കൊവിഡ് ഭീതി: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 78 തടവുകാരെ പരോളിൽ വിട്ടയച്ചു
കണ്ണൂര്‍: കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജീവപര്യന്തം തടവുകാരടക്കം നിലവില്‍ പരോള്‍ ലഭിച്ചുവരുന്ന 78 തടവുകാര്‍ക്ക് 60 ദി വസത്തെ പരോളാണ് ഇപ്പോള്‍ അനുവദിച്ചത്.
മഞ്ഞളും ചെറുനാരങ്ങയും കൊറോണയെ പ്രതിരോധിക്കുമോ? ഇന്റർനെറ്റിൽ കറങ്ങുന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏഴു വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ തടവുകാര്‍ക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന് അധ്യക്ഷനായ സമിതിയാണ് പരോള്‍ അനുവദിക്കുന്നത്. ജാമ്യത്തിന് അര്‍ഹതയുള്ളവരെ വരുംദിവസങ്ങളില്‍ സമിതി തെരഞ്ഞെടുക്കും. രാജ്യത്തെ 13,339 ജയിലുകളിലായി 4,66,084 തടവുകാരാണുള്ളത്.
രോഗം ബാധിച്ചത് 26 പേർക്ക്
രണ്ടുപേരുടെ പരിശോധനാ ഫലം കൂടി പോസറ്റീവായതോടെ കണ്ണൂരിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു. ഇതോടെ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കടുത്ത ജാഗ്രതയിലായി. ഇതിനിടെ കൊവിഡ് 19. രോഗ വ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കണ്ണൂർ ജില്ലയിൽ പതിനായിരം കടന്നു. 10,200 ഓളം പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതെന്നാണ് ഏകദേശ കണക്ക്. 90 ഓളം പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 44 പേർ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിലും 20 പേർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. തലശേരി ജനറൽ ആശുപത്രിയിൽ 26 ഓളം പേരും നിരീക്ഷണത്തിലുണ്ട്.
തെരുവിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു
അതീവ സുരക്ഷ പാലിക്കുന്നതിന്റെ ഭാഗമായി തെരുവിൽ കഴിയുന്ന 90 പേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ നഗരത്തിലെ തെരുവോരങ്ങളിൽ താമസിക്കുന്ന ഭിക്ഷാടകരെയും ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് അഭയാർത്ഥി ക്യാംപുകളിൽ മാറ്റി പാർപ്പിച്ചത്. വെള്ളിയാഴ് രാവിലെ മുതലാണ് പുനരധിവാസ പദ്ധതി തുടങ്ങിയത്. നഗരത്തിൽ നിന്നും ഒഴിപ്പിച്ച വരെ തോട്ടട മൈത്രീ കേന്ദ്രം മേലെ ചൊവ്വ പ്രത്യാശ ഭവൻ, താൽക്കാലികമായുണ്ടാക്കിയ സങ്കേതങ്ങൾ എന്നിവടങ്ങളിലാണ് മാറ്റിപ്പാർപ്പിച്ചത് -കണ്ണൂർ നഗരത്തിൽ കൊറോണ രോഗഭീതി പടർന്നതിനെ തുടർന്ന് തെരുവോരങ്ങളിൽ തങ്ങുന്ന ഇതര സംസ്ഥാനക്കാരെ പുനരധിവസിപ്പിക്കാത്തത് കോർപറേഷന്റെ അനാസ്ഥയാണെന്ന് വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് അടിയന്തിരമായി തെരുവിൽ കഴിയുന്നവരെ മാറ്റി പാർപ്പിച്ചത് ഇവരിൽ നല്ലൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്.
10151 പേർ നിരീക്ഷണത്തിൽ
കൊറോണ
ബാധ
സംശയിച്ച്
ജില്ലയില്‍
നിരീക്ഷണത്തില്‍
കഴിയുവരുടെ
എണ്ണം
10151
ആയി.
87
പേര്‍
ആശുപത്രികളില്‍
നിരീക്ഷണത്തിലുണ്ട്.
നിലവില്‍
43
പേര്‍
കണ്ണൂര്‍
ഗവ.
മെഡിക്കല്‍
കോളേജിലും,
19
പേര്‍
ജില്ലാ
ആശുപത്രിയിലും
25
പേര്‍
തലശ്ശേരി
ജനറല്‍
ആശുപത്രിയിലുമാണ്
നിരീക്ഷണത്തിലുള്ളത്.
ഇതുവരെ
ജില്ലയില്‍
നിന്നും
291
സാമ്പിളുകള്‍
പരിശോധനയ്ക്ക്
അയച്ചതില്‍
215
എണ്ണത്തിന്റെ
ഫലം
നെഗറ്റീവ്
ആണ്.
തുടര്‍
പരിശോധനയില്‍
രണ്ട്
എണ്ണത്തിന്റെ
ഫലം
പോസിറ്റീവാണ്.
59
എണ്ണത്തിന്റെ
ഫലം
ലഭിക്കാനുണ്ടെന്ന്
ആരോഗ്യ
വകുപ്പ്
അധികൃതർ
അറിയിച്ചു.
39 പേർക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച മാത്രം 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ജില്ലാ ഭരണകൂടം കനത്ത ജാഗ്രതയിലാണ്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 34 പേരും കണ്ണൂരിന് തൊട്ടടുത്ത കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ കണ്ണൂരിലും തൃശ്ശൂര്‍ ,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് ആദ്യത്തെ കേസാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
164 പേർ ചികിത്സയിൽ
കോറോണ
ബാധിച്ച്
സംസ്ഥാനത്ത്
ആകെ
ചികിത്സയിലുള്ളത്
164
പേരാണ്.
ഇന്ന്
112
പേരെ
ആശുപത്രിയില്‍
പ്രവേശിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ
ആകെ
1,10,299
പേരാണ്
നിരീക്ഷണത്തിലുള്ളത്.
616
പേര്‍
ആശുപത്രികളിലാണ്
നിരീക്ഷണത്തിലുള്ളത്.
1,09,683
പേര്‍
വീടുകളിലും
നിരീക്ഷണത്തില്‍
കഴിയുന്നുണ്ട്.
5679
സാമ്പിളുകള്‍
പരിശോധനയ്ക്ക്
അയച്ചു.
സ്ഥിതിഗതി
കൂടുതല്‍
ഗൗരവമായി
തിരിച്ചറിയണമെന്നും
നിയന്ത്രണങ്ങള്‍
കര്‍ശനമായി
തുടരുമെന്നും
മുഖ്യമന്ത്രി
അറിയിച്ചിട്ടുണ്ട്.