ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ക്ക് നേരെ അക്രമം: പ്രതികള്‍ ഒളിവില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
ഇരിട്ടി: പേരാവൂര്‍ പഞ്ചായത്തിലെ തൊണ്ടിയില്‍ കുട്ടിച്ചാത്തന്‍ കണ്ടിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവത്തിൽ അഞ്ചു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം.

ട്രാന്‍സ് വുമണ്‍ ശിഖ (29) ട്രാന്‍സ്‌മെന്‍ കോക്കാട്ട് ബെനിഷ്യോ (45) എന്നിവരെ അക്രമിച്ച സംഭവത്തിൽ ബെനിഷ്യോയുടെ സഹോദരന്‍ കോക്കാട്ട് സന്തോഷ്, സുഹൃത്തുക്കളായ രതീശന്‍ , കോക്കാട്ട് തോമസ്, സോമേഷ് ,ജോഫി ആന്റണി എന്നിവര്‍ക്കെതിരെയാണ് പേരാവൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെയാന്ന് അക്രമം.
ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളെ അക്രമിച്ചുവെന്നാണ് ദമ്പതികളുടെ പരാതി. വീടിനു നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം. ശിഖയുടെ മുടി ചുറ്റി പിടിച്ച് തല ഭിത്തിയിലിടിക്കുകയും നെഞ്ചിലിലിടിച്ചും കഴുത്തിന് കത്തിവെച്ചു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. എര്‍ണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികള്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ബെനീഷ്യോക്ക് കൂടി അവകാശപെട്ട തൊണ്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറിയത്. എന്നാല്‍ ബെനീഷ്യോയുടെ അമ്മയ്ക്കും സഹോദരനും തങ്ങള്‍ വീട്ടില്‍ താമസിക്കുന്നതിന് താല്‍പര്യമില്ലെന്ന് ബെനീഷ്യോ പറയുന്നു. ഇതേ തുടര്‍ന്ന് നിരവധി തവണ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രിയില്‍ കത്തിയുമായി വന്ന ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇരുവരെയും മര്‍ദ്ദിക്കുകയും കത്തി കഴുത്തില്‍ വെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ശിഖ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദമ്പതികളുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിലെ അസ്വാരസ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. കുറ്റാരോപിതരായ പ്രതികള്‍ ഒളിവിലാണ് ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പേരാവൂര്‍ സി. ഐ അറിയിച്ചു.












Click it and Unblock the Notifications