'പോരാട്ടം പഴംപൊരിയിലൂടെയാണോ സഖാവേ'; മന്ത്രി റിയാസിന് ട്രോള്‍, തട്ടുകട ചിത്രം വൈറല്‍
കണ്ണൂര്‍ : ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം തട്ടുകടയില്‍ കയറി പഴംപൊരിയും ചായയും കഴിക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . കണ്ണൂര്‍ ജില്ലയിലെ ദേശീയപാതയുടെ പുരോഗതി വിലയിരുത്താന്‍ എത്തയതായിരുന്നു ഉദ്യോഗസ്ഥര്‍. മലയാളികളല്ലാത്ത ഉദ്യോഗസ്ഥര്‍ക്കായിരുന്നു മന്ത്രി കേരളത്തിലെ തട്ടുകട വിഭവങ്ങളായ പഴംപൊരി പരിചയപ്പെടുത്തിയത് .
വടകര മുതല്‍ പയ്യന്നൂര്‍ വരെയുള്ള ദേശീയപാതയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അതേസമയം, ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പപരിഹാസവുമായി കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബദല്‍ പഴംപൊരിയോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസുകാരുടെ പരിഹാസം.
സെല്‍ഫിയെടുക്കാന്‍ കടുവയെ പിന്തുടര്ന്ന് യുവാക്കള്‍, ഒടുവില്‍ സംഭവിച്ചത് കണ്ടോ'; വൈറല്‍ വീഡിയോ
കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി തട്ടുകടയില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം ഇടതുപ്രൊഫൈലുകള്‍ പരിഹസിച്ച് പ്രചരിപ്പിക്കാറുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയത്. നേരത്തെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഡി വൈ എഫ് ഐ ബാനറുകള്‍ സ്ഥാപിച്ചിരുന്നു.
അതേസമയം, ചിത്രം വൈറലായതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്തെത്തി. പോരാട്ടം പഴംപൊരിയിലൂടെയാണോ? സഖാവേ ചുമ്മാ ചോദിച്ചതാ എന്നാണ് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചിത്രത്തെ ട്രോളി കോണ്‍ഗ്രസ് സൈബര്‍ ടീമും രംഗത്തെത്തി. രാഹുല്‍ ഗാന്ധി തട്ടുകടയില്‍ കയറി ചായ കുടിക്കുമ്പോള്‍ ട്രോളിയിരുന്ന സഖാക്കള്‍ ഇന്ന് കിടന്നു ന്യായീകരിക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
നിങ്ങളുടെ അവസ്ഥ ഓര്‍ത്തിട്ട് നിങ്ങളോട് ഒന്നേ പറയാനുള്ളൂ ഇവരെല്ലാം മനുഷ്യരാണ് നമ്മളെപ്പോലെ തന്നെ അതുകൊണ്ട് എല്ലാത്തിനും കിടന്നു വിമര്‍ശിക്കുകയും ട്രോളുകയും ചെയ്യുമ്പോള്‍ ഒരല്പം ഓര്‍ക്കുന്നത് നല്ലതാണ്..വെറുതെയല്ല നിങ്ങളെ കമ്മികള്‍ എന്ന് വിളിക്കുന്നത്- കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.
വിവാദ കരാറിൽ തലയൂരി നഗരസഭ; സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച നടപടി റദ്ദാക്കി