Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയ പുനരധിവാസ ഭവന പദ്ധതിയില്‍ പായത്ത് 15 വീടുകള്‍ പൂര്‍ത്തിയാവുന്നു

ഇരിട്ടി: കേരളത്തെ വിറ കൊള്ളിച്ച പ്രളയ ദുരന്തത്തിന് ഇരയായ കണ്ണൂര്‍ ജില്ലയിലെ കുടുംബങ്ങള്‍ക്ക് തണലൊരുങ്ങുന്നു.അഞ്ചു വര്‍ഷം മുന്‍പു ണ്ടായ പ്രളയത്തില്‍ കേരള -കര്‍ണ്ണാടക അതിര്‍ത്തിയ മാക്കൂട്ടത്ത് റവന്യു വകുപ്പിന്റെ പുഴ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ട വിടിന് പകരം പുതിയ വീടുകളാണ് പൂര്‍ത്തിയാവുന്നത്. ഇരിട്ടി കിളിയന്തറയില്‍ റവന്യു വകുപ്പ് വാങ്ങിയ ഒരേക്കര്‍ സ്ഥലത്താണ് 15 കുടുംബങ്ങള്‍ക്കായി വീടൊരുങ്ങുന്നത്. മഹാരാഷ്ടയിലെ ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ കമ്പിനി സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് അവരുടെ പൊതു നന്മാ ഫണ്ടില്‍ നിന്നും അഞ്ചുകോടി രൂപ ചിലവഴിച്ചാണ് 15 വീടുകള്‍ പൂര്‍ത്തിയാക്കുന്നത്.

2019-മാര്‍ച്ച് രണ്ടിന് അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഭവന നിര്‍മ്മാണ പ്രവ്യത്തി ഉദ്ഘാടനം നടത്തിയത്. ഭൂമി കണ്ടെത്തുന്നതില്‍ ഉണ്ടായ കാലതാമസവും ലഭ്യമായ ഭൂമി വീട് നിര്‍മ്മാണത്തിനായി ഒരുക്കിയെടുക്കുന്നതില്‍ ഉണ്ടായ കാലതാമസവുമാണ് നാലു വര്‍ഷത്തോളം നിര്‍മ്മാണത്തെ അനിശ്ചിതത്വത്തിലാക്കിയത്. അഞ്ചു സെന്റ് വീതമുള്ള ഫ്ളോട്ടുകളില്‍ ഏഴ് ലക്ഷത്തിന്റെ വീട് നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. റവന്യു വകുപ്പ് വീട്ടു നല്‍കിയ ഭൂമി ചെങ്കുത്തായ പ്രദേശമായതിനാല്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സുരക്ഷിതത്വം ഉറപ്പാക്കിയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത് .

knr-home

ഭൂമിയെ മൂന്ന് തട്ടുകളാക്കി തിരിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചത്. പ്രദേശത്തിന്റെ ഘടനയും സുരക്ഷിതത്വവും കണക്കാക്കി ആദ്യനിരയില്‍ ആറു വീടും രണ്ടാം നിരയില്‍ അഞ്ചും മൂന്നാം നിരയില്‍ നാലും വീടുകളാണ് പണിതത്. ഇതില്‍ ആദ്യ നിരയിലെ ആറു വീടുകളുടേയും രണ്ടാം നിരയിലെ അഞ്ചു വീടുകളുടേയും നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തിയായി. മൂന്നാം തട്ടിലെ നാലു വീടുകളുടെ നിര്‍മ്മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. രണ്ട് ബെഡ് റൂമും കിച്ചണും സെന്‍ട്രര്‍ ഹാളും ബാത്ത് റൂമും ഉള്‍പ്പെടുന്ന വീടിന് 650 സ്‌ക്വര്‍ഫീറ്റ് വലിപ്പമുണ്ട്.

വീട്ടിലേക്കുള്ള വഴി , വെളളം , വെളിച്ചം എന്നിവ പായം പഞ്ചായത്താണ് ഒരുക്കുന്നത്. കുടിവെള്ളത്തിന് വലിയ കുഴല്‍ കിണറും ഗാര്‍ഹിക കണക്ഷനും പഞ്ചായത്ത് വക ലഭ്യമാക്കും. വളവുപാറ റോഡില്‍ നിന്നും വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും മൂന്ന് നിരകളായുള്ള വീടുകളുടെ മുറ്റം വരെ എത്തുന്ന രീതിയില്‍ റോഡുകളുടെ നിര്‍മ്മാണത്തിനുമായി 60 ലക്ഷം രൂപയാണ് വകയിരുത്തുന്നത്. സംസ്ഥാനതിര്‍ത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം മാക്കൂട്ടത്ത് ബാരാപോള്‍ പുഴയുടെ തീരത്ത് റവന്യു ഭൂമിയില്‍ താമസിക്കുന്ന 15 കുടുംബങ്ങളുടെ വീടുകളാണ് മാക്കൂട്ടം ബ്രഹ്‌മഗരി വനമേഖലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചലില്‍ ഒഴുകിപോയത്. ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ആദ്യം വീട്ടു വാടക നല്‍കിയാണ് ക്യാമ്പകളില്‍ നിന്നും ഒഴിപ്പിച്ചത്.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി റവന്യു വകുപ്പ് നല്‍കുന്ന വാടക സഹായവും നിലച്ചു.ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാത കുടുംബങ്ങളില്‍ പലരും തൊഴിലും കൂലിയും ഇല്ലാതെ ബുദ്ധിമൂട്ടുകയാണ്. ഇതില്‍ വാടക നല്‍കാന്‍ കഴിയാത പല കുടുംബങ്ങളും കുടിയിറക്ക് ഭീഷണിയിലുമാണ്. അര്‍ബുദ രോഗികള്‍ വരെയുള്ള കുടുംബങ്ങള്‍ നരക തുല്യമായ ജീവിതമാണ് നയിക്കുന്നത്. കേരളത്തിന്റെ റവന്യു ഭൂമിയാണെങ്കിലും കര്‍ണ്ണാടക വനം വകുപ്പ് അതിര്‍ത്തി തര്‍ക്കം ഉന്നയിച്ചതിനാലും വീണ്ടും വെള്ളംപൊക്കം ഉണ്ടാകാനുള്ള സാധ്യതയും പരിഗണിച്ചാണ് വീട് തകര്‍ന്നിടത്ത് വീണ്ടും വീട് നിര്‍മ്മിക്കാന്‍ കഴിയാതെ പോയത്.

ഡിസംബര്‍ പകുതിയോടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി വീടിന്റെ താക്കോല്‍ കൈമാറുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി. രജനി പറഞ്ഞു . പഞ്ചായത്ത് പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ ഇതിനുള്ളില്‍ പൂര്‍ത്തിയാക്കും. റോഡിന്റെ നവീകരണം ടെണ്ടര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ പ്രവ്യത്തി തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രളയത്തില്‍ കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍ പൊട്ടലില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നിരവധി പേര്‍ ഭവന രഹിതരായി മാറുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+