നടന്നിരിക്കുന്നത് വിദേശ ഗൂഢാലോചനയല്ല,ജനാധിപത്യ ഗൂഢാലോചനയാണ്;ഇമ്രാനെ പുറത്താക്കിയതിൽ പ്രതികരിച്ച് ബിലാവൽ ഭൂട്ടോ
ഇസ്ലാമബാദ്; മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കിയതിൽ വിദേശ ഇടപെടൽ ഇല്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ. തന്റെ പാർട്ടിയാണ് ഇതിനായി കരുക്കൾ നീക്കിയത് അല്ലാതെ വിദേശ രാജ്യങ്ങൾ അല്ല. നടന്നിരിക്കുന്നത് വിദേശ ഗൂഢാലോചനയല്ല ജനാധിപത്യ ഗൂഢാലോചനയാണ്. ഇത് നടന്നത് വൈറ്റ് ഹൗസിലല്ല ബിലാവൽ ഹൗസിൽ ആണ് ഭൂട്ടോ പറഞ്ഞു.
പാകിസ്ഥാൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതിന് ശേഷം വ്യാഴാഴ്ചയാണ് ഇക്കാര്യം ഭൂട്ടോ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. പിപിപിയുടെയും പിഎംഎൽ-എന്നിന്റെയും ഒരുമിച്ചുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഇമ്രാൻഖാനെ പുറത്താക്കിയത്. ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയെ നീക്കം ചെയ്യുന്നതിൽ ജനാധിപത്യ മാർഗമായ അവിശ്വാസ പ്രമേയം ഉപയോഗിച്ചതിൽ അഭിമാനം ഉണ്ടെന്നും ഭൂട്ടോ കൂട്ടിച്ചേർത്തു. ഇത് ആദ്യമായാണ് അവിശ്വാസ പ്രമേയം വഴി ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് അധികാരം നഷ്ടപ്പെടുന്നത്.

അതേസമയം, ഇന്ത്യയോടുള്ള തന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഷരീഫ് ഒഴിഞ്ഞുമാറി. ഏപ്രിൽ 21 ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലണ്ടൻ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ "ഇന്ത്യയെക്കുറിച്ചുള്ള എന്റെ നിലപാട് എല്ലാവർക്കും അറിയാം" എന്ന് മാത്രമാണ് നവാസ് ഷെരീഫ് പറഞ്ഞത്. പാകിസ്ഥാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ കൂടിക്കാഴ്ച 90 മിനിറ്റിലധികം നീണ്ട് നിന്നു, അതിൽ പാകിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്നാണ് അവർ എടുത്തിരിക്കുന്ന തീരുമാനം.
ഇമ്രാൻ ഖാൻ അധികാരത്തിലിരുന്ന നാല് വർഷം ഏറ്റവും മോശം സമയമായാണ് പാകിസ്ഥാൻ കണ്ടത്. എന്നതിനാൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് പാകിസ്ഥാൻ മാധ്യമങ്ങളോട് സംസാരിച്ച നവാസ് ഷെരീഫ് പറഞ്ഞു. എല്ലാ കാര്യങ്ങളിൽ നിന്നും പിൻതിരിയുന്ന നടപടിയായിരുന്നു ഇമ്രാൻ സ്വീകരിച്ചിരുന്നത്. താൻ ഇക്കാര്യത്തിൽ വിപരീതമായി പ്രവർത്തിക്കുമെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ബിലാവലിനൊപ്പം അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളായ ഷെറി റഹ്മാൻ, നവീദ് ഖമർ, ഖമർ സമാൻ കൈര എന്നിവരും യോഗത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ചയും ചർച്ച തുടരും എന്നാണ് ലഭിക്കുന്ന വിവരം.
Recommended Video
അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടത് ഇമ്രാന് തിരിച്ചടിയായി. ദേശീയസഭ പുനഃസ്ഥാപിക്കാനും അവിശ്വാസവോട്ടെടുപ്പ് നടത്താനും കോടതി നിര്‍ദേശിക്കുകയുമായിരുന്നു. 2018-ലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications