തലശേരിയിൽ തീപിടിത്തം; ഫാസ്റ്റ് ഫുഡ് കട ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു
കണ്ണൂര്‍: തലശേരി നഗരത്തെ നടുക്കി വന്‍തീപിടിത്തം. ഫാസ്റ്റ് ഫുഡ് കടയാണ് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കോഴിക്കോട് റോഡില്‍ ഫാസ്റ്റ് ഫുഡ് കത്തിനശിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ മണിക്കൂറുകളുടെ പ്രയത്‌ന ഫലമായി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അണച്ചു. നഗരഹൃദയത്തിലെ മണവാട്ടി കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന മണവാട്ടി കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന കേവിസ് അറേബ്യന്‍ ഹട്ട് എന്ന ഫാസ്റ്റ് ഫുഡ് കടയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച്ച രാത്രി 10. 40 ഓടെയാണ് തീപ്പിടിത്ത മുണ്ടായത്. ഗ്യാസ് അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഈ സമയം ഹോട്ടലിനുള്ളില്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായിരുന്നു.
തീ ഉയരുന്നത് കണ്ടുയുടന്‍ ഇവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. തലശ്ശേരിയില്‍ നിന്ന് മൂന്നും പാനൂരില്‍ നിന്ന് ഒരു അഗ്‌നിരക്ഷാസേന യൂണിറ്റുമെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. പാചക ആവശ്യത്തിനായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീ പടരാതെ ഇരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഹോട്ടലിലെ ഫര്‍ണിച്ചറും ഇന്റീരിയറുംമുഴുവനായും കത്തിനശിച്ചു.

ഹോട്ടലിന്റെ തൊട്ടടുത്ത മെഡിക്കല്‍ഷോപ്പിലെ കമ്പ്യൂട്ടര്‍ സിസ്റ്റം തകരാറിലാവുകയും തീ ചൂടുകൊണ്ട് മരുന്നുകള്‍ ഉപയോഗശൂന്യമാവുകയും ചെയ്തിട്ടുണ്ട്. തലശ്ശേരി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് സി വി ദിനേശന്‍, പാനൂര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ ദിപു കുമാര്‍, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ കെ പി നിരൂപ്, സുബീഷ് പ്രേം, കെ റനീഷ്, പി അഗീഷ്, പി ഷിതുന്‍ രാജ് , ഓഫീസര്‍മാരായ പ്രേംലാല്‍, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ആറുമാസം മുന്‍പ് തലശേരി നാരങ്ങാപ്പുറത്ത് പച്ചക്കറി മാര്‍ക്കറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു.
ഇതിനു ശേഷം നടന്ന ഏറ്റവും വലിയ തീപിടിത്തമാണ് വീണ്ടും നടന്നത്. സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടെ തലശേരിയിലെ ഫാസ്റ്റ് ഫുഡ് കടകളും ഹോട്ടലുകളും സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും അഗ്‌നിരക്ഷാസംവിധാനങ്ങളില്ലെന്നാണ് ജനങ്ങളുടെ പരാതി.












Click it and Unblock the Notifications