Get Updates
Get notified of breaking news, exclusive insights, and must-see stories!

റഡാറുകളുടെ പോലും കണ്ണുവെട്ടിക്കും; എന്തുകൊണ്ട് ബി2 ബോംബറുകള്‍? അത്യന്തം വിനാശം ലക്ഷ്യം..!?

വാഷിംഗ്ടണ്‍: ഞായറാഴ്ച പുലര്‍ച്ചെ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാണ് അമേരിക്ക, ബി-2 സ്റ്റെല്‍ത്ത് ബോംബറുകളും ബങ്കര്‍-ബസ്റ്റര്‍ ബോംബുകളും ഉപയോഗിച്ച് ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ സൈനിക ആക്രമണം നടത്തിയത്. ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം ആരംഭിച്ച് പത്താം നാളാണ് അമേരിക്കയുടെ നീക്കം. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളെയാണ് അമേരിക്ക ആക്രമിച്ചത്.

അമേരിക്കന്‍ ആയുധപ്പുരയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് B-2 സ്റ്റെല്‍ത്ത് ബോംബറുകള്‍. ഞായറാഴ്ച പുലര്‍ച്ചെ മിസോറിയില്‍ നിന്ന് പറന്നുയര്‍ന്ന ബി-2 ബോംബറുകള്‍ 37 മണിക്കൂര്‍ യാത്ര ചെയ്ത് ഇറാനിലെ ആണവ ലക്ഷ്യങ്ങള്‍ ആക്രമിച്ച് ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറച്ച ശേഷം യുഎസിലേക്ക് മടങ്ങിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Iran-Israel Conflict

ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിലയുള്ള നൂതന ജെറ്റ്, മിസോറി വ്യോമതാവളത്തില്‍ നിന്ന് ഇറാനിലേക്കും പിന്നീട് യുഎസിലേക്കും ഏകദേശം 11,400 കിലോമീറ്റര്‍ സഞ്ചരിച്ചു എന്നാണ് വിവരം. ഓപ്പറേഷനില്‍, ഫോര്‍ഡോയിലെ ആക്രമണത്തില്‍ ആറ് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു. അതേസമയം 30 ടോമാഹോക്ക് മിസൈലുകള്‍ മറ്റ് രണ്ട് ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചു.

യുഎസ് ഓപ്പറേഷനുശേഷം നടന്ന ഒരു മാധ്യമസമ്മേളനത്തില്‍, ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും സമാധാനം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു.

ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍

ലോകത്ത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും രഹസ്യത്മകവുമായ വിമാനങ്ങളില്‍ ഒന്നാണ് ബി-2 സ്പിരിറ്റ്. ശീതയുദ്ധകാലത്ത് നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ വികസിപ്പിച്ചെടുത്ത ബോംബര്‍ ആണിത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം 21 എണ്ണം മാത്രമാണ് ആകെ നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ വിമാനത്തിനും ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ ചെലവ് വരും. 1988 മുതല്‍ 2000 വരെയുള്ള കാലയളവിലാണ് ഈ വിമാനം നിര്‍മിക്കപ്പെട്ടത്.

യുഎസ് വ്യോമസേനയുടെ നട്ടെല്ലാണ് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍. ലോകത്തിലെ ഏറ്റവും അതിജീവിക്കാന്‍ കഴിയുന്ന വിമാനങ്ങളില്‍ ഒന്നായി ഇത് തുടരുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ പ്രതിരോധ സാങ്കേതികവിദ്യയുള്ള ഈ വിമാനം, കുറഞ്ഞ നിരീക്ഷണക്ഷമത, എല്ലാ ഉയരത്തിലും സഞ്ചരിക്കാനുള്ള കഴിവ്, ഏറ്റവും സങ്കീര്‍ണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലേക്ക് തുളച്ചുകയറാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ടതാണ്.

ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രം ലക്ഷ്യമാക്കി യുഎസ് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആണ് വര്‍ഷിച്ചത്. ബോംബിംഗ് ദൗത്യങ്ങളില്‍ മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ വഹിക്കാന്‍ കഴിവുള്ള ഒരേയൊരു അമേരിക്കന്‍ യുദ്ധവിമാനമാണ് ബി-2. GBU57 എന്നത് അമേരിക്കന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലെ ഏറ്റവും ശക്തമായ, ആണവമല്ലാത്ത 'ബങ്കര്‍ ബസ്റ്റര്‍' ബോംബാണ്.

13,600 കിലോഗ്രാം ഭാരമുള്ള ഇത് ഭൂമിക്കടിയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബങ്കറുകള്‍, ആണവ നിലയങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍ തുടങ്ങിയവ തകര്‍ക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തതാണ്. 60 മീറ്ററോളം ആഴത്തിലുള്ള മണ്ണും കട്ടിയുള്ള കോണ്‍ക്രീറ്റും തുളച്ചുകയറി സ്‌ഫോടനം നടത്താന്‍ തക്ക പ്രഹരശേഷിയുള്ളതാണ് ഇത്. ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം പോലുള്ള, മലനിരകള്‍ക്കുള്ളില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യ സ്വഭാവമുള്ള കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ GBU57 ന് മാത്രമേ സാധിക്കൂ.

ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിവുള്ള വിമാനങ്ങളില്‍ ഒന്നാണ് ഇത്. പ്രത്യേക രൂപകല്‍പ്പനയും കോട്ടിംഗുകളും റഡാര്‍ സിഗ്‌നലുകളെ പ്രതിഫലിപ്പിക്കുന്നത് കുറയ്ക്കുന്നു. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 11,000 കിലോമീറ്ററിലധികം ദൂരം പറക്കാന്‍ ഇതിന് കഴിയും. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്നത് ഇതിന്റെ പ്രവര്‍ത്തന ക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വിലകൂടിയ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് ബി-2. ഓരോ വിമാനത്തിനും ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ വരെയാണ് ചെലവ് കണക്കാക്കുന്നത്. നിലവില്‍ യുഎസ് വ്യോമസേനയ്ക്ക് ഏകദേശം 19 ബി-2 വിമാനങ്ങളാണ് ഉള്ളത്. GBU-57 ബോംബിന്റെയും B2 ബോംബറിന്റെയും ശേഷിയും സാന്നിധ്യവും ലോകത്തിലെ ഏറ്റവും പ്രതിരോധശേഷിയുള്ള സ്ഥലങ്ങള്‍ പോലും തകര്‍ക്കാനുള്ള അമേരിക്കയുടെ കഴിവിനെയാണ് പ്രതിഫലിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+