ധര്‍മ്മടം തുരത്തില്‍ ചെറുകപ്പല്‍ കുടുങ്ങി: രാസമാലിന്യം പുറത്തുവിടുന്നുവെന്നു മത്സ്യതൊഴിലാളികള്‍
ധര്‍മ്മടം തുരത്തില്‍ ചെറുകപ്പല്‍ കുടുങ്ങി: രാസമാലിന്യം പുറത്തുവിടുന്നുവെന്നു മത്സ്യതൊഴിലാളികള്‍!!
കണ്ണൂര്‍: തലശേരിക്കടുത്തെ ധര്‍മ്മടം തുരുത്തിനു സമീപം കുടുങ്ങിക്കിടക്കുന്ന ചെറുകപ്പല്‍ ഒരുമാസം പിന്നിട്ടും നീക്കം ചെയ്തു തുടങ്ങിയില്ല. മാലിദ്വീപില്‍ നിന്നു അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാനായി കൊïുപോകവേയായിരുന്ന കപ്പല്കടല്ക്ഷോഭത്തില്പ്പെട്ടാണ്കരയ്ക്കടുത്തത്. തമിഴ്നാട് സ്വദേശി പെരുമാളിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കപ്പല്‍ നിരീക്ഷിക്കാന്‍ വേണ്ടി താല്‍ക്കാലികമായി ഒരാളെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചകൊണ്ട് നീക്കാനുള്ള നടപടി തുടങ്ങുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് കപ്പല്‍ സെക്യൂരിറ്റി ജീവനക്കാരന് പറയുന്നത്.
കണ്ണൂരിൽ അടിവാരം തുരന്ന് ക്വാറി മാഫിയ : പൈതല്‍മല ഇടിഞ്ഞുതീരുന്നു, പ്രവർത്തിക്കുന്നത് പത്ത് ക്വാറികൾ!
കപ്പല്‍ കുടുങ്ങിയതോടുകൂടി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കും ബീച്ച് ജീവനക്കാര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്. അഴീക്കല്‍ സില്‍ക്ക് അധികൃതര്‍ ഉടന്‍ മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ മാസം ഒന്നുപിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് എട്ടിനാണ് വടംപൊട്ടി കപ്പല്‍ തീരത്തെത്തിയത്. പൊളിക്കാനെത്തിയ കപ്പല്‍ തീരദേശവാസികള്‍ക്ക് ആരോഗ്യഭീഷണി ഉയര്‍ത്തുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇതിനെതിരെ ഏതാനും മത്സ്യതൊഴിലാളികള്‍ ഫിഷറിസ് വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. കപ്പല്‍ ഉള്ളതുകാരണം ജോലിയെ ബാധിക്കുന്നുണ്ടെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി. കപ്പലിനകത്ത് കയറിയ മഴവെള്ളം നീക്കാനെന്ന വ്യാജേന മാരകമായ രാസപദാര്‍ഥങ്ങള്‍ കടലിലേക്ക് ഒഴുക്കാന്‍ ശ്രമം നടക്കുന്നുïെന്ന് കാണിച്ച് ധര്‍മ്മടം പ്രകൃതി സംരക്ഷണ സമിതിയും രംഗത്തെത്തിയിരുന്നു. രï് ചെറുകപ്പലായിരുന്നു അഴീക്കലിലേക്ക് പൊളിക്കാനായി കൊണ്ടു പോകാന്‍ ശ്രമിച്ചത്. അതിലൊന്നാണ് ഇവിടെ വടം പൊട്ടി കുടുങ്ങിക്കിടക്കുന്നത്.