വിമാനത്തില്‍ ചാള്‍സ് ശോഭരാജിന്റെ അരികിലിരുന്ന സ്ത്രീ വൈറല്‍; കാരണം..!!
കുറച്ചു ദിവസങ്ങളായി സീരിയൽ കില്ലർ ചാൾസ് ശോഭ് രാജിനെക്കുറിച്ചുള്ള വാർത്തകളാണ്. കാരണം അടുത്തിടെ ഇയാളെ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. കൊടുംകുറ്റവാളിയാണ് ചാൾസ് ശോഭരാജ് ഇയാളുടെ പ്രായം കണക്കിൽ എടുത്താണ് വർഷങ്ങൾ നീണ്ട തടവിന് ശേഷം ഇയാളെ വിട്ടയച്ചത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിമാനത്തിൽ പോകുന്ന ചാൾസ് ശോഭരാജിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ ചാൾസിന്റെ തൊട്ടടടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയെക്കുറിച്ചാണ് ചർച്ച...അതിന് കാരണം ഉണ്ട്..വിശദമായി അത് അറിയാം.....വെള്ളിയാഴ്ച ദോഹ വഴി ഫ്രാൻസിലേക്ക് കൊണ്ടുപോകാൻ കാഠ്മണ്ഡു വിമാനത്താവളത്തിൽ വിമാനം കയറി.
ഫ്രാൻസിലേക്കുള്ള ആ വിമനാത്തിൽ നിന്നുള്ള ശോഭ്‌രാജിന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇയാൾ ഒരു സീറ്റിൽ ഇരിക്കുകയാണ്.തൊട്ടടടുത്ത സീറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നത്. പേടിച്ചരണ്ട ഇവരുടെ മുഖഭാവമാണ് സോഷ്യൽമീഡിയയിൽ ചർച്ച
13 കൊല്ലം മുമ്പ് ഒരു പ്രാണി കടിച്ചു; മരണത്തിന്റെ വക്കിലെത്തി യുവതി..പിന്നീട് നടന്നത്
കുപ്രസിദ്ധ കുറ്റവാളി, മനുഷ്യപ്പറ്റില്ലാതെ കൊലപാതകങ്ങൾ നടത്തിയ കൊടും ക്രിമിനൽ..ചാൾസ് ശോഭരാജിനെ മോചിപ്പിച്ച വാർത്ത ഞെട്ടലോടെ തന്നെയാണ് ആളുകൾ കേട്ടതും. എന്നാൽ ജയിലില് നിന്ന് പുറത്തുവന്ന ശേഷം താൻ എന്തുചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് ചാൾസ് ശോഭരാജ്.
2016 ൽ തന്റെ ജയിൽമോചനം ഉറപ്പായ സമയത്ത് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ ഇമെയിൽ അഭിമുഖത്തിൽ ചാൾസ് തന്റെ ഭാവി പദ്ധതികൾ എന്തെല്ലാം ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ വിട്ടയച്ചതിന് ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയിൽ ആണ് ഈ അഭിമുഖം നൽകിയിരുന്നത്. ഇപ്പോൾ ഇയാൾ ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുകയാണ്...
ജയില്‍ മോചിതനായതിന് ശേഷം തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആണ് ചാള്‍സ് ശോഭ് രാജ് പറയുന്നത്. ഫ്രാന്‍സിലുള്ള തന്റെ കുടുംബത്തിനടുത്തേക്കാണ് പോവുക. ജീന്‍ ചാഴ്‌സ് ഡെനിവുമായി ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കണം. പ്രചാരണ പരിപാടികളിലും ഡോക്യുമെന്ററി നിര്‍മാണങ്ങളിലും വ്യാപൃതനാകണം. മറ്റൊരു എഴുത്ത് തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണം. ചാള്‍സ് പറഞ്ഞു.
ഈ ഫാന്‍സി നമ്പറിന് വേണ്ടി ലേലം വിളിച്ച് കൊടുത്തത് 18 ലക്ഷം രൂപ! കാരണം...
1975ൽ ആയിരുന്നു ഇയാൾ യുഎസ് പൗരൻ കോണി ജോ ബോറോൻസിച്ചിനെയും കാമുകി കാനഡക്കാരി ലോറന്റ് കാരിയറിനെയും കൊലപ്പെടുത്തിയത്. അതേ വർഷം കാഠ്മണ്ഡു, ഭക്തപുർ എന്നിവിടങ്ങളിലെ ദമ്പതികളെയും കൊലപ്പെടുത്തി. ദമ്പതികളുടെ കൊലപാതകത്തിൽ 21 വർഷവും യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷവും വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷവും ശിക്ഷയാണ് കോടതി വിധിച്ചത്.ഇന്ത്യയിൽ 21 വർഷത്തോളം ചാൾസ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1970കളിൽ ഇയാൾ പതിനഞ്ചിനും ഇരുപതിനും ഇടയിൽ ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.