കോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടി: കണ്ണൂര്‍ വിസിയും സിപിഎമ്മും പ്രതിരോധത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സിക്കും ഭരണസമിതിയായ സിന്‍ഡിക്കേറ്റിനുമെതിരെ നിരന്തരം കോടതിവിധികള്‍ വരുന്നത് സര്‍ക്കാരിനും സി.പി.എമ്മിനും തിരിച്ചടിയാകുന്നു. ഇതോടെ സേവ് യൂണിവേഴ്സിറ്റി ഫോറവും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും വി.സി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ഏറ്റവും ഒടുവില്‍ കാസര്‍കോട് ജില്ലയിലെ പടന്നയിലെ സ്വകാര്യ ട്രസ്റ്റിന് ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ചത് ന്യായീകരിച്ച് തന്റെ നിലപാടില്‍ ഉറച്ചു നിന്ന കണ്ണൂര്‍ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സി.പി.എമ്മും ഹൈക്കോടതി വിധി വന്നതോടെ പൂര്‍ണമായും പ്രതിരോധത്തിലായിരിക്കുകയാണ്.

കോളേജ് അനുവദിച്ചതില്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വൈസ് ചാന്‍സലര്‍ വിശദീകരണം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കാസര്‍ഗോഡ് പടന്ന ടി.കെ.സി ട്രസ്റ്റിന് ചട്ടപ്രകാരമുള്ള സ്ഥലവും മറ്റ് അടിസ്ഥാന യോഗ്യതകളും കൂടാതെ വിസി ഏകപക്ഷീയമായി കോളേജിന് ശുപാര്‍ശ ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റി ഗവര്‍ണര്‍ക്കു നല്കിയ പരാതിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.
അഞ്ചേക്കര്‍ ഭൂമി വേണ്ടിടത്ത് നെല്‍വയല്‍ ഉള്‍പ്പടെ മൂന്നര ഏക്കര്‍ മാത്രമാണുള്ളതെങ്കിലും സിന്‍ഡിക്കേറ്റ് അനുമതി കൂടാതെ വിസി ഇന്സ്പെക്ഷന് നടത്താന്‍ ഉത്തരവിട്ടിരുന്നു. സര്‍വ്വകലാശാല അഭിഭാഷകന് തന്നെ പരിശോധന റിപ്പോര്‍ട്ട് കോളേജിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും വിസി കോളേജിന് അനുമതി നല്‍കുകയായിരുന്നുവെന്നാണ് വിവരം.
എന്നാല്‍ വിസി യില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പുതിയ കോളേജിന് ശുപാര്‍ശ ചെയ്തതാണെന്നും താന്‍ ചെയ്ത നടപടി ശരിയാണെന്നും സര്‍ക്കാരാണ് അനുമതി നല്‍കേണ്ടതെന്നും ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു നല്‍കിയത്. എന്നാല്‍ വിസിയുടെ ശുപാര്‍ശ പ്രകാരം ജൂലൈയില്‍ തന്നെ സര്‍ക്കാര്‍ കോളേജിന് അനുമതി നല്‍കിയിരുന്നു.
അത് മറച്ചുവച്ചു വിശദീകരണം നല്‍കിയതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. പുതിയ കോളേജ് അനുവദിച്ചതിലും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിലും, പഠന ബോര്‍ഡ് അംഗങ്ങളെ നിയമിച്ചതിലും കണ്ണൂര്‍ വിസി ഗുരുതരമായ കൃത്യവിലോപം കാട്ടിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ പരസ്യമായിതന്നെ പറഞ്ഞിരുന്നു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങളും, കോളേജ് അനുവദിച്ചതും ഹൈക്കോടതി തന്നെ റദ്ദാക്കുകയും, ഗവര്‍ണര്‍ മരവിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം കോടതി തന്നെ തടഞ്ഞതോടെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണെന്നാണ് സൂചന.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications