Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരളം നയപൈസയില്ലാത്ത കേരളമാണെന്നതിന് രേഖാപരമായ തെളിവാണ് ബജറ്റ്: പികെ കൃഷ്ണദാസ്

BJP

കണ്ണൂര്‍: കേരളത്തിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് സിപിഎമ്മിന്റെ നവകേരളം നയപൈസയില്ലാത്ത കേരളമാണെന്നതിന് രേഖാപരമായ തെളിവാണെന്ന് ബിജെപി നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ബിജെപി ജില്ലാകമ്മിറ്റി ഓഫീസായ കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി സമ്പൂര്‍ണ്ണ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള ബജറ്റുകള്‍ തമ്മിലുളള അടിസ്ഥാനപരമായ വിത്യാസം ജനങ്ങള്‍ക്ക് ബോധ്യപ്പെടും. കേന്ദ്രത്തിന്റേത് വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയുളളതാണെങ്കില്‍ സകല മേഖലയിലും നികുതി വര്‍ദ്ധനവും വിലവര്‍ദ്ധനവും അടിസ്ഥാനമാക്കിയുളള സംസ്ഥാന ബജറ്റ് ജനദ്രേഹപരമാണ്. പാപ്പര്‍സ്യൂട്ടായ ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നതെന്ന് ബജറ്റിലൂടെ തെളിയിച്ചിരിക്കുകയാണ്.

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്ന് ഔദ്യോഗികമായി തെളിഞ്ഞിരിക്കുകയാണ്. ഇനിയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ഇടത് നേതൃത്വം പ്രതിപക്ഷത്തിരിക്കാനുളള മാനസികാവസ്ഥയിലാണ്. സംസ്ഥാനത്തിന് കേന്ദ്രത്തില്‍ ഒന്നും ലഭിക്കുന്നില്ലെന്നും എല്ലാ പ്രതിസന്ധികള്‍ക്കും കാരണം കേന്ദ്ര സര്‍ക്കാരാണെന്നും വരുത്തി തീര്‍ക്കാനുളള ശ്രമം നടക്കുകയാണ്. എന്നാല്‍ ഏത് വകുപ്പില്‍ നിന്ന് എത്ര തുക കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് പറയാന്‍, ധവളപത്രമിറക്കാന്‍ സംസ്ഥാന ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കറന്റ് ചാര്‍ജ്ജ് അടയ്ക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ ജനസേവന കേന്ദ്രത്തിലെ വൈദ്യുതി വിച്ഛേദിച്ചത് കാരണം ഓഫീസിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവെച്ചിരിക്കുന്നു. തെറ്റായ ഭരണ നടപടികള്‍ കാരണം സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം തന്നെ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്ഷേമം കണക്കിലെടുത്ത് സര്‍ക്കാര്‍ രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ബജറ്റ് വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കാന്‍ പോകുന്നത്. വിലക്കയറ്റം തടയാന്‍ 2000 കോടി മാറ്റിവെച്ച ബജറ്റ് വിലക്കയറ്റം പരിഹരിക്കാന്‍ 1000 കോടി സെസ് പിരിക്കാനും തീരുമാനിച്ചിരിക്കുന്നു. കളളക്കണക്കാണിത്. 2000 കോടി പണം മാറ്റിവെയ്ക്കാന്‍ ഉണ്ടെങ്കില്‍ പിന്നെ എന്തിന് സെസെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കിഫ്ബി സംവിധാനവും തട്ടിപ്പാണ്. ഇന്നത്തെ സാമ്പത്തിക നിലയില്‍ ഒരു പദ്ധതിയും സംസ്ഥാനത്തിന്റേതായി കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. ബജറ്റ് നിറയെ കഴിഞ്ഞകാല പദ്ധതികളുടെ ആവര്‍ത്തനമാണ് .

മോദി വിരുദ്ധ, ബിജെപി വിരുദ്ധ ഭരണ-പ്രതിപക്ഷ സിസിസി ക്യൂബ്ഡ് മുന്നണി(കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, കമ്മ്യൂണലിസ്റ്റ്) യാണ് സംസ്ഥാനത്തുളളത്. രാജ്യം വികസന കാര്യത്തില്‍ കുതിക്കുമ്പോള്‍ കേരളം കിതക്കുകയാണ്. മോദി ഭരണത്തില്‍ രാജ്യം വിശ്വഗുരുവായി മാറാന്‍ പോവുകയാണ്. പ്രധാനമന്ത്രി ലോക നേതാവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, മേഖലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജുഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+