള്‍ക്കു പകരം വെക്കാനാകുന്നതാണ് വിനിഷയുടെ കണ്ടുപിടിത്തം. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടിയെന്ന പുതിയ ആശയമാണ് ഈ കൊച്ചു മുടുക്കി ലോകത്തിന് മുന്നോട്ട് വയ്ക്കുന്നത്.
വിനിഷയുടെ പ്രസംഗത്തിന്റെ വാചകങ്ങൾ ഇങ്ങനെ;
"പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും പാലിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന നേതാക്കളോട് എന്റെ തലമുറയിൽ പലരും ദേഷ്യപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നു. ഞങ്ങൾക്ക് ദേഷ്യപ്പെടാൻ എല്ലാ കാരണവുമുണ്ട്. പക്ഷേ എനിക്ക് ദേഷ്യപ്പെടാൻ സമയമില്ല. എനിക്ക് പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്.ഭൂമിയെ സംരക്ഷിക്കാന്‍ നേരിട്ടിറങ്ങണം. ഫോസില്‍ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. ഞങ്ങള്‍ എര്‍ത്ത്‌ഷോട്ട് പുരസ്‌കാര ജേതാക്കളും അന്തിമ പട്ടികയില്‍ ഇടം പിടിച്ചവരും മുന്നോട്ടു വെച്ച കണ്ടുപിടിത്തങ്ങളെയും ആശയങ്ങളും പരിഹാരങ്ങളെയും നിങ്ങൾ പിന്തുണയ്ക്കണം.
Recommended Video
"ഇന്ന് ഞാൻ എല്ലാ ബഹുമാനത്തോടെയും നിങ്ങളോട് ആവശ്യപ്പെടുന്നു, ഞങ്ങൾ സംസാരിക്കുന്നത് നിർത്തി പ്രവർത്തിക്കാൻ തുടങ്ങുകയാണ്. ഞാനും ഒരു വിദ്യാര്‍ഥിയാണ്, പരിസ്ഥിതിവാദിയാണ്, സംരംഭകയാണ്'. ഞങ്ങൾക്ക് ഒരു പുതിയ ഭാവിക്കായി ഒരു പുതിയ കാഴ്ചപ്പാട് ആവശ്യമാണ്. അതിനാൽ ഞങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിന് നിങ്ങളുടെ സമയവും പണവും പരിശ്രമവും ഞങ്ങളിൽ നിക്ഷേപിക്കേണ്ടതുണ്ട്!" തമിഴ്‌നാട്ടിൽ നിന്നുള്ള പെൺകുട്ടി ലോക നേതാക്കളോട് പറഞ്ഞു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications