മട്ടന്നൂരിൽ ലോറി ഡ്രൈവറെ വടി വാൾകാട്ടി മൊബൈൽ ഫോൺ കവർന്നു
മട്ടന്നൂർ:
കണ്ണൂർ
ജില്ലയിൽ
വഴിയാത്രക്കാരെ
കൊള്ളയടിക്കുന്ന
സംഘം
പെരുകുന്നു.
രാത്രി
കാലങ്ങളിൽ
നഗരങ്ങളിലും
പ്രധാന
റോഡുകളിലും
തമ്പടിച്ചാണ്
ഇവർ
കവർച്ചയും
പിടിച്ചുപറിയും
നടത്തുന്നത്.
മട്ടന്നൂർ
-
ഇരിട്ടി
റോഡിലെ
ചാ
വശേരിയിൽ
വടി
വാളുമായെത്തിയ
യുവാവ്
ലോറി
തടഞ്ഞ്
ഡ്രൈവറുടെ
മൊബൈൽ
ഫോൺ
കവർന്നു.
വ്യാഴാഴ്ച്ച
പുലർച്ചെ
നാലോടെ
ചാവശേരി
പി.
കെ
കാദർ
കുട്ടി
മെമ്മോറിയൽ
എൽപി
സ്കൂളിന്
മുന്നിലായിരുന്നു
കവർച്ച.
ചാവശേരി യൂണിറ്റി ട്രേഡേഴ്സിലേക്ക്കോയമ്പത്തൂരിൽ നിന്നു സാധനങ്ങളുമായെത്തിയ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ കാസർഗോഡ് സ്വദേശി നസീർ അഹമ്മദിന്റെ വില പിടിപ്പുള്ള മൊബൈൽ ഫോണാണ് കവർന്നത്. അന്നേ ദിവസം. പുലർച്ചെയെത്തിയ ലോറി ചരക്കിറക്കാനായി കടയ്ക്ക് മുന്നിൽ നിർത്തിയിട്ടതായിരുന്നു. വടിവാളുമായെത്തിയ യുവാവ് യൂനിറ്റി ട്രേഡേഴ്സിന്റെ മുൻവശത്തെ സി സി ടിവി കാമറ വാൾ ഉപയോഗിച്ച് പൊളിക്കുകയും ലോറിയിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതു തടയാൻ ചെന്ന ഡ്രൈവറെ വടി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തിൽ യൂനിറ്റി ട്രേഡേഴ്സ് ഉടമ മട്ടന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മറ്റൊരു സിസിടിവി ക്യാമറയിൽ പ്രതിയുടെ ചിത്രം വ്യക്തമായിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.