നവീൻ ബാബുവിന്റെ മരണം; സിപിഎം-സിപിഐ സർവീസ് സംഘടനകൾ തമ്മിൽ ഭിന്നത, പോര് മുറുകുന്നു
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ പോര് ശക്തമാകുന്നു. ഒരേ മുന്നണിയിലെ രണ്ട് പ്രമുഖ ഭരണകക്ഷി സംഘടനകളാണ് കണ്ണൂരിൽ പോർമുഖം തുറന്നിരിക്കുന്നത്. നവീൻ ബാബു ജീവനൊടുക്കിയതിന് കാരണം സ്ഥലം മാറ്റത്തിനായി സിപിഐയുടെ സർവീസ് സംഘടന ഇടപെട്ടതുകാരണമാണെന്ന ആരോപണമാണ് ചില മാധ്യമങ്ങളിൽ ഉയർന്നുവന്നത്. പെട്രോൾ പമ്പ് സംരഭകനായ ടിവി പ്രശാന്തിൽ നിന്നും നിരാക്ഷേപപത്രം നൽകുന്നതിനായി എഡിഎം ഒരു ലക്ഷം രൂപ കൈക്കൂലിലി വാങ്ങിയെന്നും ഇതു തൻ്റെ സ്ഥലം മാറ്റത്തിനായി ഒരു ഭരണകക്ഷി സർവീസ് സംഘടന ഭാരവാഹികൾക്ക് നൽകിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്.
ഇതു സി.പി.എം സൈബർ പോരാളികൾ വ്യാപകമായാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ തികച്ചും അടിസ്ഥാനരഹിതമായ പ്രചരണമാണ് നടത്തുന്നതെന്ന വിശദികരണവുമായി സംഘടനാ നേതാക്കൾ തന്നെ രംഗത്തുവന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ സംഘടനാ ഭാരവാഹികളാണ് പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്. സർവ്വീസ് കാലയളവിലെല്ലാം സത്യസന്ധതയോടും നീതിപൂർവ്വവുമായും ഔദ്യോഗിക ചുമതല നിർവ്വഹിച്ചു പോന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ക്ഷണിക്കപ്പെടാത്തൊരു പൊതുവേദിയിൽ അതിക്രമിച്ചു കയറി അപമാനിച്ച് മരണത്തിലേക്ക് നയിച്ച മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ രക്ഷപ്പെടുത്താൻ നിരവധി പദ്ധതികൾ തയ്യാറാക്കി വരുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.

ഈ കാര്യംപൊതു സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഒന്നൊന്നായി പരാജയപ്പെടുമ്പോൾ പുതിയ കഥയുമായി ഒരു കൂട്ടർ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് സർവ്വീസ് സംഘടന സംശയമുനയിലെന്ന തലക്കെട്ടോടെ ഒരു ഓൺ ചാനലിൻ്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തയുടെ ഉദ്ദേശം എന്താണ് എന്ന് പകൽ പോലെ വ്യക്തമാണ്. സംസ്ഥാന സിവിൽ സർവ്വീസിൽ ഏറ്റവും സുതാര്യമായും കൃത്യമായും സ്ഥലം മാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും നടക്കുന്നത് റവന്യു വകുപ്പിലാണ്. പുർണ്ണമായും ഓൺലൈനിൽ നടക്കുന്ന സ്ഥലം മാറ്റങ്ങളിൽ നാളിതുവരെ ഒരു ആക്ഷേപവും ഉയർന്നിട്ടില്ല.
ഡെപ്യൂട്ടി കളക്ടർ, ആർ ഡി ഒ, സബ് കളക്ടർ, എഡിഎം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ നടത്തുന്നത് കേരള സർക്കാരുമാണ്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പിന് നേരിട്ട് ഒരു പങ്കുമില്ല എന്നിരിക്കെ വ്യാജവർത്തകൾ സൃഷ്ടിച്ച് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതുന്നവർ മൂഢ സ്വർഗ്ഗത്തിലാണ്. ഡെപ്യുട്ടികലക്ടർ മാരിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ എഡിഎം പദവിയിൽ നിയമിക്കുന്നത് സർക്കാർ വിവിധ തലങ്ങളിൽ നടത്തുന്ന അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ്.
വസ്തുത ഇതായിരിക്കെ ആടിനെ പട്ടിയാക്കുന്ന നിലയിലുള്ള വാർത്തകൾ പടച്ച് വിടുന്നതിന് പിന്നിലുളള ലക്ഷ്യം കുറ്റവാളിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണ്.കോടതിയുടെ പരിഗണനയിലുളള ഒരു വിഷയത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം.. ഇത്തരം വാർത്തകൾ ചമച്ച് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നവർക്കും നവീൻ ബാബുവിൻ്റെ മരണത്തിന് കാരണമായ സംഗതികളിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വേണം കരുതാൻ.
ഇത്തരം വ്യാജവാർത്ത സൃഷ്ടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെയും അന്വേഷണത്തിൻ്റെ പരിധിയിൽ കൊണ്ടുവരണം. തുടക്കം മുതൽ ഈ വിഷയത്തിൽ എഡിഎമ്മിനെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമെന്ന നിലയ്ക്ക് ജോയിന്റ് കൗൺസിൽ തുടർന്നും നവീൻബാബുവിന്റെ കുടുംബത്തിന്റെ നീതിയ്ക്കായുള്ള പോരാട്ടത്തിൽ അടിയുറച്ച് നിൽക്കുമെന്നും ഇനിയും ഈ വ്യാജ പ്രചരണങ്ങൾ തുടർന്നാൽ ഓൺലൈൻ ചാനലിനെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകി.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം












Click it and Unblock the Notifications