റബ്ബർ വില കൂടിയപ്പോൾ തട്ടിപ്പും കൂടി: വിപണിയിലേക്ക് വ്യാജ ഷീറ്റുകള്‍ എത്തിക്കുന്നു
പേരാവൂർ : കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ വിപണിയിൽ വ്യാജർ റബ്ബർ ഷീറ്റുകൾ വിൽപനയ്ക്കായി എത്തുന്നത് വ്യാപാരികളെ വെട്ടിലാക്കുന്നു. നിരവധി പേരാണ് ഇത്തരം റബ്ബർ ഷീറ്റുകൾ വാങ്ങി വഞ്ചിതരായത്. ഒറ്റനോട്ടത്തില്‍ രൂപത്തിലും നിറത്തിലും ഗ്രേഡ്ഷീറ്റ് പോലെ തോന്നിക്കുന്ന വ്യാജ ഷീറ്റുകളാണ് വിപണിയിലെത്തുന്നത്.
മലയോര മേഖലയിലെ പ്രധാന ടൗണുകളിലെ റബര്‍ വ്യാപര കേന്ദ്രങ്ങളിലെല്ലാം ഇത്തരം വ്യാജ റബ്ബര്‍ ഷീറ്റുകള്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉളിക്കല്‍ ടൗണില്‍ വില്‍പ്പനയ്ക്ക് കൊണ്ടു വന്ന ഷീറ്റുകളുടെ കൂട്ടത്തിലും വ്യാജന് ഇടം പിടിച്ചു. കാഴ്ച്ചയില്‍ ഗ്രേഡ് ഷീറ്റിന് സമാനമായ രീതിയിലായതിനാല്‍ സുക്ഷ്മതയോടെ പരിശോധിച്ചാല്‍ മാത്രമെ വ്യാജനെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. സാധാരണ റബര്‍ ഷീറ്റ് മെഷനില്‍ അടിച്ചെടുത്ത് പുക കൊള്ളിച്ചോ വെയിലത്തോ ഉണക്കിയെടുക്കുന്ന ഷീറ്റുകള്‍ക്ക് സമാനരീതിലുള്ളതാണ് ഈ വ്യാജ ഷീറ്റുകളും. ഇതിനാല്‍ത്തന്നെ യാഥാര്‍ത്ഥ ഷീറ്റുകളുടെ കൂട്ടത്തില്‍ നിന്നും ഇവയെ എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയില്ല.

കഴിഞ്ഞ ദിവസം ഉളിക്കല്‍ ടൗണിലെ ഒരു റബര്‍ വ്യാപര സ്ഥാപനത്തില്‍ വിൽപനക്കായി കൊണ്ടുവന്ന ഷീറ്റില്‍ ഉണ്ടായിരുന്ന വ്യാജന് ഒരു കിലോയിലധികം തോക്കും ശ്രദ്ധയില്‍ പെട്ടതാണ് റബ്ബറില്‍ വ്യാജന് ഉണ്ടെന്ന കാര്യം തിരിച്ചറിയാന്‍ ഇടയാക്കിയത്. ഗ്രേഡ് ഷീറ്റുകളുടെ കൂട്ടത്തില്‍ പെട്ട വ്യാജന് തൂക്കം കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വ്യാപാരി ഇത് ലോട്ടിലേക്ക് മാറ്റി. മഴക്കാലമായതിനാല്‍ ഉണക്കം കുറഞ്ഞതായിരിക്കും തൂക്കകൂടുതലിന് കാണമെന്ന് വില്‍പ്പനക്കാരനും പറഞ്ഞു. കടയുടമ വിലകണക്കാക്കി പണം അക്കൗണ്ടിലേക്ക് അയക്കാമെന്ന് പറഞ്ഞപ്പോള്‍ പണം കൈയില്‍ തരണമെന്നും പണത്തിന് ആവശ്യമുണ്ടെന്നും വില്‍പ്പനക്കായി എത്തിച്ചയാള്‍ പറഞ്ഞു.
കൈയില്‍ തരാന്‍ പണമില്ലാഞ്ഞതിനാല്‍ ഷീറ്റ് വില്‍പ്പനക്കായി എത്തിച്ചയാള്‍ ഷീറ്റ് മറ്റൊരു കടയില്‍ വിൽപന നടത്തി പണം കൈയോടേ വാങ്ങി പോവുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഇവ വ്യാജ ഷീറ്റാണെന്ന് മനസിലായത്. വള്ളിത്തോടിലും മണിക്കടവിലും ഇത്തരത്തിലുള്ള വ്യാജഷീറ്റുകള് വാങ്ങി വ്യാപാരികള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. അക്കൗണ്ടില്‍ പണം വാങ്ങിയാല്‍ ആളെതിരിച്ചറിയാന്‍ സാധിക്കുമെന്നതിനാലാണ് പണമായി കൈയില്‍ തന്നെ തരാന്‍ ആവശ്യപ്പെടുന്നത്. മലയോരത്തെ ഏതോ ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള വ്യാജന് പ്രത്യക്ഷപ്പെടുന്നതെന്നാണ് സംശയിക്കുന്നത്.
സാധാരണ ഗ്രേഡ് ഷീറ്റ് 450 മുതല്‍ 600വരെ ഗ്രാം തൂക്കമാണ് ഉണ്ടാവുക. റബര്‍ബോര്‍ഡ് 450നും 550 ഗ്രാമിനും ഇടയിലുള്ള ഷീറ്റുകളാണ് ഗ്രേഡായി കണക്കാക്കുന്നത്. റബര്‍ പാലിനൊപ്പം മറ്റെന്തോ വസ്തു ചേര്‍ത്താണ് വ്യാജന് ഉണ്ടാക്കുന്നത്. ഇതാണ് തൂക്കകൂടുതലിന് കാരണം. വ്യാജന് ഷീറ്റുകള്‍ വലിച്ചാല്‍ കീറുകയും വെള്ളത്തിലിട്ടാല്‍ മുങ്ങിപോവുകയും ചെയ്യുന്നു. സാധാരണ ഷിറ്റുകള്‍ വലിച്ചാല്‍ കീറുകയുമില്ല വെള്ളത്തിലിട്ടാല്‍ പൊങ്ങി കിടക്കുകയും ചെയ്യുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
റബര്‍ പാലിനൊപ്പം ചോക്ക് പൊടിയോ മറ്റൊ ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇവര്‍ പറയുന്നത്. റബറിന് കിലോയ്ക്ക് 250ലോക്ക് ഉയര്‍ന്നപ്പോഴാണ് വ്യാജനും പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസത്തിനിടയില്‍ കിലോയ്ക്ക് 60രൂപയോളം ഇടിഞ്ഞു. വ്യാജന്മാര് ഉണ്ടായതോടെ എല്ലാ ഷീറ്റുകളും പരിശോധിക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications