ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം: ഏഴ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തു
തലശേരി: മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്ജിദില്‍ ലോക് ഡൗണ്‍ ലംഘിച്ച് നിസ്കാരം നടത്തിയ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കമ്മിറ്റി പ്രസിഡന്റ് എം കെ മുസ്തഫ, സെക്രട്ടറി അബ്ദുള്‍ അസീസ് കർമ്മൽ എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് എടക്കാട് പോലീസ് കേസെടുത്തത്.
അതിനുള്ള ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നില്ല: ശോഭാ സുരേന്ദ്രന്
ഇതിനിടെ കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരേ സർക്കാർ 100 രൂപ പിഴ ചുമത്തി ത്തുടങ്ങി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിര പിഴ ചുമത്തുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കോവിഡ്-19 പ്രതിരോധ നടപടിയുടെ ഭാഗമായി മതപരമോ സാമൂഹികമോ രാഷ്ട്രീയമോ ആയ ആൾക്കൂട്ട ചടങ്ങുകളും യോഗങ്ങളും പുതുച്ചേരി സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ട്.
റംസാൻ വ്രതാചരണം 25 ന് തുടങ്ങുമെന്നിരിക്കെ മസ്ജിദുകളിൽ പ്രാർഥന, ഇഫ്താർ, തറാവീഹ് എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാവിധ ആൾക്കൂട്ട ചടങ്ങുകളും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്ത് നിരോധിച്ചു. മത നേതാക്കൾ, മുത്തവല്ലിമാർ എന്നിവരുമായി കഴിഞ്ഞ ദിവസം പുതുച്ചേരി മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് സമൂഹ വ്യാപനത്തിൽ കണ്ണൂര്‍, കാസർഗോഡ് ജില്ലകൾക്ക് കഴിഞ്ഞ ദിവസം ആശ്വാസദിനമായിരുന്നു. ഇരു ജില്ലകളിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല. അതേസമയം കണ്ണൂരില്‍ 5,767പേര് നിരീക്ഷണത്തിലാണ്. 127 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 59 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 18 പേര് ജില്ലാ ആശുപത്രിയിലും 11 പേര് തലശേരി ജനറല്‍ ആശുപത്രിയിലും 39 പേര് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രത്തിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍നിന്ന് 1,739 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,464 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1,348 എണ്ണം നെഗറ്റീവാണ്. 275 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കാസര്‍ഗോഡ് ജില്ലയിൽ കഴിഞ്ഞ ദിവസം ആറു പേര് കൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 55 ആയി കുറഞ്ഞു. വെള്ളിയാഴ്ച ജില്ലയില്‍ നിന്ന് പുതുതായി ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 113 പേരാണ് രോഗമുക്തരായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ടുപേരും സര്‍ജി കെയര്‍ ആശുപത്രിയില്‍ നിന്ന് നാലുപേരുമാണ് കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ വീതം ചെമ്മനാട്, ചെങ്കള പഞ്ചായത്തുകളില്‍ നിന്നും ഓരോരുത്തര് വീതം മധൂര്‍ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്.
കാസർകോട് ജില്ലയില്‍ ഇപ്പോള്‍ 7,901 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 7,789 പേര് വീടുകളിലും 112 പേര് ആശുപത്രികളിലുമാണ്. ഇന്നലെ പുതുതായി ഒൻപത് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ 2,791 സാമ്പിളുകള്‍ അയച്ചതില്‍ 2,160 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. 236 ഫലങ്ങള്‍ കൂടി ഇനി ലഭിക്കാനുണ്ട്. ഫീല്‍ഡ് തല ജീവനക്കാര്‍ നടത്തിയ കമ്യൂണിറ്റി സര്‍വേയില്‍ 3,321 വീടുകള്‍ സന്ദര്‍ശിക്കുകയും 74 പേരെ സാമ്പിള്‍ ശേഖരണത്തിനായി റഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്