കണ്ണൂരിൽ വീണ്ടും അഞ്ഞൂറ് കടന്ന് കൊ വിഡ് രോഗികൾ: മരണം 136 ആയി
കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും കൊവിഡ് പോസറ്റീവ് രോഗികളുടെ എണ്ണം അഞ്ഞൂറിനു മുകളിൽ കടന്നു. ഇതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിച്ചു. ജില്ലയില്‍ പുതുതായി 556 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 520 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 17 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഹത്രാസ് കേസില്‍ പിടിയിലായ പ്രതിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം; സംഭവം മധ്യപ്രദേശില്‍
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 15940 ആയി. ഇവരില്‍ 489 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 9957 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 136 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5291 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4082 പേര്‍ വീടുകളിലും ബാക്കി 1111 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 203, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 189, തലശ്ശേരി ജനറല്‍ ആശുപത്രി- 48, കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്.എം.ഡി.പി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 20, എ.കെ.ജി ആശുപത്രി- 25, ധനലക്ഷ്മി- 8, ജിം കെയര്‍- 63, ആര്‍മി ആശുപത്രി- 2, നേവി- 15, ലൂര്‍ദ് - 4, ജോസ്ഗിരി- 6, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, എം.സി.സി- 4, തളിപ്പറമ്പ് ടി.എച്ച് -3, പയ്യന്നൂര്‍ ടി.എച്ച് -3, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1 ആളും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
സ്‌പെഷ്യലിറ്റി- 1, മിഷന്‍ ആശുപത്രി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 358. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 44 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15592 പേരാണ്. ഇതില്‍ 14347 പേര്‍ വീടുകളിലും 1245 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 153535 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 152732 എണ്ണത്തിന്റെ ഫലം വന്നു. 803 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.