വീറ്റോ അധികാരത്തില്‍ പുനഃപ്പരിശോധന; ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ച
ന്യൂയോര്‍ക്ക്: ഏറെ വിവാദങ്ങള്‍ക്കിടയായ രക്ഷാസമിതിയിലെ വീറ്റോ അധികാരം എടുത്തുകളയുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് യു.എന്നില്‍ തുടക്കമിട്ടു. 50ലധികം രാജ്യങ്ങള്‍ അമേരിക്കയുടെ പിന്തുണയോടെ കൊണ്ടുവന്ന പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നത്. യുക്രൈന് വിഷയത്തില്‍ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ചതാണ് അമേരിക്ക പ്രമേയത്തെ പിന്തുണയ്ക്കാന്‍ കാരണം. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നതിനാല്‍ പ്രമേയം പാസാകാതെ പോകുകയാണ് പതിവ്. റഷ്യയ്ക്കെതിരെ കടുത്ത നടപടിക്ക് ഐക്യരാഷ്ട്രസഭയ്ക്ക് സാധിക്കുന്നില്ല.
വീറ്റോ നിലനിര്‍ത്തുന്നതിനായി അതിന്റെ അധികാരമുള്ള അഞ്ച് വന്‍ശക്തിരാഷ്ട്രങ്ങള്‍ തയാറാക്കിയ കരടുപ്രമേയം സംബന്ധിച്ച് യുഎന്‍ പൊതുസഭ ചര്‍ച്ചതുടങ്ങി. സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്, ഫ്രാന്‍സ് എന്നിവര്‍ക്കാണ് വീറ്റോ അധികാരം. വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാലും വിവേചനപരമായതിനാലും വീറ്റോ എടുത്തുകളയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇസ്രായേലിനെതിരായ പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്യുന്നതിനാല്‍ രക്ഷാസമിതിയില്‍ പാസാകാറില്ല. യുക്രൈന് വിഷയത്തിലും റഷ്യയും സമാനമായ നിലപാട് സ്വീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് വീറ്റോ അധികാരം സംബന്ധിച്ച് പുനഃപ്പരിശോധന നടത്തുന്നത്.

വീറ്റോ അധികാരമുള്ള അഞ്ചു സ്ഥിരാംഗങ്ങളും പൊതുസഭയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് വോട്ടിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളും ചേര്‍ന്നതാണ് രക്ഷാ സമിതി. നിലവില്‍ ഇന്ത്യ രക്ഷാസമിതി അംഗമാണ്. ഏഷ്യയിലെ പ്രധാന രാജ്യമായ ഇന്ത്യയ്ക്ക് വീറ്റോ അധികാരമുള്ള സ്ഥിരാരംഗത്വം നല്‍കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. അമേരിക്കയാണ് തടസം നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ രക്ഷാസമിതിയുടെ അധികാര പരിധി പുനഃപ്പരിശോധിക്കണമെന്ന ആവശ്യത്തിനും ഏറെകാലത്തെ പഴക്കമുണ്ട്.
യുഎന്‍ നിലവില്‍വന്നതിന് ശേഷം റഷ്യ ആണ് കൂടുതല്‍ വീറ്റോ അധികാരം ഉപയോഗിച്ചത്- 143 തവണ. അമേരിക്ക 86ഉം ബ്രിട്ടണ് 30ഉം ചൈനയും ഫ്രാന്‍സും 18 വീതം തവണയും പ്രത്യേകാധികാരം ഉപയോഗിച്ചു. സ്ഥിരാംഗങ്ങളെല്ലാം അനുകൂലിച്ച് വോട്ട് ചെയ്താല്‍ മാത്രമേ രക്ഷാ സമിതിയില്‍ ഒരു പ്രമേയം പാസ്സാകുകയുള്ളൂ. എന്നാല്‍ ആ പ്രമേയത്തെ അഞ്ചു വന്ശക്തികളിലാരെങ്കിലും വീറ്റോ ചെയ്താല്‍ അത് പരാജയപ്പെടും. വംശഹത്യകള്‍, കൂട്ടക്കൊലകള്‍, യുദ്ധക്കുറ്റങ്ങള്‍ തുടങ്ങിയവക്കെതിരേ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് 2015ല്‍ 100 ലേറെ രാജ്യങ്ങള്‍ ചേര്‍ന്ന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതുനടപ്പായില്ല. ജര്‍മനി, ജപ്പാന് തുടങ്ങിയ രാജ്യങ്ങളും പുതിയ പ്രമേയത്തെ അനുകൂലിക്കുന്നുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications