Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം രക്ഷിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ട്രംപിനെ മാറ്റി നിർത്തുമോ?രാഷ്ട്രീയത്തിൽ ട്രംപിനെ കാത്തിരിക്കുന്നതെന്ത്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ മുതൽ വെല്ലുവിളിച്ച് രംഗത്തെത്തിയ ഡൊണാൾഡ് ട്രംപ് ഒരിക്കൽപ്പോലും ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
ബുധനാഴ്ച കാപ്പിറ്റലിനെ ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രചോദിപ്പിക്കുക മാത്രമല്ല ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ റിപ്പബ്ലിക്കൻ പാർട്ടിയെ ഒരു തകർച്ചയിലേക്ക് എത്തിക്കുക കൂടി ചെയ്തിട്ടുണ്ട്. ഇതോടെ ട്രംപിനോട് എന്ത് തരം സമീപനമായിരിക്കും പാർട്ടി സ്വീകരിക്കുക എന്നത് സംബന്ധിച്ച് ചർച്ചകളുയരുന്നുണ്ട്.

യുഎസ് പ്രസിഡന്റ് സ്ഥാനവും സഭയും നഷ്ടപ്പെട്ടതിന് പിന്നാലെ ഇപ്പോൾ സെനറ്റും നഷ്ടപ്പെട്ടു. ട്രംപിന്റെ ഈ നീക്കത്തിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പിളർപ്പുണ്ടായിട്ടുണ്ട്. പലരും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രംപ് പിന്മാറണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നിട്ടുള്ള ആവശ്യം.

 america5-1

വർഷങ്ങളോളം ചെലവഴിച്ച റിപ്പബ്ലിക്കൻ‌മാർ‌ ശ്രീ. തന്റെ അപകടകരമായ പെരുമാറ്റത്തെക്കുറിച്ച് ട്രംപ് ഇപ്പോൾ അസ്വസ്ഥജനകമായ ഒരു പ്രതീക്ഷയെ അഭിമുഖീകരിക്കുന്നു: ബുധനാഴ്ചത്തെ അക്രമത്തിന്റെ എപ്പിസോഡ്, ശ്രീ. ട്രംപിന്റെ പരാമർശങ്ങൾ പാർട്ടിയുടെ കറയായി പതിറ്റാണ്ടുകളായി നിലനിൽക്കും - വാട്ടർഗേറ്റ് തകർച്ചയും മഹാമാന്ദ്യവും പോലെ മുൻ തലമുറയിലെ റിപ്പബ്ലിക്കൻമാരെ നിഴലിച്ചു.

"കഴിഞ്ഞ എട്ട് ആഴ്ചകളായി അദ്ദേഹത്തിന്റെ പെരുമാറ്റം രാജ്യത്തിന് ഹാനികരവും പാർട്ടിക്ക് അവിശ്വസനീയമാംവിധം ദോഷകരവുമാണ്," ന്യൂജേഴ്‌സി മുൻ ഗവർണറായ ക്രിസ് ക്രിസ്റ്റി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികൾ നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ നാല് പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികൾ അതിക്രമിച്ച് കയറിയതാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്.

ട്രംപിന് അനുകൂലമായ പ്രതിഷേധത്തിൽ ബുധനാഴ്ച പത്ത് ലക്ഷം പേരാണ് പങ്കെടുത്തത്. തിരഞ്ഞെടുപ്പിലുണ്ടായ കൃത്രിമത്തിനെതിരെയാണ് പ്രതിഷേധം നടത്തിയതെന്നുമാണ് ട്രംപ് അനുകൂലികളുടെ വാദം. ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുള്ള യുഎസ് കോൺഗ്രസിന്റെ യോഗം നടക്കുന്നതിനിടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+