ബേക്കറി ഉടമയെ കാറില്‍ തട്ടികൊണ്ടുപോയി പണം കവര്‍ന്ന കേസ്; മൂന്ന് പേര് റിമാന്‍ഡില്‍
ചക്കരക്കല്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ ബെംഗളൂരിലെ ബേക്കറി ഉടമയെ നാട്ടില്‍ ബസിറങ്ങിയപ്പോള്‍ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഏച്ചൂര്‍ കമാല്‍ പീടിക സ്വദേശിയും ബംഗ്ളൂരിലെ ബേക്കറി ഉടമയുമായ പി.പി റഫീഖിനെ (45) തട്ടിക്കൊണ്ടുപോയി ഒന്‍പതു ലക്ഷം രൂപ കവര്‍ന്ന കേസിലാണ് മൂന്ന് പ്രതികള്‍ അറസ്റ്റിലായത് - ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍ക്കോട് ജില്ലയിലെ കോളിയഡുക്കം സ്വദേശി അഷ്റഫ് (24) ബദിയഡുക്ക സ്വദേശി എന്‍ മുസമ്മില്‍ (24) ഇരിക്കൂര്‍ കല്യാട് സ്വദേശി സിജോയ് (25 )എന്നിവരെയാണ് കണ്ണൂര്‍ എസിപി ടി.കെ രത്നകുമാര്‍, ചക്കരക്കല്‍ സി.ഐ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ബംഗ്ളൂരില്‍ നിന്നും ബാഗില്പണവുമായ ബസില്‍ വന്നിറങ്ങിയ യപി.പി റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും ആയുധം കൊണ്ടു പരുക്കേല്‍പ്പിച്ച് മര്‍ദ്ദിച്ചു അവശനാക്കിയതിനു ശേഷം വഴിയരികില്‍ ഉപേക്ഷിച്ചത്.
പത്തു കിലോമീറ്റര്‍ അകലെയുള്ള കാപ്പാട് ടൗണില്‍ പുലര്‍ച്ചെ ആറു മണിക്ക് അവശനിലയില്‍ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോറിക്ഷ തൊഴിലാളിയാണ് ആശുപത്രിയില്‍ പ്രവേശിപിച്ചത്. ഇതിനു ശേഷം കേസെടുത്ത പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് അക്രമി സംഘം ഓടിച്ചകാര്‍ സിജോയുടെതാണെന്ന് കണ്ടെത്തിയത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളിലെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ നാട്ടിലുള്ള സഹകരണ ബാങ്കില്‍ പണയം വെച്ചത് എടുക്കാനാണ് പണം ബാഗില്‍ കൊണ്ടുവന്നതാണെന്നാണ് ആക്രമത്തിനിരയായ റഫീഖ് പൊലിസിന് മൊഴിനല്‍കിയത്. ഇതുപ്രകാരം തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെത്തുന്നതിനായി സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയ കാറിന്റെ ചിത്രം ലഭിക്കുന്നത്. ഇതോടെയാണ് കാര്‍ ഉടമയിലേക്ക് എത്തിയത്.
കാര്‍ ഉടമ സുഹൃത്തായ ഇരിക്കൂര്‍ കല്യാട് സ്വദേശി സി ജോയിക്ക് വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാനാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കാര്‍ കൈമാറിയതെന്ന് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ചക്കരക്കല്‍ പൊലിസ് അറിയിച്ചു. പിടിയിലായവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നാണ് പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. ആക്രമത്തില്‍ പരുക്കേറ്റ റഫീഖ് ചികിത്സയിലാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications