Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ച; വിഷയം സർക്കാർ പരിശോധിക്കുമെന്ന് എ വിജയരാഘവൻ

കണ്ണൂർ : എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം സർക്കാർ പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയും സർക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല. രാജ്യത്തെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പിബി അംഗമായ പിണറായി വിജയൻ തന്നെയാണ് കേരളത്തിലെ സർക്കാരിനെ നയിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയിലെ മറ്റു സഖാക്കളും സർക്കാരിലുണ്ട്. ഇവരൊക്കെ കൂട്ടായി സ്വീകരിക്കുന്ന നടപടികൾ പാർട്ടി തീരുമാനം തന്നെയാണെന്ന് വിജയരാഘവൻ പറഞ്ഞു. 16 മാസങ്ങൾക്കു മുൻപ് ഒരു പോലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടതു വലിയ വിവാദമായിരിക്കുകയാണ്. മാധ്യമങ്ങൾ എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി ഇപ്പോൾ അവതരിപ്പിക്കുന്നത്. 16 മാസമായി നിങ്ങൾ എവിടെയായിരുന്നുവെന്ന് എ വിജയരാഘവൻ ചോദിച്ചു.

avijayaraghavancpm

കമ്യൂണിസ്‌റ്റ് പാർട്ടിക്കെതിരെ കളവുകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവമാണ്. അവരത് നല്ല രീതിയിൽ നിർവഹിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ചെലവിൽ പാർട്ടിക്കെതിരെ ചിലത് കാച്ചാമെന്നാണ് കമ്യുണിസ്‌റ്റ് വിരുദ്ധ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

വിഷയത്തിൽ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവർ കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്, അവർക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പിവി അൻവർ സ്വതന്ത്ര എംഎൽഎയാണ് അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം പറയാമെന്നും എ വിജയരാഘവൻ പറഞ്ഞു. എന്നാൽ എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് ശരിയാണോയെന്ന അഭിപ്രായം പാർട്ടിക്കുണ്ടോയെന്ന ചോദ്യത്തിന് എ വിജയരാഘവൻ പ്രതികരിച്ചില്ല.

ഇ.പി ജയരാജൻ ചടയൻ അനുസ്‌മരണത്തിൽ പങ്കെടുക്കാത്തതെന്ത് എന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് ഇപി ജയരാജൻ ആയുർവേദ ചികിത്സ നടത്തുന്നത് കാരണമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് വ്യക്തമാക്കിയത്. ഇപി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി വൈദേകം റിസോർട്ടിൻ്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.

ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിവാദത്തിലാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കിയത്. കഴിഞ്ഞ ഓഗസ്‌റ്റ് 31ന് ഇപിയെ കൺവീനർ സ്ഥാനത്തു നിന്നും നീക്കിയതിന ശേഷം അദ്ദേഹം പിറ്റേന്ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും പിന്നീട് നടന്ന പാർട്ടി പരിപാടികളിലും പങ്കെടുത്തിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+