Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമേരിക്കൻ പിന്തുണയോടെ ഇറാന്റെ നീക്കങ്ങൾ അവസാനിപ്പിക്കും'; നെത്യന്യാഹു

ഇറാന്റെ ഭീഷണികളെ നേരിടാൻ യുഎസും ഇസ്രായേലും തോളേട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ പദ്ധതികളെ പരാജയപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചതായും ഗാസയെ കുറിച്ചുള്ള ട്രംപിന്റെ വീക്ഷണം നടപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഞായറാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂടിക്കാഴ്ചയിൽ പല വിഷയങ്ങളും ചർച്ചയായി. എന്നാൽ ഇറാനെ സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. ഇറാന്റെ ഭീഷണികൾ നേരിടാൻ യുഎസും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കണം. ഇറാൻ്റെ പക്കൽ ആണവായുധങ്ങൾ പാടില്ലെന്നും അവരുടെ പ്രാദേശിക ആക്രമണങ്ങളെ പരാജയപ്പെടുത്തണമെന്നും ഇരുരാജ്യങ്ങളും തീരുമാനിച്ചു', നെതന്യാഹു പറഞ്ഞു.

net2-

ഗാസയിൽ യുദ്ധം തുടങ്ങി കഴിഞ്ഞ 16 മാസത്തിനുള്ളിൽ ഇസ്രായേൽ ഇറാന് കനത്ത പ്രഹരമാണ് നൽകിയത്. ട്രംപിൻ്റെ പിന്തുണയോടെ ഈ ജോലി പൂർത്തിയാക്കാമെന്ന് ആത്മവിശ്വാസം ഉണ്ട്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയെ തെക്കൻ ലെബനനിൽ ദുർബലപ്പെടുത്താൻ ഇസ്രായേലിന് സാധിച്ചു. ഇറാന്റെ പിന്തുണയോടെയുള്ള മുന്നണിയെ തടയാൻ സിറിയയിലെ നൂറോള ലക്ഷ്യസ്ഥാനങ്ങൾ ഇസ്രായേൽ ആക്രമിച്ചു. സിറിയയെ താവളമായി ഉപയോഗിക്കാൻ ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ അതിന് അനുവദിക്കില്ല', നെതന്യാഹു പറഞ്ഞു.

ഗാസയിലെ ഇസ്രായേൽ നീക്കത്തിനുള്ള പൂർണപിന്തുണയിൽ അതിയായി നന്ദിയും യുഎസിനെ നെതന്യാഹു അറിയിച്ചു. പലസ്തീനിൽ ഇസ്രായേലും യുഎസും ഒരേ തന്ത്രമാണ് പങ്കിട്ടത്. എല്ലാവരോടുമായി പറയുകയാണ്. ഞാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്', നെതന്യാഹു കൂട്ടിച്ചേർത്തു.

റുബിയോയും ഇറാനെ അതിരൂക്ഷമായി വിമർശിച്ചു. എല്ലാ തീവ്രവാദ ഗ്രൂപ്പുകൾക്കും പിന്നിൽ ഇറാൻ ആണെന്ന് റുബിയോ കുറ്റപ്പെടുത്തി. ' എല്ലാ തീവ്രവാദ ഗ്രൂപ്പുകൾക്കും പിന്നിൽ ഇറാനാണ്. എല്ലാ അക്രമ പ്രവർത്തനങ്ങൾക്കും പിന്നിൽ, അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്നിൽ, മേഖലയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാറ്റിനും പിന്നിൽ ഇറാനാണ്. ഹമാസിന് ഒരു സൈനിക സംഘമായോ സർക്കാർ സേനയായോ തുടരാൻ സാധിക്കില്ല. അക്രമത്തിലൂടെ ഭരിക്കാനും ഭരണം നടത്താനും കഴിയുന്ന ഒരു ശക്തിയായി തുടരുന്നിടത്തോളം സമാധാനം അസാധ്യമാണ്', റുബിയോ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+