Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബ് ലോകത്ത് നിന്നും ആ 'സാത്താനെ' ഓടിക്കുമോ: സൗദിയുമായി കൈ കോർക്കുമ്പോള്‍ ഇറാന്‍ ലക്ഷ്യമിടുന്നത്

ചൈനയുടെ മധ്യസ്ഥതയില്‍ ചേർന്ന കൂടിക്കാഴ്ചയുടെ ഫലമായി ഇറാനും സൗദി അറേബ്യയും ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ തർക്കങ്ങളും അകല്‍ച്ചയും ഒരു പരിധിവരെ പരിഹരിച്ചിരിക്കുകയാണ്. ചർച്ചയുടെ ഫലമായി ഇരു രാജ്യങ്ങളിലും എംമ്പസികള്‍ തുറക്കാന്‍ സ്ഥാനപതികളെ നിയമിക്കാനും തീരുമാനമായി. ഇതോടൊപ്പം തന്നെ വിമാന സർവ്വീസ് ആരംഭിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളും ചർച്ചയിലാണ്.

അമേരിക്ക നയതന്ത്രപരമായി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മേഖലയില്‍ ചൈനയുടെ ഇടപെടല്‍ വിജയം കണ്ടു എന്നതും ശ്രദ്ധേയമാണ്. ചൈനയും റഷ്യയും ചേർന്ന്, ഒരു പുതിയ പാശ്ചാത്യ വിരുദ്ധ ആഗോള ക്രമത്തിന്റെ ഉദയത്തെ കൂടുതൽ സുഗമമാക്കുകയും ഇതോടൊപ്പം തന്നെ പ്രാദേശിക ക്രമീകരണത്തിൽ നിന്ന് അമേരിക്കയെ ഒഴിവാക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നുവെന്നുമാണ് വിലയിരുത്തുകള്‍.

 saudi-iran-

ഇസ്ലാമിക ലോകവും പാശ്ചാത്യരും

ഇറാനിയൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനും സൗദി അറേബ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക എന്നത് കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. 83-കാരനായ പരമോന്നത നേതാവ്, തന്റെ മുൻഗാമിയെപ്പോലെ, ഇസ്ലാമിക ലോകവും പാശ്ചാത്യരും എന്ന വിഭജനം നിലനിർത്താന്‍ ആഗ്രഹിക്കുന്നയാളാണ്.

ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള ഈ കരാർ അമേരിക്കയുടെ ശക്തി മേഖലയില്‍ കുറക്കുന്നതിന് സാധിക്കുമെന്നും ഇറാന്‍ കരുതുന്നു. വർഷങ്ങളായി ഇറാന്റെ പ്രഖ്യാപിത ശത്രുവാണ് അമേരിക്ക. എന്നാല്‍ സൗദി അറേബ്യക്ക് അമേരിക്കയുമായി വളരെ അടുത്ത ബന്ധമുള്ളതയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പക്ഷെ ഇറാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചൈന ചുക്കാന്‍ പിടിച്ചപ്പോള്‍ സൗദിയും പ്രശ്ന പരിഹാരത്തിന് തയ്യാറായി.

Hair care: മുടി തഴച്ച് വളരാന്‍ പഴം കൊണ്ട് ചില വിദ്യകളുണ്ട്, പഴത്തൊലിയായാലും മതി

അമേരിക്കയെ മഹാനായ സാത്താൻ (Great Satan) എന്നാണ് വിദേശ കാര്യമന്ത്രാലയം നേരത്തെ വിശേഷിപ്പിച്ചത്. പ്രഖ്യാപിക അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇറാന്‍ സമീപ വർഷങ്ങളിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് എന്നിവരുമായി അടുക്കാനുള്ള നീക്കവും ഇറാനും ഖമേനിയും നടത്തുന്നുണ്ട്.

salman-saudi-arabia-

ഇസ്ലാമിക നാഗരികത

ഇറാൻ നയിക്കുന്ന ഒരു ഇസ്ലാമിക നാഗരികതയും റഷ്യയുടെ നേതൃത്വത്തിലുള്ള റുസ്സോ-സ്ലാവിക് നാഗരികതയും ചൈന നയിക്കുന്ന കൺഫ്യൂഷ്യസ്-കമ്മ്യൂണിസ്റ്റ് നാഗരികതയുമാണ് ഖമേനി കാണുന്നു സ്വപ്നം. ഇവരെല്ലാവരും ചേർന്ന് പാശ്ചാത്യ നാഗരികതയ്ക്കെതിരായി നിലകൊള്ളുന്നു. പാശ്ചാത്യരെ വേരോടെ പിഴുതെറിയാൻ പതിറ്റാണ്ടുകളായി അവർക്ക് ലഭിച്ച ഏറ്റവും നല്ല അവസരമാണിതെന്ന് അദ്ദേഹം കരുതുന്നു.

യുഎസിന്റെ നേതൃത്വത്തിലുള്ള ലിബറൽ ലോകക്രമം തകരുകയാണെന്നും ചൈന, റഷ്യ, ഇറാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ പാശ്ചാത്യ വിരുദ്ധ ക്രമം രൂപപ്പെടുകയാണെന്നും ഖമേനിയും ഐആർജിസിയും ആത്മാർത്ഥമായി വിശ്വസിക്കുന്നു എന്നുള്ളതാണ് സത്യം. റഷ്യയുടെ ഉക്രൈന്‍ അധിനിവേശ സമയത്ത് റഷ്യക്ക് സൈനിക സഹായവുമായി ഇറാന്‍ മുന്നോട്ട് വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

മേഖലയില്‍ യുഎസ് യുഗം അവസാനിച്ചു എന്നായിരുന്നു സൗദി അറേബ്യയുമായുള്ള കരാർ ഒപ്പിട്ടതിന് ശേഷം, ഐആർജിസി കമാൻഡറും സൈനിക ഉപദേഷ്ടാവുമായ യഹ്‌യ റഹീം സഫാവി വ്യക്തമാക്കിയത്. "യുഎസിന് ചൈനയുടെ രണ്ടാമത്തെ ഏറ്റവും വലിയ പ്രഹരം." എന്നും അദ്ദേഹം വിശേഷിപ്പിച്ചു. 2016 ല്‍ ടെഹ്റാനിലെ എംബസിക്ക് നേരെയുള്ള ആക്രമണമായിരുന്നു സൌദി-ഇറാന്‍ ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തിയ പ്രധാന സംഭവം.

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ

ബീജിങ്ങില്‍ നടന്ന ചർച്ചയുടെ അടിസ്ഥാനത്തില്‍ വരും മാസങ്ങളിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഖമേനിയുടെയും ഐആർജിസിയുടെയും വീക്ഷണത്തിൽ, 2016-ന് മുമ്പുള്ള നിലയിലേക്കുള്ള തിരിച്ചുവരവ് വിജയം പ്രഖ്യാപിക്കാനുള്ള മറ്റൊരു കാരണമാണ്, കാരണം അത് ഫലത്തിൽ യാതൊരു ചെലവുമില്ലാതെ തങ്ങളുടെ പ്രാദേശിക ആധിപത്യം നിലനിർത്തുന്നുവെന്നും അവർ വിശ്വസിക്കുന്നു.

സൗദി അറേബ്യയോടുള്ള കടുത്ത ശത്രുത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയതാണ്, സൗദി രാജകുടുംബത്തെ "ജൂത ഉത്ഭവം" ഉള്ള "വിശ്വാസത്യാഗികൾ" ആയി ചിത്രീകരിക്കുന്ന സൗദി വിരുദ്ധ സിദ്ധാന്തങ്ങൾ റെവല്യൂഷണറി ഗാർഡിന്റെ ഔപചാരിക പ്രബോധന പരിപാടിയിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

america-iranrelationship

റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് തങ്ങളോടുള്ള വികാരത്തെക്കുറിച്ച് സൗദിക്കും വ്യക്തമായി തന്നെ അറിയാം. എന്നിട്ടും ഇത്തരമൊരു കരാറിന് അവർ തയ്യാറായതിന് പിന്നില്‍ തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തി കെട്ടിപ്പടുക്കുക, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന സാമൂഹിക പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കരാറിന്റെ ഫലമായി യെമനിൽ വലിയ തോതില്‍ സമാധാനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. IRGC അതിന്റെ സൗദി അറേബ്യയ്‌ക്കെതിരായ തീവ്രവാദത്തെ തന്ത്രപരമായി വൈകിപ്പിക്കുകയും വലിയ ശത്രുവായ യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്താക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നാണ് നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+