Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യശ്രീയുടെ കൊലപാതകം: വിവാഹമോചനത്തിൽ നിന്നും പിൻമാറാത്തതിനാല്‍

പയ്യന്നൂർ: കരിവെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന ഭർത്താവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പയ്യന്നൂർ പൊലിസാണ് പ്രതി രാജേഷിൻ്റെ അറസ്റ്റ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തിയത്. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലിസ്. കൊടുവാളും ഒരു കുപ്പി പെട്രോളുമായാണ് പ്രതി ദിവ്യശ്രീയുടെ കരിവെള്ളൂരിലെ വീട്ടിലെത്തിയത്. കണ്ണുർ പുതിയതെരു ബാറിലെത്തിയത് പൊലിസ് പിൻതുടരുന്നുണ്ടെന്ന കാര്യം അറിഞ്ഞു കൊണ്ടുതന്നെയാണ്. രക്ഷപ്പെടാൻ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പ്രതി മൊഴി നല്‍കി.

കണ്ണൂർ കുടുംബ കോടതിയിൽ ദിവ്യശി വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു. ദിവ്യശ്രീ വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്നും ഭർത്താവ് രാജേഷിന്റെ മൊഴിയിൽ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വർണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചു. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്നും പ്രതി പറഞ്ഞു. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് വെട്ടിയത്.

crime

വീടിനകത്തേക്ക് കടന്ന രാജേഷ് കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ദിവ്യശ്രീയുടെ മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയായിരുന്നു ദിവ്യശ്രീ. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. മകൾക്ക് നേരെയുള്ള ആക്രമം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. കൈക്കും ദേഹത്തും വെട്ടേറ്റ ഇദ്ദേഹം കണ്ണൂർ ബേബി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+