കണ്ണൂരില്‍ അറസ്റ്റിലായ മോഷ്ടാക്കള്‍ അഞ്ചാം പീടികയിലും കവര്‍ച്ച നടത്തി; സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു
തളിപറമ്പ്: വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയി തിരിച്ചെത്തുന്നതിനിടെയില്‍ വീടുകുത്തിതുറന്ന് പത്തരപവന്റെ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കളെ പൊലിസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പിടിയിലായ പ്രതികളാണ് അഞ്ചാംപീടികയില്‍ നടന്ന മോഷണസംഭവത്തിന് പിന്നിലെന്നാണ് പൊലിസിന് ലഭിച്ച വിവരം. കുഞ്ഞിപ്പളളി കെ.വി ഹൗസിലെ കെ.നിയാസുദ്ദീനെന്ന മസില് നിയാസ്(40) ചാലക്കുന്ന് ജസി നിവാസല് കെ. അജേഷെന്ന കുറുക്കന് അജേഷ്(33) എന്നിവരാണ് കവര്‍ച്ച നടത്തിയതെന്നാണ് തെളിഞ്ഞത്.
ധര്‍മശാല- അഞ്ചാം പീടിക റൂട്ടില്‍ ചിത്ര സ്റ്റോപ്പിന്മുന്പിലെ കുന്നില്‍ ശശിധരന്റെ വീടുകുത്തിതുറന്ന് പത്തരപവന്റെ സ്വര്‍ണാഭരണങ്ങളും പണം കവര്‍ന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ എട്ടുമണിയോടെ ശശിധരനും ഭാര്യ പ്രീതയും മകന് അമലും മകള്‍ അമൃതയും വീടുപൂട്ടി മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു.ഞായറാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. അപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നത് വ്യക്തമായത്. ടെറസിന്റെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്.

അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടമായത്. ശശിധരന്റെ പരാതിയില്‍ തളിപറമ്പ് പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്പുറകില് കണ്ണൂരില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെളളിയാഴ്ച്ച ഉച്ചയോടെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കൊയിലി ആശുപത്രി പരിസരത്തെ കല്പക റസിഡന്‍സില്‍ നടത്തിയ പരിശോധനയിലാണ് നിയാസും അജേഷും പിടിയിലായത്. വിയ്യൂരിലെ അതീവസുരക്ഷ ജയിലില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് മസില് നിയാസിറങ്ങിയത്. നിരവധി കേസില്‍ പ്രതിയാ അജേഷ് ഒന്‍പതു മാസം മുന്‍പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ഇവരില്‍ നിന്നും രണ്ടു ഇരുചക്രവാഹനങ്ങള്‍ എട്ടുപവന്‍ സ്വര്‍ണാഭരണങ്ങളും പിടികൂടിയിരുന്നു.
കഴിഞ്ഞ മെയ് 21-ന് രാത്രി കീഴുതളളിയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കവര്‍ന്ന ബുളളറ്റും ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജര്‍ കോട്ടയം നെല്ലൂര്‍ സ്വദേശി രോഹിന്രാജിന്റെ ബുളളറ്റുമാണ് ഇവയെന്ന് അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ ആരുടെതാണന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നില്ല അതേ സമയം ഇങ്ങനെ രണ്ടു മോഷ്ടാക്കള്‍ കണ്ണൂരില്‍ പിടിയിലായിട്ടുണ്ടെന്നും അറിഞ്ഞ തളിപറമ്പ് ഡിവൈഎസ്പി പി പ്രമോദ് ശശിധരന്റെ മകനെ ഉള്‍പ്പെടെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലേക്ക് അയച്ചു സ്വര്‍ണാഭരണങ്ങള്‍ പരിശോധിപ്പിക്കുകയായിരുന്നു.
ഇവര്‍ സ്വര്‍ണം തിരിച്ചറിഞ്ഞതോടെ അഞ്ചു പവന് സ്വര്‍ണമാലയും മൂന്ന് പവന് വളയും മോഷ്ടിച്ചതിന്റെ തുമ്പായി മാറി.ബാക്കി മൂന്ന് പവന് സ്വര്‍ണാഭരണങ്ങള്‍ കണ്ണൂരില്‍ വില്പന നടത്തിയതായി തെളിഞ്ഞു. ഇതിനിടെയില്‍ ഇരുവരെയും കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങി കണ്ണൂര്‍ ടൗണ്‍ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications