എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ച; വിഷയം സർക്കാർ പരിശോധിക്കുമെന്ന് എ വിജയരാഘവൻ
കണ്ണൂർ : എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം സർക്കാർ പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയും സർക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല. രാജ്യത്തെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പിബി അംഗമായ പിണറായി വിജയൻ തന്നെയാണ് കേരളത്തിലെ സർക്കാരിനെ നയിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ മറ്റു സഖാക്കളും സർക്കാരിലുണ്ട്. ഇവരൊക്കെ കൂട്ടായി സ്വീകരിക്കുന്ന നടപടികൾ പാർട്ടി തീരുമാനം തന്നെയാണെന്ന് വിജയരാഘവൻ പറഞ്ഞു. 16 മാസങ്ങൾക്കു മുൻപ് ഒരു പോലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടതു വലിയ വിവാദമായിരിക്കുകയാണ്. മാധ്യമങ്ങൾ എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി ഇപ്പോൾ അവതരിപ്പിക്കുന്നത്. 16 മാസമായി നിങ്ങൾ എവിടെയായിരുന്നുവെന്ന് എ വിജയരാഘവൻ ചോദിച്ചു.

കമ്യൂണിസ്‌റ്റ് പാർട്ടിക്കെതിരെ കളവുകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവമാണ്. അവരത് നല്ല രീതിയിൽ നിർവഹിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ചെലവിൽ പാർട്ടിക്കെതിരെ ചിലത് കാച്ചാമെന്നാണ് കമ്യുണിസ്‌റ്റ് വിരുദ്ധ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
വിഷയത്തിൽ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവർ കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്, അവർക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പിവി അൻവർ സ്വതന്ത്ര എംഎൽഎയാണ് അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം പറയാമെന്നും എ വിജയരാഘവൻ പറഞ്ഞു. എന്നാൽ എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് ശരിയാണോയെന്ന അഭിപ്രായം പാർട്ടിക്കുണ്ടോയെന്ന ചോദ്യത്തിന് എ വിജയരാഘവൻ പ്രതികരിച്ചില്ല.
ഇ.പി ജയരാജൻ ചടയൻ അനുസ്‌മരണത്തിൽ പങ്കെടുക്കാത്തതെന്ത് എന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് ഇപി ജയരാജൻ ആയുർവേദ ചികിത്സ നടത്തുന്നത് കാരണമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് വ്യക്തമാക്കിയത്. ഇപി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി വൈദേകം റിസോർട്ടിൻ്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിവാദത്തിലാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കിയത്. കഴിഞ്ഞ ഓഗസ്‌റ്റ് 31ന് ഇപിയെ കൺവീനർ സ്ഥാനത്തു നിന്നും നീക്കിയതിന ശേഷം അദ്ദേഹം പിറ്റേന്ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും പിന്നീട് നടന്ന പാർട്ടി പരിപാടികളിലും പങ്കെടുത്തിരുന്നില്ല.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications