Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമത്തിലൂടെ അധികാരം പിടിക്കാനുള്ള താലിബാൻ നീക്കം ലോകം അംഗീകരിക്കില്ല;ഇന്ത്യ

കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്താൻ താലിബാൻ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അക്രമവും സേനയെയും ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ എതിർത്ത ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാനിസ്താനിൽ അധികാരം സ്ഥാപിക്കാൻ താലിബാൻ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. അതേ സമയം ചർച്ചയിലൂടെ പ്രശ്ന്ങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിലാണ് അഫ്ഗാൻ പ്രതിസന്ധിയിൽ ഇന്ത്യ നിലപാട് വിശദീകരിച്ചത്.

താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷെൻബയിലായിരുന്നു യോഗം നടന്നത്. അഫ്ഗാന്റെ ഭൂപ്രദേശങ്ങളും അതിർത്തികളും പിടിച്ചെടുക്കുന്നതിനായി താലിബാൻ ആക്രമണ പരമ്പര നടത്തുന്നതിനിടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അഫ്ഗാനിസ്താന്റെ 85 ശതമാനം പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ചതായാണ് താലിബാൻ അവകാശപ്പെടുന്നത്.

jaishankar-15615

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

നേരത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി ദുഷെൻബയിൽ നടന്ന എസ്സിഒ യോഗത്തിൽ പങ്കെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിൽ മോശമായി വരുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചാണ് അന്ന് യോഗത്തിൽ ചർച്ചയായത്. ഇതോടെ നടന്ന എസ്‌സി‌ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്‌ശങ്കർ പങ്കെടുക്കുകയും തീവ്രവാദത്തിനും ഭീകര ധനസഹായത്തിനും എതിരെ പ്രവർത്തിക്കാൻ ഗ്രൂപ്പിലെ അംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ലോകത്തിനും അഫ്ഗാനിലെ ജനങ്ങൾക്കും വേണ്ടത് ഇതെല്ലാം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1. സ്വതന്ത്രമായ നിഷ്പക്ഷമായ ഏകമായ സമാധാനവും സമൃദ്ധിയുമുള്ള ജനാധിപത്യ രാഷ്ട്രമാണ്- എസ് ജയശങ്കർ എസ്സിഒ കോണ്ടാക്ട് ഗ്രൂപ്പ് ഓൺ അഫ്ഗാനിസ്ഥാൻ യോഗത്തിൽ പറഞ്ഞു.

2 സാധാരണ ജനങ്ങൾക്കും സംസ്ഥാന പ്രതിനിധികൾക്കുമെതിരായ അതിക്രമങ്ങളും ഭീകരാക്രമണങ്ങളും അവസാനിപ്പിക്കുക, രാഷ്ട്രീയ സംഭാഷണത്തിലൂടെ സംഘർഷം പരിഹരിക്കുക, എല്ലാ വംശീയ വിഭാഗങ്ങളുടെയും താൽപ്പര്യങ്ങൾ മാനിക്കുക,

3. തീവ്രവാദം, വിഘടനവാദം, തീവ്രവാദം എന്നിവയാൽ അയൽരാജ്യങ്ങൾക്ക് ഭീഷണിയില്ലെന്ന് ഉറപ്പാക്കുക എന്നീ മൂന്ന് നിർദേശങ്ങളാണ് ജയശങ്കർ മുന്നോട്ടുവെച്ചത്.

"ഈ വിശ്വാസങ്ങളിൽ ഗൗരവത്തോടെയും ആത്മാർത്ഥമായും പ്രവർത്തിക്കുക" എന്നതാണ് വെല്ലുവിളിയെന്ന് ജയ്‌ശങ്കർ അഭിപ്രായപ്പെട്ടു, കാരണം "വളരെ വ്യത്യസ്തമായ അജണ്ടയുമായി പ്രവർത്തിക്കുന്ന ശക്തികളുണ്ട്". അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന സമീപനങ്ങൾ തമ്മിൽ ഒത്തുതീർപ്പ് ഉണ്ടാക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യൻ സേനയുടെ സഹായം പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ അഫ്ഗാനിസ്താൻ അംബാസിഡർ ഫരീദ് മാമുണ്ട്സെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈനിക സഹായം മാത്രമല്ല, പരിശീലനം, സാങ്കേതിക സഹായം എന്നിവയും ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+