എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വിജയരാഘവന് പകരം ഇപി ജയരാജനെത്തിയേക്കും
കണ്ണൂര്‍: കേരളത്തില്‍ നിന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് എ വിജയരാഘവന് തിരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ പേരുകള്‍ പരിഗണിക്കുന്നു. ആരാകും എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. നേരത്തെ ഇപി ജയരാജനെ പിബിയിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിച്ചത് പോലെ എസ് രാമചന്ദ്രന് പിള്ളയ്ക്ക് പകരക്കാരനായി എ വിജയരാഘവനെ പാര്‍ട്ടി പിബിയിലേക്ക് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിവുവരികയായിരുന്നു.

ഈ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഇപിയെ പരിഗണിക്കുന്നതെന്നാണ് സൂചന. അതേസമയം സിപിഎമ്മിന് നിരവധി വിവാദ കാര്യങ്ങള്‍ മുന്നിലുള്ളതിനാല്‍ വിജയരാഘവന് വഹിച്ചിരുന്ന ഉത്തരവാദിത്തം ഇപിയിലേക്ക് വരുന്നത് എല്‍ഡിഎഫിന് ഗുണകരമായേക്കും. സിപിഎം സംസ്ഥാന നേതൃത്വത്തിനും ഇതേ നിലപാടാണ്. കെ റെയില്‍ വിരുദ്ധ സമരമുള്‍പ്പെടെ കേരളത്തില്‍ ശക്തമാകുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന കാര്യമാണിത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പുതിയ നേതാവിനെ പരിഗണിക്കാന്‍ അധിക നാള് എടുക്കില്ല. അതേസമയം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തില്ലെന്ന് നേരത്തെ തന്നെ ഇപി നിലപാട് വ്യക്തമാക്കിയതാണ്.
പാര്‍ട്ടി ചുമതലകളിലായിരിക്കും ജയരാജന് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. നിലവില്‍ പാര്‍ട്ടിക്ക് ഇപി ജയരാജനെ വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന സ്ഥാനമാണിത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇപിക്ക് അര്‍ഹിക്കുന്ന ചുമതലയായി ഇത് കണക്കാക്കപ്പെടുകയും ചെയ്യും. ആദ്യ പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു ഇപി. വ്യവസായം, കായികം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളാണ് പാര്‍ട്ടിയില്‍ ഉണ്ടായത്. പ്രായപരിധി മാനദണ്ഡം സിപിഎം കര്‍ശനമാക്കിയതോടെ പാര്‍ട്ടി പിബിയും കേന്ദ്ര കമ്മിറ്റിയും കൂടുതല്‍ ചെറുപ്പമായി.
75 വയസ്സ് പിന്നിട്ട എസ് രാമചന്ദ്രന് പിള്ള, ബിമന്‍ ബോസ്, ഹനന്‍ മൊള്ള, എന്നിവര്‍ ഒഴിവായി. മുഖ്യമന്ത്രി പിണറായിവിജയന് മാത്രമാണ് ഇളവ് അനുവദിച്ചത്. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 85 അംഗം കേന്ദ്ര കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. കമ്മിറ്റിയിലെ 17 പേര് പുതുമുഖങ്ങളാണ്. അതോടൊപ്പം 15 പേര് വനിതകളുമാണ്. കേരളത്തില്‍ നിന്നും പി രാജീവ്, കെഎന്‍ ബാലഗോപാല്‍, പി സതീദേവി, സിഎസ് സുജാത എന്നിവര്‍ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തിയവരാണ്. കേരളത്തില്‍ നിന്നുള്ള എംസി ജോസഫൈന്, വൈക്കം വിശ്വന്, പി കരുണാകരന് എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവായി.
പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എംഎ ബേബി എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ബംഗാളില്‍ നിന്ന് രാമചന്ദ്ര ദോം പൊളിറ്റ് ബ്യൂറോയിലെത്തിയപ്പോള്‍ പിബിയിലെ ആദ്യത്തെ ദളിത് മുഖമെന്ന നേട്ടം സ്വന്തമാക്കി. ബംഗാളിലെ ഉയര്‍ന്ന പ്രാതിനിധ്യവും സിപിഎമ്മിന് ഉറപ്പിക്കാനായി. പാര്‍ട്ടി അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി ദൈനംദിന കാര്യ നടത്തിപ്പിനായി നേരത്തെ ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയേറ്റ് ഉടന്‍ പുനസ്ഥാപിക്കും. പുതിയ കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എളമരം കരീം, സിഎസ് സുജാത, വിജു കൃഷ്ണന്, തുടങ്ങിയവര്‍ കേന്ദ്ര സെക്രട്ടേറിയേറ്റിന്റെ ഭാഗമായേക്കും.
നിലവിലെ 17 അംഗ പിബിയില്‍ ആറ് പേര് ബംഗാളില്‍ നിന്നും നാല് പേര് കേരളത്തില്‍ നിന്നുമായിരുന്നു. ബംഗാളില്‍ നിന്നുള്ള ബൃന്ദ കാരാട്ട് പാര്‍ട്ടി സെന്ററിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ബംഗാളില്‍ നിന്നുണ്ടായിരുന്ന ബിമന്‍ ബസുവും, ഹനന്‍ മൊള്ളയും ഇത്തവണ ഒഴിവായി. മൊള്ളയ്ക്ക് പകരം അശോക് ധാവ്ളെ മഹാരാഷ്ട്രയില്‍ നിന്നും പിബിയിലെത്തി. പിബിയിലെ ബംഗാളില്‍ നിന്നുള്ള അംഗസംഖ്യ ആറില്‍ നിന്ന് അഞ്ചായി കുറഞ്ഞു. നിലവില്‍ പാര്‍ട്ടി അംഗസംഖ്യ അനുസരിച്ച് രാജ്യത്തെ ഏറ്റവും ശക്തമായ ഘടകം കേരളത്തിലാണ്. നിലവില്‍ രണ്ട് ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ബംഗാളില്‍ നിന്നുള്ളത്. കേരളത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിന് മുകളിലാണ് അംഗങ്ങളുള്ളത്.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications