കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരി നഗരത്തിലെ ജ്വല്ലറി ഉടമയുടെ കൊലപാതകം: നിർണായക വിവരങ്ങളുമായി സി.ബി.ഐ, പ്രതികളെ ഉടൻ വലയിലാക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജില്ലയെ ഞെട്ടിച്ച ജ്വല്ലറി ഉടമയുടെ കൊലപാതകത്തെ കുറിച്ച് ചിത്രം വ്യക്തമാകുന്നു.നേരത്തെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു നടന്നു വന്ന കൊലപാതക അന്വേഷണം ഇപ്പോൾ തലശേരി താലൂക്കിലെ വില രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചു നടന്നു വരികയാണ്. പ്രതികളെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പിടികൂടുമെന്നാണ് സിബിഐ നൽകുന്ന സൂചന. റോഡിലെ സവിത ജ്വല്ലറി ഉടമ തലായി “സ്‌നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശനാണ് (52) കൊല്ലപ്പെട്ടത്.

 'എന്‍പിആര്‍ രഹസ്യമായി നടപ്പാക്കാനുള്ള പദ്ധതി പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ്' 'എന്‍പിആര്‍ രഹസ്യമായി നടപ്പാക്കാനുള്ള പദ്ധതി പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ്'

2014 ഡിസംബര്‍ 23ന് രാത്രി എട്ടോടെയാണ് ദിനേശനെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്ന സൂചനയാണ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐക്ക് നൽകിയിരുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായ വിവരങ്ങളാണ് ഇപ്പോൾ സി.ബി.എക്ക് ലഭിക്കുന്നത്. ലോക്കല്‍ പോലീസിന്‍റെയും തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണത്തിൽ കൊലപാതകത്തിന്‍റെ ചുരുളഴിയാതിരുന്നപ്പോഴാണ് ദിനേശന്‍റെ അയല്‍വാസിയായ ഗോവിന്ദരാജ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹർജി നല്‍കിയത്. ഇതേ തുടര്‍ന്നാണ് 2015 ഒക്ടോബറില്‍ ജസ്റ്റിസ് കമാല്‍പാഷ സിബിഐ അന്വാഷണത്തിന് ഉത്തരവിട്ടത്.

jwelleryowner-

കഴിഞ്ഞയാഴ്ച്ച തലശേരി ജില്ലാ കോടതി പരിസരത്ത് നിന്നും ചിലമോഷണ കേസുകളിലെ പ്രതികള്‍ നടത്തിയ രഹസ്യ സംഭാഷണം ചോര്‍ന്നതോടെയാണ് നഗരമധ്യത്തില്‍ പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ അഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. കഴിഞ്ഞദിവസം തലശേരിയിലെ ജ്വല്ലറിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയെ ടൗണ്‍ സിഐ സനല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തൊണ്ടി മുതലുകള്‍ അടക്കം പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ നിന്ന് പിടികൂടുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് രണ്ട് മോഷ്ടാക്കള്‍ കോടതി പരിസരത്ത് നടത്തിയ രഹസ്യ സംഭാഷണത്തിലാണ് ദിനേശനെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചെത്തായത്. സംഭവത്തിന്‍റെ നിജസ്ഥിതി അറിയാന്‍ സി.ബി.ഐ ഇവരെ കസ്റ്റഡിയിലെടുത്തേക്കും.കേസന്വേഷണം ശക്തമാക്കുന്നു നായി റിമാ ൻഡിൽ കഴിയുന്ന മോഷണ കേസുകളിലെ ചില പ്രതികളെ അടിയന്തരമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ബി.ഐ വൃത്ത ങ്ങള്‍ പറഞ്ഞു. ദിനേശനെ നേരത്തെ നന്നായി അറിയാവുന്ന തലശേരി നഗരവുമായി നിത്യ ബന്ധമുള്ള ഒരു രാഷ്ട്രീയക്വട്ടേഷൻ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ഇവർ

സ്വർണാഭരണമാണെന്നു കരുതി കടയിലുണ്ടായിരുന്ന 50 പവനോളം മുക്കുപണ്ടങ്ങള്‍ കൈക്കലാക്കി. ഇത് സംഘാംഗങ്ങളിലൊരാളുടെ മകളുടെ വിവാഹത്തിന് ഉപയോഗിച്ചു. പിന്നീട് വരന്‍റെ വീട്ടുകാര്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ വിവാഹബന്ധം താറുമാറാകുകയും ഒടുവില്‍ വിവാഹ മോചനത്തിലെത്തുകയും ചെയ്തതു.വധുവിന്റെ വിവാഹ മോചനം നടന്നതോടെയാണ് മുക്കുപണ്ടത്തെകുറിച്ചുള്ള ചര്‍ച്ച സജീവമായതും മറ്റുമോഷ്ടാക്കളുടെ ഇടയില്‍ സംഭവം സംസാര വിഷയമായതും.

അഞ്ചു വര്‍ഷത്തെ അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് ഹെഡ് ഓഫീസിൽ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. അതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ഏതാനും ദിവസം മുമ്പ് വാധ്യാര്‍പീടികയിലെ പഴക്കമുള്ള കിണര്‍ ഉള്‍പ്പെടെ വെള്ളം വറ്റിച്ച് സിബിഐ സംഘം തെളിവ് തേടിയിരുന്നു എന്നാൽ ഈ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.

.

English summary
CBI team get crucial informations about jwellery owners murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X