കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിയ സംഭവം: ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുത്തു
ഘോഷയാത്ര തുടങ്ങിയ ഉടനെയാണ് സംഭവം.

ചക്കരക്കൽ : ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറനിറക്കൽ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് പരുക്കേൽക്കുകയും രണ്ടു വീടുകൾ തകരുകയും ചെയ്ത സംഭവത്തിൽ പൊലീസ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തു. അശ്രദ്ധമായി സ്ഫോട വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുത്തതെന്ന് ചക്കരക്കൽ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രനാണ് (56) അരക്ക് താഴെ ഗുരുതരമായ പരിക്ക് സംഭവിച്ചത്. ഇയാളെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപം ഉണ്ടായിരുന്ന ലക്ഷ്മണൻ എന്നയാളെ പരിക്കുകളോടെ കണ്ണൂർ എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിന് സമീപമുള്ള കല്ലിൽ പടിഞ്ഞാറ്റയിൽ എന്ന സ്ഥലത്തു നിന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്ര ആരംഭിച്ചത്.
ഘോഷയാത്ര തുടങ്ങിയ ഉടനെയാണ് സംഭവം. പടക്കത്തിൽ നിന്ന് തീപ്പൊരി സമീപത്തെ കേബിളിൽ പതിക്കുകയും ഇത് കെടുത്താൻ ശ്രമിക്കുമ്പോൾ ശശീന്ദ്രന്റെ കയ്യിൽ സഞ്ചിയിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിക്കുകയും ആയിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചു.
വി.കെ.കരുണൻ ,പി.വി. മോഹനൻ, എ.അജിന എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്.
ജില്ലാ പോലീസ് മേധാവി അജിത് കുമാർ. ചക്കരക്കൽ സി ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അശ്വതി ബെന്നിയുടെ നേതൃത്വത്തിൽ ഫോറൻസിക്ക് വിദഗ്ദർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
വി കെ കരുണന്റെ പരാതി പ്രകാരം പോലീസ് എക്സ്പ്ലോസീവ് ആക്ട് അനുസരിച്ച് കേസെടുത്തു.
സ്ഫോടനത്തിൽ കേടുപാടു പറ്റിയ വീടുകൾ സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചു.












Click it and Unblock the Notifications