കോവിഡ് -19 പ്രതിസന്ധി അവസാനിക്കുമോ? പൊതുജനാരോഗ്യ അടിയന്തരാവസ്ഥയില്‍ ചർച്ചയുമായി ഡബ്ല്യുഎച്ച്ഒ
ജനീവ: ആഗോള കോവിഡ് -19 പ്രതിസന്ധി എങ്ങനെ, എപ്പോൾ അവസാനിപ്പിക്കണം എന്ന് ചർച്ച ചെയ്യാൻ തുടങ്ങി ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ വിദഗ്ധർ. വൈറസ് പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷം കഴിഞ്ഞതിന് ശേഷമാണ് ശ്രദ്ധേമായ നീക്കത്തിലേക്ക് ലോകാരോഗ്യ സംഘടന കടക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച ഏതെങ്കിലുമൊരു പ്രഖ്യാപനത്തെക്കുറിച്ച് പരിഗണനയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പല പ്രദേശങ്ങളിലും കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും, ഹോങ്കോങ്ങിൽ മരണനിരക്ക് വർദ്ധിച്ചു, രണ്ട് വർഷത്തിനിടെ ആദ്യമായി ചൈനയില്‍ ഈ ആഴ്ച 1,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
2020 ജനുവരി 30-ന് പ്രഖ്യാപിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ അന്ത്യത്തെ സൂചിപ്പിക്കുന്ന സാഹചര്യങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ചർച്ചകള്‍ പ്രധാനമായും നടക്കുന്നത്. ഇത് കാമ്പെയ്‌നിന് കൂടുതൽ ഉത്തേജനം നൽകും, ബ്ലൂംബെർഗിന്റെ ഒരു റിപ്പോർട്ട് പറഞ്ഞു. "കോവിഡ്-19-ലെ ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് എമർജൻസി കമ്മിറ്റി, കോവിഡ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ പരിശോധിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല," ഏജൻസി ഒരു ഇ-മെയിലിൽ പറഞ്ഞതായി ബ്ലൂംബൈർഗ് റിപ്പോർട്ട് ചെയ്യുന്നു.

മാസ്‌ക് ധരിക്കല്‍, ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക, യാത്രയ്‌ക്കായി അതിർത്തികൾ തുറക്കുക തുടങ്ങിയ സാധാരണ സാമൂഹിക സ്വഭാവങ്ങളിലേക്ക് മടങ്ങാൻ പല രാജ്യങ്ങളും ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, പല ഏഷ്യൻ രാജ്യങ്ങളും റെക്കോർഡ് തോതിലുള്ള പുതിയ റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയിലെ കേസുകളും അടുത്തിടെ റെക്കോർഡ് നിലയിലേക്ക് തിരിച്ചെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ആഴ്ചയിൽ 10 ദശലക്ഷത്തിലധികം കോവിഡ് കേസുകളും 52,000 മരണങ്ങളും ഉണ്ടായിട്ടുണ്ട്.
കോവിഡ് -19 കേസുകൾ കുറഞ്ഞാലും, മലേറിയ, ക്ഷയം തുടങ്ങിയ മറ്റ് പ്രാദേശിക രോഗങ്ങളെപ്പോലെ, ഈ രോഗം ഓരോ വർഷവും ആയിരക്കണക്കിന് ആളുകളെ കൊല്ലാൻ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി. പുതിയതും അപകടകരവുമായ വകഭേദങ്ങളുടെ ആവിർഭാവം പ്രവചനാതീതമാണ്. അതേസമയം ലോകാരോഗ്യ സംഘടനയുടെ ഈ നീക്കം കോവിഡ് വാക്സിന് നിർമ്മാതാക്കള്‍ക്ക് വലിയ തിരിച്ചടിയായിരിക്കും നല്‍കുക.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 20.31 ലക്ഷത്തിലധികം (20,31,275) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 180.13 കോടി (1,80,13,23,547) പിന്നിട്ടു. 2,10,85,852 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ പ്രതിദിന കോവിഡ് കേസ് 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,116 പേര്‍ക്കാണ്. നിലവില്‍ 38,069 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.09 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,559 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,37,072 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.71 % ആണ്.












Click it and Unblock the Notifications