കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് കേന്ദ്രമായി: കണ്ണൂർ ജില്ലാശുപത്രിയിൽ ജീവനക്കാരെ പുനർവിന്യസിച്ചു; 13 പേർ ക്വാറന്റൈനിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേരളത്തിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരികരിക്കുന്നതിനിടെ കണ്ണൂർ ജില്ലാ ആശുപത്രി കൊവിഡ് കേന്ദ്രമാകുന്നു. ഇതോടെ ഇവിടെ ജോലി ചെയ്യുന്നവരും ചികിത്സ തേടിയെത്തുന്നവരുമാണ് പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ക്കും പ്രസവചികിത്സയ്ക്കെത്തിയ ആദിവാസി യുവതിക്കും കോവിഡ് സ്ഥിരീകരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതിനു ശേഷം നഴ്‌സിംഗ് അസിസ്റ്റന്‍റിനുകൂടി കോവിഡ് പിടിപെട്ടു.

 ചക്ക തലയിൽ വീണ് ആശുപത്രിയിൽ എത്തി; പരിശോധനയിൽ കൊവിഡ്!! അപകടത്തിൽ പെട്ടയാൾക്കും ഗർഭിണിക്കും ചക്ക തലയിൽ വീണ് ആശുപത്രിയിൽ എത്തി; പരിശോധനയിൽ കൊവിഡ്!! അപകടത്തിൽ പെട്ടയാൾക്കും ഗർഭിണിക്കും

ഇതോടെ ആശുപത്രി സൂപ്രണ്ടും ആര്‍എംഒയും നാലു ഡോക്‌ടര്‍മാരും ഒരു ഹെഡ് നഴ്‌സുമുള്‍പ്പെടെ 13 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിൽ വിട്ടു. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നാണ് ഡിഎംഒ ഓഫീസ് അധികൃതര്‍ വ്യക്തമാക്കിയത്.

corona1-

മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊവിഡ് ചികിത്സാവിഭാഗവും ഒപി വിഭാഗവും രണ്ടായി തിരിക്കുകയായിരുന്നു. കൊവിഡ് രോഗികളെ പരിശോധിക്കുന്ന ഡോക്‌ടര്‍മാര്‍ ഇനി ഒപിയില്‍ ഡ്യൂട്ടിയിലുണ്ടാകില്ല. കൊവിഡ് വിഭാഗത്തിലെ സേവനത്തിനുശേഷം ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ് മാത്രമേ ഇവര്‍ ഒപി ഡ്യൂട്ടിയിലുണ്ടാകുകയുള്ളൂ. കൊവിഡ് വിഭാഗത്തിലേക്കും ഒപിയിലേക്കും പ്രത്യേക പ്രവേശനമാര്‍ഗങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രി അണുവിമുക്തമാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ സ്രവ പരിശോധനാവിഭാഗത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്നടക്കം നല്‍കുന്ന മുറിയില്‍ ഇദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചുവെന്നതും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

ജെഎച്ച്‌ഐ വടകര സ്വദേശിയായതിനാല്‍ കോഴിക്കോട് ജില്ലയിലെ രോഗികളുടെ കണക്കിലാണ് ഉള്‍പ്പെടുത്തുക. നേരത്തെ ജില്ലാ ആശുപത്രിയിലെ ചിറക്കല്‍ സ്വദേശിനിയായ ഗ്രേഡ് ടു ജീവനകാരിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പരിശോധനാഫലം ഇപ്പോള്‍ നെഗറ്റീവായിട്ടുണ്ട്. കഴിഞ്ഞ 12ന് പ്രസവചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അയ്യന്‍കുന്ന് സ്വദേശിനിയായ ഇരുപത്തിനാലുകാരിക്കും വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റായ മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിനിക്കുകൂടി കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായി.

ആദിവാസിയുവതിക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇത് എവിടെനിന്നാണെന്നു ഇതുവരെയും വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കാനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരും ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 18ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റിയ യുവതി കഴിഞ്ഞദിവസം കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ബന്ധുക്കള്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച ധര്‍മടത്തെ അറുപത്തിരണ്ടുകാരിക്ക് കൊവിഡ് ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

English summary
13 Staffs in Kannur district hospital under quarantine after more Coronavirus positive cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X