കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെറോയിന്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു; അഞ്ച് മാസം പ്രായമുള്ള മകള്‍ പട്ടിണി കിടന്നും

മയക്കുമരുന്നിന്‍റെ അമിത ഉപയോഗം മൂലം ദമ്പതികള്‍ മരിച്ചു. ഇവരുടെ അ‍‍ഞ്ചമാസം പ്രായമുള്ള മകള്‍ മരിച്ചത്‌ ദിവസങ്ങള്‍ പട്ടിണി കിടന്ന്.

  • By Jince K Benny
Google Oneindia Malayalam News

പെന്‍സില്‍വാനിയ: മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം ദമ്പതികള്‍ മരിച്ചു. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടേയും മരണം. ഇവരുടെ അഞ്ച് മാസം പ്രായമുള്ള മകള്‍ മരിച്ചതാകട്ടെ ദിവസങ്ങളോളം പട്ടിണി കിടന്നും. ജാസന്‍ ചേംബേഴ്‌സ് ചെല്‍സി കാര്‍ഡാരോ ദമ്പതികളുടെ മകള്‍ സമ്മര്‍ ചേംബേഴ്‌സിനായിരുന്നു ഈ ദുര്‍വിധി.

ഇരുവരും മരിച്ച് നാലഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കുട്ടി മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പട്ടിണിയും ശരീരത്തിലെ ജലാംശം കുറഞ്ഞതുമാണ് മരണ കാരണം. ജോണ്‍സ് ടൗണിലായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും അധികതര്‍ പറഞ്ഞു.

ന്യൂയര്‍ക്കില്‍ നിന്നും അടുത്ത കാലത്താണ് ജാസന്‍ ചേംബേഴ്‌സ് ചെല്‍സി കാര്‍ഡാരോ ദമ്പതികള്‍ പെന്‍സില്‍വാനിയയിലേക്ക് താമസം മാറിയത്.

മയക്കു മരുന്നില്‍ കുരുങ്ങിയ ദമ്പതികള്‍

ഇവരുടെ വീട്ടില്‍ നിന്നും ഇതിനു മുമ്പും അമിതമായി മയക്കു മരുന്ന് ഉപയോഗിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയിരുന്നു. ജാസന് മയക്കു മരുന്നില്‍ രക്ഷ നേടാന്‍ ചികിത്സയും നല്‍കിയിരുന്നു.

ആരും അറിയാതെ ഒരാഴ്ച

ജാസന്‍ ചേംബേഴ്‌സ് ചെല്‍സി കാര്‍ഡാരോ ദമ്പതികളേക്കുറിച്ച് ഒരാഴ്ചയായി ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല. ആരും ഇരുവരേയും അന്വേഷിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആരെങ്കിലും അന്വേഷിച്ചെത്തിയിരുന്നെങ്കില്‍

ജാസന്‍ ചേംബേഴ്‌സ് ചെല്‍സി കാര്‍ഡാരോ ദമ്പതികളെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചെത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇവരുടെ കുഞ്ഞിനെയെങ്കിലും രക്ഷിക്കാമായാരിന്നു.

മരണം മിനിട്ടുകളുടെ വ്യത്യാസത്തില്‍

ജാസനും ചെല്‍സിയും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്. ജാസന്റെ മൃതശരീരം വീടിന്റെ ഒന്നാം നിലയിലും ചെല്‍സിയുടേത് രണ്ടാം നിലയിലെ ബാത്ത് റൂമിലുമായിരുന്നു. രണ്ടാം നിലിയലെ ബെഡ്‌റൂമിലായിരുന്നു കുഞ്ഞിന്റെ മൃതശരീരം കിടന്നിരുന്നത്.

ദാരുണ സംഭവം

മയക്കു മരുന്നിന്റെ അമിത ഉപയോഗം മൂലം ഇരുവരും ഒരുമിച്ച് മിനിട്ടുകളുടെ വിത്യസത്തില്‍ മരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ജോണ്‍സ്ടൗണ്‍ പോലീസ് ക്യാപ്ടന്‍ ചാദ് മില്ലര്‍ പറഞ്ഞു.

പെന്‍സില്‍വാനിയയിലെ ഉയരുന്ന മരണ നിരക്കുകള്‍

പെന്‍സില്‍വാനിയയിലും നോര്‍ത്ത് കരോലിന, ഓഹിയോ ജില്ലകളിലും 2014,2015 വര്‍ഷങ്ങളില്‍ സാരമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മയക്കു മരുന്നിന്റെ അമിത ഉപയോഗം മൂലം 2014ല്‍ മാത്രം മരിച്ചത് 28000 ആളുകള്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

English summary
A young couple died of overdoses and their baby died of starvation days later. Jason Chambers and Chelsea Cardaro died within minutes of each other.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X