'യുക്രൈൻ യുദ്ധം അവസാനിക്കുമോ?'; പുടിനെ ഫോണിൽ വിളിച്ച് ട്രംപ്..സംസാരിച്ചത് 2 മണിക്കൂറോളം
ജിദ്ദയിലെ സമാധാന ചർച്ച കഴിഞ്ഞ് മൂന്ന് ആഴ്ചകൾക്കിപ്പുറം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും ഫോണിൽ സംസാരിച്ച് കഴിഞ്ഞുവെന്നും ഇപ്പോഴും സംസാരം തുടരുകയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
യുക്രൈന്റെ ഏതൊക്കെ ഭാഗങ്ങൾ റഷ്യക്ക് നിലനിർത്താൻ സാധിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുടിനുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് നേരത്തേ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല യുക്രൈന്റെ വിഭവങ്ങൾ റഷ്യക്കും യുഎസിനും ഇടയിൽ വിഭജിക്കുന്നത് സംബന്ധിച്ചും ഇതിനോടകം തന്നെ ഇരുരാജ്യങ്ങളും ചർച്ച തുടങ്ങിയിരുന്നു.യുക്രൈന്റെ കൂടുതൽ പ്രദേശങ്ങൾ നിലനിർത്താൻ റഷ്യയെ ട്രംപ് അനുവദിക്കുമോയെന്നതാണ് യൂറോപ്യൻ രാജ്യങ്ങൽ പ്രധാനമായും ഉയർത്തുന്ന ഭീഷണി. മാത്രമല്ല പല കാര്യങ്ങളും യുക്രൈനുമായി കൂടിയാലോചിക്കുന്നില്ലെന്ന കാര്യത്തിലും യൂറോപ് ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

ജിദ്ദയിൽ നടന്ന സമാധാന ചർച്ചയിൽ അടിയന്തര വെടിനിർത്തൽ എന്ന യുഎസ് നിർദേശം അംഗീകരിക്കാൻ ഒരുക്കമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. 'യു എസ് നിർദേശം ഞങ്ങൾ അംഗീകരിക്കുകയാണ്. പോസിറ്റീവായാണ് ഞങ്ങൽ ഇതിനെ കാണുന്നത്. ഇത്തരത്തിലുള്ള ഏത് നീക്കത്തിനും ഞങ്ങൾ തയ്യറാണ്. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് റഷ്യക്ക് മേൽ സമർദ്ദം ചെലുത്തണം. റഷ്യയും കൂടി വെടി നിർത്തൽ അംഗീകരിച്ചാൽ ഇപ്പോൾ തന്നെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും', എന്നായിരുന്നു സെലൻസ്കി പ്രതികരിച്ചത്.
എന്നാൽ കടുത്ത ഉപാധികളാണ് പുടിൻ മുന്നോട്ട് വെച്ചിരിക്കുന്നത്. 'യു എസ് നിർദേശം ഞങ്ങൾ അംഗീകരിക്കുകയാണ്. പോസിറ്റീവായാണ് ഞങ്ങൽ ഇതിനെ കാണുന്നത്. ഇത്തരത്തിലുള്ള ഏത് നീക്കത്തിനും ഞങ്ങൾ തയ്യറാണ്. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് റഷ്യക്ക് മേൽ സമർദ്ദം ചെലുത്തണം. റഷ്യയും കൂടി വെടി നിർത്തൽ അംഗീകരിച്ചാൽ ഇപ്പോൾ തന്നെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും', എന്നായിരുന്നു സെലൻസ്കി വ്യക്തമാക്കിയത്.
എന്നാൽ ശക്തമായ ഉപാധികളാണ് റഷ്യ മുന്നോട്ട് വെയ്ക്കുന്നത്.
യുക്രൈന് നാറ്റോ അംഗത്വം നൽകരുത്, വിദേശ സൈന്യത്തെ വിന്യസിക്കില്ലെന്ന ഉറപ്പ് നൽകണം, ക്രിമിയ അടക്കം നാല് പ്രവിശ്യകൾ റഷ്യയുടേതാണെന്ന് അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് റഷ്യ ഉയർത്തുന്നത്. അതേസമയം ഇത്തരം ഉപാധികൾ പാടെ തള്ളുകയാണ് യുക്രൈൻ. റഷ്യ നീരുപാദികം വെടിനിർത്തൽ അംഗീകരിക്കണമെന്നാണ് യുക്രൈൻ ആവർത്തിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications