കണ്ണൂരിലെ ബസ് ജീവനക്കാരന്റെ മരണം: പ്രതിയുടെ നുണപരിശോധനാ ഹർജി വീണ്ടും മാറ്റി
കണ്ണൂർ: കുത്തുപറമ്പിനടുത്തെ മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ നുണപരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം കോടതിയിൽ നൽകിയ ഹർജി വീണ്ടും കോടതി മാറ്റി. കേസിലെ പ്രതി പറമ്പായിയിലെ സലീമിന്റെ സത്യവാങ്മൂലം നൽകുന്നതിനായാണ് കേസ് വീണ്ടും മാറ്റിയത്.
കൂടത്തായി കേസിൽ പോലീസിനെ വട്ടം കറക്കി ജോളി! കേസിൽ നിന്ന് തലയൂരാൻ ജോളിയുടെ പുതിയ തന്ത്രങ്ങൾ
കഴിഞ്ഞഏഴു
വർഷത്തോളം
നീണ്ട
അന്വേഷണം
എങ്ങുമെത്താത്ത
സാഹചര്യത്തിലാണ്
കേസിൽ
പ്രതിയെ
നുണപരിശോധനക്ക്
വിധേയമാക്കാനുള്ള
അനുമതി
തേടിയാണ്
അന്വേഷണ
സംഘം
കൂത്തുപറമ്പ്
ജുഡീഷൽ
ഒന്നാം
ക്ലാസ്
മജിസ്ട്രേറ്റ്
കോടതിയിൽ
ഹർജി
നൽകിയത്.
ക്രൈംബ്രാഞ്ച്
സിഐ
ബി
സുനുകുമാറാണ്
ഇതിനായി
അപേക്ഷ
നൽകിയത്.
സിൽ
നേരത്തെ
പ്രതിഭാഗത്തിന്റെയും
പ്രോസിക്യൂഷന്റെയും
വാദം
കേട്ടിരുന്നു.
2012
ഒക്ടോബർ
21നാണ്
നിഷാദിനെ
കാണാതായത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേസിൽ വഴിത്തിരിവായി ബംഗളൂരു സ്ഫോടന കേസിൽ കർണാടക പോലീസിന്റെ അറസ്റ്റിലായ പറമ്പായിയിലെ സലീമിന്റെ മൊഴിയാണ് കേസിന് തുമ്പായത്. നിഷാദിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം സലീമിനെ നിഷാദ് തിരോധാന കേസിൽ കസ്റ്റഡിയിൽ വാങ്ങി ദിവസങ്ങളോളം ചോദ്യം ചെയ്യുകയും നിഷാദിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്നു കരുതുന്ന നിഷാദിന്റെ വീടിനു സമീപം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായിരുന്നില്ല. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ നുണപരിശോധന നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ചത്. സലിം ഇപ്പോൾ മറ്റൊരു കേസിൽ ബംഗളുരു ജയിലിൽ റിമാൻഡിലാണ്. സത്യവാങ്മൂലം നൽകാൻ പത്ത് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്