സൗദി വെട്ടിലായി; യുഎഇ പിന്തുണയോടെ വിമതസൈന്യം അദ്ന് സൈനിക താവളം പിടിച്ചു
അദ്ന്: ഹൂത്തി വിമതരില്‍ നിന്ന് യമന്‍ മോചിപ്പിക്കാനുള്ള അറബ് സഖ്യത്തിന്റെ നീക്കത്തിനെതിരേ സഖ്യത്തിനകത്തു തന്നെ വന്‍ തിരിച്ചടി. സൗദിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക സര്‍ക്കാരിനെ അട്ടിമറിച്ചതിന് ശേഷം യു.എ.ഇയുടെ സഹായത്തോടെ തെക്കന്‍ യമനിലെ വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ സൈനിക വിഭാഗമായ സതേണ്‍ റെസിസ്റ്റന്‍സ് ഫോഴ്സസ് സുപ്രധാനമായ സൈനിക താവളം പിടിച്ചെടുത്തു.
യു.എ.ഇ പോര് വിമാനങ്ങള്‍ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു സംഭവം. അറബ് സഖ്യകക്ഷികളായ സൗദിയും യു.എ.ഇയിലും ഇവിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സൈനിക കേന്ദ്രത്തിനെതിരേ ആക്രമണം നടത്തിയ ശേഷം നിയന്ത്രണം പിടിച്ചെടുത്തത്.

യമനിലെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ വന്ന അറബ് സഖ്യത്തിലെ ഒരു രാജ്യം തന്നെയാണ് നാലാം ബ്രിഗേഡിന്റെ സൈനിക താവളത്തിനു നേരെ ബോംബിട്ടതെന്ന് യമന്‍ സര്‍ക്കാര്‍ വക്താവ് മുഖ്താര്‍ അല്‍ റഹ്ബി പറഞ്ഞു. അദ്നിന്റെ വടക്കന്‍ ജില്ലയായ ദാര്‍ സഅദിലെ സൈനിക താവളത്തില്‍ നിന്ന് ആക്രമണത്തെതുടര്‍ന്ന് പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
ഇതോടെ ഞായറാഴ്ചയാരംഭിച്ച ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക വഴിത്തിരിവായി. നിലവില്‍ അദ്നിന്റെ ഭൂരിഭാഗവും വിമത സേനയുടെ നിയന്ത്രണത്തിലാണെന്നും യമനി സര്‍ക്കാര്‍ കേന്ദ്രമായ അല്‍ മശൈഖ് കൊട്ടാരത്തിന്റെ കവാടം വരെ അവര്‍ എത്തിക്കഴിഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറും നിരവധി മന്ത്രിമാരും അകത്തുള്ളതിനാലാണ് വിമതസേന കൊട്ടാരം പിടിക്കാത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ച തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 36 പേര് കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.
സൗദിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ഹാദി സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമാണ് അദന്‍. തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ് അദ്ന് താല്‍ക്കാലിക കേന്ദ്രമായി തെരഞ്ഞെടുത്തത്. യു.എ.ഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ അട്ടിമറി നടത്തി ഭരണകേന്ദ്രം പിടിച്ചടക്കിയതായി കഴിഞ്ഞ ദിവസം തെക്കന്‍ യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗര്‍ ഞായറാഴ്ച ആരോപിച്ചിരുന്നു. അദനില്‍ സംഭവിക്കുന്നത് അപകടകരമായ കാര്യമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഐക്യത്തെയും തകര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് യു.എ.ഇയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications