ഇരിട്ടിയിൽ ദമ്പതികൾ മരിച്ച നിലയിൽ: കൊലപാതകമെന്ന് പൊലിസ്
ഇരിട്ടി: ഇരിട്ടി നഗരത്തിനടുത്തെ മുഴക്കുന്നില്‍ ഭര്‍ത്താവിനെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി. കടുക്കാപാലത്ത് പൂവക്കുളത്തില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജ്യോതിയുടെ മൃതദേഹം കട്ടിലിലും മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഉദ്ധവിന് പൗരത്വം നിയമത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്... നയം വ്യക്തമാക്കി കോണ്‍ഗ്രസ്!!
ശനിയാഴ്ച്ച രാവിലെ ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് ജ്യോതിയുടെ സഹോദരന്‍ പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പോലീസില്‍ വിവരമറിയിച്ചത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന.
ജ്യോതിയുടെ കഴുത്തില്‍ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം മോഹനന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഈക്കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ചതിനു ശേഷം മാത്രമേ സ്ഥിരീകരിക്കരിനാവുകയുള്ളുവെന്നും പൊലിസ് അറിയിച്ചു മരിച്ച ദമ്പതികൾ തമ്മിൽ കുടുംബ പ്രശ്നമുണ്ടായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ഇതു കൊലപാതകത്തിൽ കലാശിക്കാൻ മാത്രം ഗൗരവമുള്ളതാണോയെന്ന കാര്യം പരിശോധിച്ചു വരികയാണ് മോഹനൻ ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം തൂങ്ങി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. ജിഷ്ണുദാസ്, ജീഷ്മ എന്നിവരാണ് മരിച്ച ദമ്പതികളുടെ മക്കള്‍. മൃതദേഹം മുഴക്കുന്ന് പൊലിസ് ഇൻക്വസ്റ്റ് നടത്തി.