കണ്ണൂരിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ.പി.ജയരാജന്റെ മുന്നറിയിപ്പ്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണ്. ഇദ്ദേഹത്തിന്റെ മരണകാരണത്തെ കുറിച്ച് പ്രത്യേകം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് ഡ്രൈവറുടെ മരണം: 400 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു, ഉറവിടം അറിയാതെ അധികൃതർ!!
അതേസമയം കണ്ണൂരിൽ കൊവിഡ് സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 136 പേരാണ് കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 14,090 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിനിടെ കൊവിഡ് 19 വ്യാപനം തടയുന്നതിനായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഒരു ഭാഗം കലക്ടറുടെ നിർദേശപ്രകാരം പൂർണമായും അടച്ചിട്ടു. സമ്പര്‍ക്കം മൂലം കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കോര്‍പറേഷന്റെ 5, 11, 45, 46, 47, 48, 49, 50, 51, 52, 53 എന്നീ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് അടച്ചിട്ടത്.
കണ്ണൂര്‍
നഗരത്തില്‍
നിന്നും
തലശ്ശേരി
ഭാഗത്തേക്ക്
താണ
വരെയും
തളിപ്പറമ്പ്
ഭാഗത്തേക്ക്
പള്ളിക്കുന്ന്
വരെയും
ചാലോട്
ഭാഗത്തേക്ക്
കുഴിക്കുന്ന്
വരെയും
ജില്ലാ
ആശുപത്രി
ഭാഗത്തേക്ക്
പ്രഭാത്
ജങ്ഷന്‍
വരെയും
കക്കാട്
ഭാഗത്തേക്ക്
കോര്‍ജാന്‍
സ്‌കൂള്‍
വരെയും
തായത്തെരു
ഭാഗത്തേക്ക്
റെയില്‍വെ
അണ്ടര്‍
പാസ്
വരെയുമുള്ള
പ്രദേശങ്ങളും
അടച്ചിട്ടുi
ഇവിടെ മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുവാദമില്ല.. കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎസ്സി പരീക്ഷ, ഇന്റര്‍വ്യൂ, എസ്എസ്എല്‍സി മൂല്യ നിര്‍ണയ ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള അധ്യാപകര്‍, ജീവനക്കാര്‍, യൂണിവേഴ്സിറ്റിയിലെ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവരെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസമില്ല.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനാവശ്യമായ പ്രായോഗിക ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗവും ചേര്‍ന്നിരുന്നു. ഇതിനു പുറമെ, വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാടായി-6, കോട്ടയം മലബാര്‍-11, വേങ്ങാട്-12 എന്നീ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video
'നിപ്പാ രാജകുമാരി, കൊവിഡ് റാണി'; 'മുല്ലപ്പള്ളി മാപ്പ് പറയണം, ആരോഗ്യമന്ത്രിയോടും കേരളത്തോടും'