പ്രേമം നടിച്ചു പെണ്‍കുട്ടികളെ മൈസൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ
പയ്യന്നൂര്‍: പ്രേമംനടിച്ചു വശീകരിച്ചു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ ശേഷം വഴിയിലുപേക്ഷിച്ച കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയായ യുവാവ് അറസ്റ്റില്‍. 2005-ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ടു കൗമാരക്കാരികളെ പ്രേമം നടിച്ചു വീട്ടുകാരറിയാതെ മൈസൂരിലേക്കു തട്ടിക്കൊണ്ടുപോവുകയും വിവിധയിടങ്ങളില്‍ നിന്നും ലൈംഗീകചൂഷണത്തിനിരയാക്കി കഴുത്തിലുണ്ടായിരുന്ന മാലയും മറ്റു ആഭരണങ്ങളും കവര്‍ന്നതിനു ശേഷം വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടികളെ ഉപേക്ഷിച്ച നിലയില്‍ പൊലിസ് കണ്ടെത്തിയത്. ഈ കേസില്‍ കൂട്ടാളിയോടൊപ്പം അറസ്റ്റിലായ ചെറുവത്തൂര്‍ ശ്രീനാരായണ ക്ഷേത്രത്തിനു സമീപത്തുള്ള എം.പി രാകേഷ്(41)പിന്നീട് ജാമ്യത്തിലിറങ്ങിയതിനു ശേഷം മുങ്ങുകയായിരുന്നു. 16വര്‍ഷത്തിനു ശേഷമാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ചെറുവത്തൂരിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പൊലിസ് ചെറുവത്തൂരിലെ വീട്ടില്‍ നിന്നും പിടികൂടിയത്.
Recommended Video
പിടിയിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ ഹൗസ് പൊലിസ് ഓഫിസര്‍ ശ്രീജിത്ത്‌കോടേരി അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടികളാണ് പ്രണയം നടിച്ചുളള പീഡനത്തിനിരയായത്. കേസിലെ രാകേഷിന്റെ കൂട്ടാളി നേരത്തെ അറസ്റ്റിലായിരുന്നു. അന്വേഷണത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് എസ്. ഐമാരായ യോഗേഷ്, നാസര്‍, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.