കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി.. രോഗബാധയേറ്റ 17 പേരിൽ 11 പേർ വിദേശത്തു നിന്നും വന്നവർ
കണ്ണൂർ: കൊവിഡ് സമൂഹ വ്യാപന സാധ്യതയുള്ള കണ്ണൂരിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത് പരിഭ്രാന്തി പരത്തുന്നു. ഓരോ ദിവസം കഴിയുന്തോറും ജില്ലയിൽ രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതായാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
ആലപ്പുഴയില്‍ വീണ്ടും ആശങ്ക; ഇന്ന് 15 പേര്‍ക്ക് കൊറോണ, 14 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 122 രോഗികൾ
ജില്ലയില്‍ 17 പേര്‍ക്ക് പുതുതായി കോവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാകലക്ടര്‍ടി.വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ മൂന്നു പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 60കാരന്‍, ജൂണ്‍ 18ന് കുവൈറ്റില്‍ നിന്ന് എത്തിയ മുണ്ടേരി സ്വദേശി 49കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നുള്ള ക്യുആര്‍ 7487 വിമാനത്തിലെത്തിയ കരിവെള്ളൂര്‍ പെരളം സ്വദേശി 51കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20ന് ഗുജറാത്തില്‍ നിന്നെത്തിയ പിണറായി സ്വദേശി 58കാരന്‍, ട്രെയിന്‍മാര്‍ഗം ജൂണ്‍ 15ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 36കാരന്‍, ഇതേ ദിവസം ബെംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ മട്ടന്നൂര്‍ സ്വദേശി 25കാരന്‍, ജൂണ്‍ ആറിന് മംഗലാപുരത്തു നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിയ സിഎസ്എഫ്കാരനായ 58കാരന്‍, ജൂണ്‍ 18ന് രാജധാനി എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വഴി ഡല്‍ഹിയില്‍ നിന്നെത്തിയ പായം സ്വദേശി 27കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂണ്‍ 19ന് ഇതേ ട്രെയിനില്‍ ദില്ലിയിൽ നിന്നെത്തിയ കൊട്ടിയൂര്‍ സ്വദേശികളായ 56കാരി, 23കാരി, 36കാരന്‍, ആറ് വയസുകാരന്‍, രണ്ട് വയസുകാരന്‍, ജൂണ്‍ 20ന് ബാംഗ്ലൂരില്‍ നിന്നും എത്തിയ കടമ്പൂര്‍ സ്വദേശി 42കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയത്. കൂത്തുപറമ്പ് സ്വദേശിയായ 27കാരി, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, മൈസൂര്‍ സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 52കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 372 ആയി. ഇവരില്‍ 250 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18074 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 81പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 109 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 17841 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 12861 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12076 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11367 എണ്ണം നെഗറ്റീവാണ്. 785 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടർ ടി.വി സുഭാഷ് വ്യക്തമാക്കി. 14 വയസുകാരന് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിൽ അടച്ചിട്ട കണ്ണൂർ നഗരം ഭാഗികമായി തുറന്നിട്ടുണ്ട്. എന്നാൽ മൂന്ന് വാർഡുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.