Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടാമൃഗത്തേക്കാൾ ചർമ്മബലം, പെൻഷൻ അവകാശവാദത്തിൽ യുഡിഎഫിനെതിരെ എംവി ജയരാജൻ

കണ്ണൂർ: പെൻഷൻ തുക വർധിപ്പിച്ചത് തങ്ങളാണെന്ന യുഡിഎഫിന്റെ അവകാശവാദം തളളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സാമൂഹ്യസുരക്ഷാ പെൻഷൻ തുകയും പെൻഷൻകാരുടെ എണ്ണവും വർധിപ്പിച്ചതും കുടിശികയില്ലാതെ നൽകിയതും എൽഡിഎഫ് സർക്കാരാണ് എന്ന് എംവി ജയരാജൻ വ്യക്തമാക്കി. എട്ടുകാലി മമ്മൂഞ്ഞിയെ പോലെ അവകാശവാദമുന്നയിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയും .1980 ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായ കാലത്താണ് 60 വയസ് കഴിഞ്ഞ കർഷകത്തൊഴിലാളികൾക്ക് 45 രൂപ വീതം പ്രതിമാസം പെൻഷൻ നൽകിയത്.

മണ്ണിൽ പൊന്ന് വിളയിക്കുന്നവർക്കാണ് എൽഡിഎഫ് സർക്കാർ ക്ഷേമ പെൻഷൻ നൽകിയത് എന്നതിനെ എതിർത്തവരുണ്ടായിരുന്നു. ഇപ്പോൾ കർഷകക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും 5000 രൂപ വരെ പെൻഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നും ജയരാജൻ വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 33.99 ലക്ഷം പേർക്കാണ് പെൻഷൻ നൽകിയതെങ്കിൽ ഇപ്പോൾ 60.31 ലക്ഷം പെൻഷൻ ഗുണഭോക്താക്കളുണ്ട്.

mvj

മാസ്റ്ററിങ് നടത്തിയതിന് ശേഷം പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 55.99 ലക്ഷമാണ്. ഇതിൽ 37.5 ലക്ഷം പേർക്ക് കേന്ദ്രസർക്കാരിന്റെ യാതൊരു സഹായവുമില്ല. സംസ്ഥാന സർക്കാരാണ് പെൻഷൻ നൽകുന്നതിന്റെ മഹാ ഭൂരിപക്ഷം തുകയും നൽകിവരുന്നത് എന്നും ജയരാജൻ വ്യക്തമാക്കി. 2016 ൽ യുഡിഎഫിന്റെ അവസാന കാലത്ത് പ്രതിമാസം 525 രൂപ വീതം 85 ശതമാനം പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകിയ സ്ഥാനത്ത് ഇപ്പോൾ 1400 രൂപയാണ്.2021 ജനുവരി മുതൽ 1500 രൂപയായി വർധിപ്പിക്കുകയും ചെയ്യും.

5 വര്ഷം യുഡിഎഫ് 9311 കോടി നൽകിയപ്പോൾ നാലര വർഷത്തിനുള്ളിൽ എൽഡിഎഫ് 31327 കോടിയാണ് നൽകിയത്. ഏകദേശം മൂന്നിരട്ടി. യുഡിഎഫ് 19 മാസം കുടിശിക വരുത്തി . എൽഡിഎഫ് സർക്കാർ കുടിശിക മുഴുവൻ നൽകിയെന്ന് മാത്രമല്ല കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമെന്ന നിലയിൽ പ്രതിമാസം പെൻഷൻ നൽകിത്തുടങ്ങി. കണ്ടാമൃഗത്തേക്കാൾ ചർമ്മബലമുള്ളവർക്ക് മാത്രമേ പെൻഷൻ തങ്ങളുടേതാണെന്ന് അവകാശപ്പെടാനാകൂ എന്നും എംവി ജയരാജൻ കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+