പൊലിസിനെ വെട്ടിച്ച് മുങ്ങി നടന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് മട്ടന്നൂരിൽ പിടിയിൽ
മട്ടന്നൂർ: വൻ മോഷണം നടത്താൻ പദ്ധതിയിടുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പൊലിസിൻ്റെ വലയിലായി. മട്ടന്നൂർ വിമാനതാവളത്തിനടുത്തെ ചാലോട് നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ പിടിയിലാകുന്നത്. ഏതാനും ദിവസമായി പൊലിസ് രഹസ്യാന്വേഷണ വിഭാഗം തൊരപ്പൻ സന്തോഷിനെ അന്വേഷിച്ചുവരികയായിരുന്നു. കണ്ണൂർ ജില്ലയിലെ മലയോരം കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന സന്തോഷ് അന്തർ സംസ്ഥാന മോഷ്ടാവാണെന്ന് പൊലിസ് പറഞ്ഞു.
കാസർകോട് മുതൽ കോഴിക്കോട് വരെ നടന്നനിരവധി മോഷണക്കേസുകളിലെ പ്രതിയാണ് നടുവില്‍ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പന് സന്തോഷ് (40)രഹസ്യവിവരം ലഭിച്ചതനുസരിച്ച് പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.വിവിധ മോഷണ കേസുകളിൽ പ്രതിയായ തൊരപ്പൻ സന്തോഷിനെ പിടികൂടാൻ കഴിയാതെ പൊലിസ് വലയുകയായിരുന്നു.

ഇയാളുടെ സഹായികളിൽ പലരും പോലീസിന്റെ പിടിയിലായതോടെ സന്തോഷ് ബംഗളൂരുവിലും തമിഴ്നാടിന്റെ പല ഭാഗങ്ങളിലുമായി മുങ്ങി നടക്കുകയായിരുന്നു.
ജില്ലയിലെ പൊലിസ് തെരഞ്ഞെടുപ്പു ചുമതലകളിലേക്ക് തിരിഞ്ഞതോടെയാണ് ഇയാള്‍ സ്വന്തം ജില്ലയായ കണ്ണൂരിലേക്ക് മടങ്ങിയത് പൊലിസ് രഹസ്യാന്വേഷണ വിഭാഗം തൊരപ്പൻ സന്തോഷ് കണ്ണുരിലെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഇയാൾക്കായി വ്യാപക തെരച്ചിൽ പൊലിസ് നടത്തിയത്.
ഒരാഴ്ച്ച മുൻപ് പോലീസിന്റെ പിടിയില്‍ നിന്നും തലനാരിഴ്ക്ക് രക്ഷപ്പെട്ട ഇയാളെ പിന്നീട്പയ്യന്നൂര് സിഐ എം.സി.പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്ഐ കെ.ടി.ബിജിത്ത്, അഡീഷണല്‍ എസ്ഐ മനോഹരന് എന്നിവരടങ്ങിയ സംഘമാണ് പിടികൂടി അറസ്റ്റ് ചെയ്തത്.വ്യാപാര സ്ഥാപനങ്ങളുടെ ചുമർ തുരന്ന് മോഷണം നടത്തുന്നതിലാണ് സന്തോഷിന് തൊരപ്പൻ എന്ന പേര് വീണത്. മോഷണ പരമ്പരകൾ തന്നെ
നടത്തിയിട്ട് ഒറ്റ മുങ്ങലാണ്. പിന്നെ പൊങ്ങുന്നത് വീണ്ടും മോഷണം നടത്താനാണ്.
ഇതാണ് തൊരപ്പൻ സന്തോഷിന്റെ പതിവു രീതി. ചിലപ്പോൾ. ഒരു ദിവസം ഒരു മോഷണത്തിൽ ഒതുങ്ങില്ല, രണ്ടും മൂന്നും മോഷണമെങ്കിലും ഇയാൾ നടത്താറുണ്ടെന്ന് പൊലിസ് പറയുന്നു.എന്നാൽ സന്തോഷ് സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലാത്തതിനാൽ ഇയാളെ കണ്ടെത്താൻ പൊലിസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു.ലാൻഡ് ഫോൺ മാത്രംഉപയോഗിക്കുന്നതിനാൽ പോലീസിന് പിടിക്കാനും സാധിച്ചിരുന്നില്ല. ഇയാളുടെ സുഹൃത്ത് അടുത്തിടെ പോലീസിന്റെ പിടിയിലായിരുന്നു. അവരിൽ നിന്നു ലഭിച്ച
വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൊരപ്പനെ കുടുക്കിയത്. കണ്ണൂർ റൂറൽ എസ്പിയുടെയും കാസർഗോഡ് എസ്പിയുടെയും നേതൃത്വത്തിൽ തൊരപ്പൻ സന്തോഷിനെ പിടിക്കാൻ ഒരു പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു. കണ്ണുർ ജില്ലയിലെവിവിധ സ്ഥലങ്ങളിലായി നൂറോളം കവര്‍ച്ച കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പിലെ അഭിഭാഷകന്റെ വീട്ടിലും സൂപ്പര്‍ മാര്‍ക്കറ്റിലും നടത്തിയ കവര്‍ച്ചകളിലും മട്ടന്നൂര്‍, ഇരിട്ടി, കാസര്‍ഗോഡ്, മേല്‍പ്പറമ്പ്, ബേക്കല്‍, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം എന്നിവിടങ്ങളില്‍ നടന്ന നിരവധി കവര്‍ച്ച കേസുകളിലും തൊരപ്പൻ പ്രതിയാണ്.
പെരിങ്ങോത്തെ മലഞ്ചരക്ക് സ്ഥാപനത്തില്‍നിന്ന് കുരുമുളക് മോഷ്ടിച്ച സംഭവത്തിലും മാത്തില്‍ വൈപ്പിരിയത്തെ ആഗ്ര ടൈല്സില്നിന്ന് നിരീക്ഷണ കാമറകള്‍ കേടുവരുത്തി ഒരുലക്ഷത്തോളം രൂപ അപഹരിച്ച സംഭവവുമുള്പ്പെടെയുള്ള നിരവധി കേസുകളില്‍ സന്തോഷ് മുഖ്യ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചുമരില്‍ വളരെ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറിയുള്ള കവര്‍ച്ചകളാണ് തൊരപ്പൻ്റെ പതിവുരീതി. ഇതിലൂടെയാണ് ഇയാള്‍ക്ക് തൊരപ്പന് സന്തോഷ് എന്ന പേര് വീണത്.
പയ്യന്നൂര്‍ പെരുമ്പയിലെ ഫൈസൽ ട്രേഡിംഗ് കന്പിനിയിലെ ചുമര് തുരന്ന് മുക്കാല്‍ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച സംഭവത്തിലാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കവര്‍ച്ചയിലെ ഇയാളുടെ കൂട്ടാളിയായ മട്ടന്നൂര്‍ മണ്ണൂരിലെ നഞ്ചടത്ത് ഹൗസില്‍ കെ.വിജേഷ് (27), പാലാവയലിലെ വാഴപ്പള്ളി ഹൗസില്‍ ജസ്റ്റിന് (22) എന്നിവരെ പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ ജനുവരി 30ന് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തൊരപ്പന് സന്തോഷുള്പ്പെട്ട കവര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലേക്ക് തൊരപ്പന് സന്തോഷ് കൊണ്ടുപോയ പൂച്ചെടികള്‍ വൈപ്പിരിയത്തെ നഴ്സറിയില്‍ നിന്നും മോഷ്ടിക്കാന്‍ ഒപ്പമുണ്ടായിരുന്നത് ഇവരാണെന്നും പോലീസിനോട് സമ്മതിച്ചിരുന്നു.
വലിയ ഒരു കവര്‍ച്ചയ്ക്കായുള്ള നീക്കത്തിനിടയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ മലയോരത്ത് തുടർച്ചയായകവര്ച്ചകളിലൂടെ തലവേദനയായി മാറിയ ഇയാളുടെ അറസ്റ്റോടെ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ വ്യാപാരികള്‍ക്കാണ് കൂടുതല്‍ ആശ്വാസമായത്. പ്രതിയെ പയ്യന്നൂർ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications