സർക്കസ് ലോകത്തെ വിസ്മയം, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകൻ ജെമിനി ശങ്കരൻ അന്തരിച്ചു
കണ്ണൂർ: ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകൻ എം വി. ശങ്കരൻ എന്ന ജെമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂർ വാരത്ത് ശങ്കർ ഭവനിലായിരുന്നു താമസം. 99 വയസ്സായിരുന്നു. സർക്കസ് ലോകത്തിന് മറക്കാനാവാത്ത പേരാണ് ജെമിനി ശങ്കരന്റേത്. ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമ ആയിരുന്നു അദ്ദേഹം.ഞായറാഴ്ച രാത്രി 11.40ന് കണ്ണൂർ കൊയിലി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് പയ്യാമ്പലത്ത് വെച്ചാണ്. ഇന്ത്യൻ സർക്കസ് ഫെഡറേഷൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
സർക്കസ് ലോകത്തെ പ്രമുഖ പേരായിരുന്നു ജെമിനി ശങ്കരന്റേത്. ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായം കൂടിയ സർക്കസ്കാരനായിരുന്നു അദ്ദേഹം.
നിരവധി പ്രമുഖ വ്യക്തികളുമായി അദ്ദേഹകത്തിന് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സർക്കസ് കലാകാരൻ ആയിതന്നെയാണ് അദ്ദേഹംം തന്റെ ജീവിതം ആരംഭിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവരുമായി സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. മാർട്ടിൻ ലൂതർ കിങുമായും മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട,, വാലന്റീന തെരഷ്കോവ എന്നിങ്ങനെ അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നവരുടെ സൗഹൃദപ്പട്ടിക നീളുന്നു.

സാമ്പത്തികമായ പ്രശ്നങ്ങൾ കാരണം തകർന്ന വിജയ സർക്കസ് ജമനി ശങ്കരനും കൂട്ടുകാരും ഏറ്റെടുത്തതോടെയാണ് വലിയ മാറ്റം ഉണ്ടാവുന്നത്, ഇതാണ് പിന്നീട് ജെമിനി സർക്കസ് എന്ന പേരിൽ തുടങ്ങുന്നത്. വിദേശ രാജ്യങ്ങളിലെ കലാകാരന്മാരും വന്യമൃഗങ്ങളേയും സർക്കസിൽ എത്തിച്ചു. ഇത് ആളുകൾക്കിടയിൽ വലിയ അത്ഭുതം ഉണ്ടാക്കി. 1977-ൽ ജംബോ സർക്കസ് കൂടി ശങ്കരൻ ഏറ്റെടുത്തു.ചൈനയിൽ നടന്ന ഇന്റർ നാഷണൽ സർക്കസ് ഫെസ്റ്റ്വലിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കുവൈത്ത് ഗോൾഡ്ൻ പുരസ്ക്കാരം ലഭിച്ചു. സർക്കസിലെ അദ്ദേഹത്തിന്റെ സേവനം പരിഗണിച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു.
1924 ജൂൺ 13-ന് തലശ്ശേരരിയിൽ ജനനം. തലശ്ശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും അഞ്ചാമത്തെ മകനാണ് അദ്ദേഹം. ചെറുപ്പം തൊട്ടേ അദ്ദേഹത്തിന് സർക്കസിനോട് താലപര്യം ഉണ്ടായിരുന്നു. അങ്ങനെയാണ് സർക്കസിന്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ അടുത്തെത്തുന്നത്. പിന്നീട് അദ്ദേഹം പട്ടാളത്തിലും പോയി.
നാലര വർഷം പട്ടാളചത്തിലായിരുന്നു. അവിടെ നിന്ന് വിരമിച്ചു. 1946 സൽ ആണ് അദ്ദേഹം സർക്കസിൽ ചേർന്നത്. കൊൽത്തയിലെ വളരെ പ്രശസ്തം ആയിരുന്ന ബോസ്ലിയൻ സർക്കസിലാണ് ചേർന്നത്. ഹൊറിസോണ്ടൽ ബാറിൽ അദ്ദേഹം കലാകാരനായി ഉണ്ടായിരുന്നു. നാഷണൽ സർക്കസിലും ഗ്രേറ്റ് ബോംബെ സർക്കസിലും അദ്ദേഹം പങ്കെടുത്തു.
ശോഭനയാണ് ഭാര്യ. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ. മരുമക്കൾ: പൂർണിമ അജയ് ശങ്കർ, സുനിതാ അശോക് ശങ്കർ, പ്രദീപ് നായർ . സഹോദരങ്ങൾ: എം. ബാലൻ, പരേതരായ എം. കൃഷ്ണൻ നായർ, എം. കണ്ണൻ നായർ, മൂർക്കോത്ത് കുഞ്ഞിരാമൻ, എം. നാരായണൻ, എം. ലക്ഷ്മി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications