കര്‍ഷക സമരങ്ങള്‍ രാജ്യത്ത് സ്വാതന്ത്യത്തിന് വേണ്ടി നടന്ന പോരാട്ടങ്ങളുടെ ഭാഗം: എംവി ഗോവിന്ദൻ
കണ്ണൂര്‍: കര്‍ഷക സമരങ്ങള്‍ രാജ്യത്ത് സ്വാതന്ത്യത്തിന് വേണ്ടി നടന്ന പോരാട്ടങ്ങളുടെ ഭാഗമാണെന്നും ആ രീതിയില്‍ കരിവെള്ളൂരിലെയും മുനയന്‍കുന്നിലെയും പാടിക്കുന്നിലെയും കര്‍ഷകര്‍ നടത്തിയ സാമ്രാജ്വത്യവിരുദ്ധ പോരാട്ടങ്ങള്‍ പിന്നീട് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍. രാജ്യത്തിന്റെ എഴുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകള്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ദേശീയപതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ അന്തസത്ത മതേതരത്വവും സോഷ്യലിസവും വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണ ഘടന തന്നെയാണ്.

അംബേദ്ക്കറടക്കമുള്ള ഭരണഘടനാശില്‍പ്പികള്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാരാംശം ആറ്റികുറുക്കിയെടുത്താണ് ഭരണഘടനയെഴുതിയുണ്ടാക്കിയത്. വലിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യത്തിന്റെ ഭരണഘടന രൂപീകരിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞുനിരവധി ആളുകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവരുടെ പോരാട്ടങ്ങളുടെ ഫലമായാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത്. ശരിയായ രീതിയിലും തെറ്റായ രീതിയിലും പ്രവര്‍ത്തിച്ചവരുണ്ട്. അവരുടെ എല്ലാം ലക്ഷ്യം സ്വാതന്ത്ര്യമായിരുന്നു ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ടത് ഇന്നത്തെ കാല ഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം നമ്മുടെ രാജ്യത്തിന് ഇന്നും നേടാനായിട്ടില്ല. സമ്പന്നര്‍ വീണ്ടും സമ്പന്നരാവുന്നുദരിദ്രര്‍ വീണ്ടും ദരിദ്രരായി തന്നെ നില നില്‍ക്കുന്നു. കേരളത്തില്‍ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ ഈ മാസം പൂര്‍ത്തിയാവും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ദരിദ്രരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു. കാവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരേഡ് വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നില്ല. വിജയ് ഭാരത് റെഡ്ഡി നയിച്ച പരേഡില്‍ പോലീസ്, എക്‌സൈസ്, , ജയില്‍ വകുപ്പുകള്‍ അണിനിരന്നു. നായ്ക് ബി. ചൗധരി ബാന്റ് മേളമൊരുക്കി.
എം.എല്‍.എ. മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി,കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ,ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications