മകൻ ജീവനൊടുക്കിയതിനു പിന്നാലെ ദമ്പതികളും ജീവനൊടുക്കി: നാടിനെ നടുക്കിയ സംഭവം തലശ്ശേരിയിൽ
തലശ്ശേരി: മകന് ജീവനൊടുക്കിയതിന് പിന്നലെ കൊളശ്ശേരിയില്‍ മാതാപിതാക്കയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളശ്ശേരി കാവുംഭാഗം നാമത്ത് വീട്ടില്‍ എന്‍ വി ഹരീന്ദ്രന്‍ (51), ഭാര്യ ഷാഖി (42) എന്നിവരാണ് മരിച്ചത്. നേരത്തെ തലശ്ശേരി നഗരസഭ ചെയര്‍മാന്റെ ഡ്രൈവറായിരുന്നു ഹരീന്ദ്രന്‍. വെള്ളിയാഴ്ച്ച രാവിലെയാണ് ഇരുവരേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
പൗരത്വഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ല, വിശദീകരണം ഇങ്ങനെ
ആര്‍ഡിഒ സംഘവും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എത്തിയിട്ടുണ്ട്. 2019 മെയ് 19-ന് ഇവരുടെ ഏകമകനും തലശ്ശേരി ജഗന്നാഥ് ഐപിസിയിലെ വിദ്യാര്‍ഥിയായിരുന്ന എംകെ ശ്രാവന്ദ് (22) ഇതേ രീതിയില്‍ മരണപ്പെട്ടിരുന്നു. ബ്ലൂ വേല് ഗെയിം കളിച്ച് ആത്മഹത്യ ചെയ്തുവെന്ന രീതിയിലായിരുന്നു അന്ന് പ്രചരണം നടന്നത്.
വീടിന്റെ മുകളിലെ നിലയിലെ മുറിക്കുള്ളിലാണ് ശ്രാവന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് മൊബൈലും ലാപ്ടോപ്പും മറ്റും പരിശോധിച്ചിരുന്നു. നേരത്തെ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നു. ഏക മകന്റെ മരണത്തെ തുടര്‍ന്ന് ഹരീന്ദ്രനും ഷാഖിയും ഏറെനാള്‍ പുറത്തിറങ്ങിയിരുന്നില്ല. തുടര്‍ന്നുണ്ടായ മനോവിഷമമായിരിക്കാം ഇരുവരുടെയും മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു..