അക്രമം അടങ്ങിയില്ല: പയ്യന്നൂരിൽ സിപിഎം ഓഫീസ് ബോംബെറിഞ്ഞ് തകർത്തു!!
പയ്യന്നൂർ: കണ്ണൂരിൽ അക്രമങ്ങൾ തുടരുന്നു. പയ്യന്നൂർ മേഖലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി പാർട്ടി ഓഫിസുകൾക്കു നേരെയുള്ള അതിക്രമമാണ് തുടർക്കഥയാവുന്നത്. ദിവസങ്ങൾക്കു മുൻപ് കോൺഗ്രസ് ഓഫീസിനും സജിത്ത് ലാൽ സ്മാരക സ്തുപത്തിനും നേരെ നടന്ന അതിക്രമത്തിൻ്റെ തുടർച്ചയായി കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിനു നേരേയും ബോംബേറ് നടന്നു. ശക്തമായ സ്ഫോടനത്തില്‍ ഓഫീസിന്റെ വാതിലും ജനലുകളും കോണ്‍ക്രീറ്റും തകര്‍ന്നു. സംഭവ സ്ഥലത്ത് പയ്യന്നൂർ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!
വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് കുഞ്ഞിമംഗലം കണ്ടംകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സിപിഎം ഓഫീസിലേക്ക് ബോംബേറുണ്ടായത്. സിപിഎം കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന പി. ഭരതന് സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം നടന്നത്. ശക്തമായ രണ്ട് സ്ഫോടന ശബ്ദം കേട്ട് അയല്‍വാസി എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വാഹനത്തിലെത്തിയവരാണ് അക്രമം നടത്തിയതെന്നാണ് കരുതുന്നത്.
സ്ഫോടനത്തില്‍ ഓഫീസിനു മുന്‍വശത്തെ കട്ടിളയുള്പ്പെടെയുള്ള വാതിലും ജനലുകളും തകര്‍ന്നിട്ടുണ്ട്. കോണ്‍ക്രിറ്റ് സ്ലാബിനും കേടുപാടുകള്‍ സംഭവിച്ചു. വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്തുനിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓഫീസിനു നേരെയുണ്ടായ അക്രമത്തിനെതിരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എടക്കാടന്‍ വിജയന് പോലീസില്‍ പരാതി നല്കി.
സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനുള്‍പ്പെടെയുള്ള നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിപിഎം ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുമ്പ് രണ്ടുതവണ ഈ ഓഫീസിനു നേരെ അക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ബോംബാക്രമണം നടക്കുന്നത് ആദ്യമായാണ്. ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നാണ് സി.പി.എം നേതൃത്വത്തിൻ്റെ ആരോപണം. ഇതിനിടെ
കല്യാശ്ശേരി
ഇരിണാവ്
നേതാജി
വായനശാലയിലും
പി
കുഞ്ഞിരാമന്
വൈദ്യര്
സ്മാരക
മന്ദിരത്തിലും
ഡിവൈഎഫ്ഐ
പോസ്റ്ററുകൾ
പതിച്ചതായി
പരാതിയുണ്ട്.
വെഞ്ഞാറമൂട്
കൊലപാതകവുമായി
ബന്ധപ്പെട്ട
പോസ്റ്ററുകളാണ്
വ്യാപകമായി
വായനശാലയുടെയും
മന്ദിരത്തിന്റെയും
ചുമരുകളില്‍
ഒട്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ
ആഴ്ചയും
ഈ
സ്ഥാപനങ്ങള്‍ക്കു
നേരെ
അക്രമണം
നടന്നിരുന്നു.
സമാധാനം
നിലനില്‍ക്കുന്ന
പ്രദേശത്ത്
ജനാധിപത്യ
ധ്വംസനവും
അരാജകത്വവും
സൃഷ്ടിക്കുവാനുള്ള
ബോധപൂര്‍വ്വമുള്ള
ശ്രമമാണ്
ഇതിന്റെ
പിന്നിലെന്ന്
കല്യാശ്ശേരി
ബ്ലോക്ക്
കോണ്‍ഗ്രസ്
പ്രസിഡന്റ്
കാപ്പാടന്‍
ശശിധരന്
ആരോപിച്ചു.എൽ.ഡി.എഫ്.
ഭരണത്തിലെ
അഴിമതിയും
കൊള്ളരുതായ്മകളും
ജനങ്ങളുടെ
മുമ്പില്‍
മറച്ചുവെക്കുവാനാണ്
ഇത്തരം
ഗുണ്ടായിസം
കാണിക്കുന്നതിന്
കാരണമെന്ന്
കല്യാശ്ശേരി
ബ്ലോക്ക്
കോണ്‍ഗ്രസ്
കമ്മിറ്റി
ആരോപിച്ചു.
ഇതിനിടെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വീട്ടിലേക്ക് മാർച്ച് നടത്തി പിരിഞ്ഞുപോകുകയായിരുന്ന യുവമോർച്ച പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പത്തു ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിൽ വളപട്ടണം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ മന്ത്രി ജയരാജന്റെ അരോളിയിലുള്ള വീട്ടിലേക്ക് നടത്തിയ മാർച്ചിനുശേഷം പിരിഞ്ഞുപോകുകയായിരുന്ന യുവമോർച്ച പ്രവർത്തകരെ പാപ്പിനിശേരി ടൗണിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിതമായി അക്രമിച്ചുവെന്നാണ് പരാതി. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സമരം നടത്തിയതിനും 20 യുവമോർച്ച പ്രവർത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്.