വെളുത്ത പുക ഉയരുന്നത് കാത്ത് വിശ്വാസികള്‍; പുതിയ മാര്‍പാപ്പയ്ക്കായി ഉറ്റുനോക്കി ലോകം
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിശ്വാസികളെ കണ്ണീരിലാഴ്ത്തി ഏപ്രില്‍ 21 നാണ് ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ കാലം ചെയ്തത്. സഭയുടെ പരമ്പരാഗത ചട്ടക്കൂടുകളും നിയമങ്ങളും പൊളിച്ചെഴുതിയ പാപ്പ ജീവിതത്തിലും പിന്‍ഗാമികള്‍ക്ക് മാതൃകയായി. ആഡംബര സൗകര്യങ്ങള്‍ എല്ലാം ഉണ്ടായിട്ടും ലളിത ജീവിതം തിരഞ്ഞെടുക്കുകയും അതിനായി വിശ്വാസികളോട് നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്തു. 88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെക്കാലമായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനവും പക്ഷാഘാതവും ബാധിച്ചാണ് മരണം സംഭവിച്ചത്.
ഫ്രാന്‍സിസ് പാപ്പയുടെ സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞതോടെ ലോകമെങ്ങും ഉറ്റുനോക്കുന്നത് വത്തിക്കാനിലേക്കാണ്. പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത്. ലോകം മുഴുവനുമുള്ള 140 കോടി വിശ്വാസികളുടെ ആത്മീയ തലവനാണ് മാര്‍പാപ്പ. അതിനാല്‍ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പും ഏറെ സങ്കീര്‍ണമാണ്.

12 വര്‍ഷമായി സഭയുടെ തലവനായിരുന്നു ഫ്രാന്‍സിസ് പാപ്പ. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് സഭയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കത്തോലിക്കാ സഭയുടെ പരിവര്‍ത്തന കാലമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭരണകാലയളവിനെ കാണുന്നത്. അതിനാല്‍ ഇനി വരാനിരിക്കുന്ന മാര്‍പാപ്പയ്ക്കും വെല്ലുവിളികള്‍ ഏറെയാണ്. ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകളും ആശയങ്ങളും പുതിയ മാര്‍പാപ്പ പിന്തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. നൂറിലേറെ രാജ്യങ്ങളില്‍ വിശ്വാസികളുള്ളതിനാല്‍ മാര്‍പാപ്പ സ്വീകരിക്കുന്ന ഓരോ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടും.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിനാണ് ആരംഭിക്കുന്നത്. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെയാണ് ഇനി തിരഞ്ഞെടുക്കുന്നത്. അതീവ രഹസ്യാത്മകമായ നിറഞ്ഞ നടപടിക്രമങ്ങളിലൂടെയാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. തങ്ങളുടെ തീരുമാനത്തെ ബാഹ്യമായി ഒന്നും സ്വാധീനിക്കാതിരിക്കാന്‍ എല്ലാ കര്‍ദിനാള്‍മാരും പ്രതിജ്ഞയെടുത്ത ശേഷമാണ് കോണ്‍ക്ലേവ് ആരംഭിക്കുക.
മാര്‍പാപ്പ കഴിഞ്ഞാല്‍ സഭയുടെ ഏറ്റവും തലപ്പത്തുള്ള കര്‍ദിനാള്‍മാര്‍ ചേര്‍ന്നാണ് മാര്‍പാപ്പയെ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നത്. കര്‍ദിനാള്‍മാര്‍ക്കു താഴേക്കുള്ള പുരോഹിതര്‍ക്കോ വിശ്വാസികള്‍ക്കോ വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സിസ്റ്റൈന്‍ ചാപ്പല്‍.
വത്തിക്കാനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് കോണ്‍ക്ലേവിന്റെ തീയതി തീരുമാനിച്ചത്. സഭയിലെ 252 കര്‍ദിനാള്‍മാരില്‍ 135 പേര് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. അതേസമയം, 80 വയസിന് മുകളിലുള്ളവര്‍ക്ക് വോട്ടവകാശം ഇല്ല. ഇവര്‍ എല്ലാവരും പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കര്‍ദിനാള്‍മാരുണ്ട്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാളെയാണ് പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുക. അതു ലഭിക്കുന്നതു വരെ വോട്ടെടുപ്പ് തുടരും. രഹസ്യ ബാലറ്റ് വഴിയാണു വോട്ടെടുപ്പ്. ഓരോ വോട്ടെടുപ്പിനും ശേഷം ബാലറ്റുകള്‍ കത്തിച്ചു കളയും.
കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ഭൂരിപക്ഷം കര്‍ദിനാള്‍മാരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. കോണ്‍ക്ലേവ് ആരംഭിച്ചുകഴിഞ്ഞാല്‍ ലോകം മുഴുവനുമുള്ള വിശ്വാസികള്‍ അതീവ ആകാംക്ഷയോടെയായിരിക്കും സിസ്റ്റൈന്‍ ചാപ്പലിലേക്ക് ഉറ്റുനോക്കുന്നത്. സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍ നിന്ന് ഉയരുന്നത് വെളുത്ത പുകയാണോ കറുത്ത പുകയാണോ ഉയരുന്നത് എന്നായിരിക്കും വിശ്വാസികള്‍ ഉറ്റുനോക്കുക.
പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ കറുത്ത പുകയും തെരഞ്ഞെടുത്താല്‍ വെളുത്ത പുകയുമായിരിക്കും വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍ നിന്ന് ഉയരുക.
ഇന്ത്യയില്‍ നിന്ന് നാലു കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. അതില്‍ രണ്ടു പേര് മലയാളികളാണ്. ഗോവ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാരോ, ഹൈദരാബാദ് ആര്‍ച്ച് ബിഷപ് കര്‍ദിനാല്‍ ആന്റണി പൂല, മലയാളികളായ സിറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലീമീസ് ബസേലിയോസ്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് വോട്ട് ചെയ്യും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications