കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊ വിഡ് സ്ഥിരീകരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് കുട്ടികളും

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: കണ്ണൂർ ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരിൽ എട്ടു പേരും മുംബൈയില്‍ നിന്നും വന്നവരാണ്. കുത്തുപറമ്പ് കോട്ടയം മലബാര്‍ സ്വദേശികളായ നാലും 15ഉം വയസ്സുള്ള പെണ്‍കുട്ടികള്‍, 10 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികള്‍, ഒരു 12 വയസ്സുകാരന്‍, 41ഉം 39ഉം വയസ്സുള്ള പുരുഷന്‍മാര്‍ 38കാരിയായ സ്ത്രീ എന്നിവരാണ് മുംബൈയില്‍ നിന്നെത്തിയവര്‍.

അറബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കടലില്‍ പോകരുത്അറബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കടലില്‍ പോകരുത്

മെയ് 23-ന് നാട്ടിലെത്തിയ ഇവര്‍ 28-ന് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 222 ആയി. ഇതില്‍ 123 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 67 പേരും, അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 93 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും, വീടുകളില്‍ 9464 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6822 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6331 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5959 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ടി വി സുഭാഷ് കളക്ടറുടെ ചേമ്പറിൽ നടത്തിയ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

 corona15-158

ഇതിനിടെ തലശേരി സഹകരണാശുപത്രി ചികിത്സിക്കാനായി കൊണ്ടുവരവെ മരണമടഞ്ഞ വടകര അഴിയൂർ സ്വദേശിയുടെ കൊ വിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത് കണ്ണുർ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസകരമായി.

കഴിഞ്ഞ മെയ് 17-ന് യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് ഭാര്യയോടൊപ്പം നാട്ടില്‍ വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അത്താണിക്കല്‍ സ്‌കൂളിനു സമീപം അല്‍ താജില്‍ സിപി ഹാഷിം മുതുവന (69) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മാഹി ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലു കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതിനു ശേഷം വടകര സര്‍ക്കാര്‍ കൊറോണ കെയര്‍ സെന്ററിലും തുടര്‍ന്ന് കോഴിക്കോട് പണം നല്‍കി താമസിക്കുന്ന കൊറോണ കെയര്‍ സെന്ററിലാണ് താമസിച്ചിരുന്നത്. എന്നാൽ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിന് താമസിക്കാമെന്ന് ഉത്തരവ് വന്നതിനുശേഷം 27-ന് ഭാര്യയോടൊപ്പം അഴിയൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിന് ശേഷം നിരീക്ഷണത്തിലുള്ള വ്യക്തി ആയതുകൊണ്ട് സ്രവം എടുത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍റില്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഭാര്യ: കായക്കല്‍ റംല, മക്കള്‍: ഷബീര്‍, ഡോ. ഷാജുദ്ധീന്‍ (മൈത്ര ആശുപത്രി, കോഴിക്കോട്), ഷബ്ജിന. മരുമക്കള്‍: ഫെമിന, ഡോ. ഷംനി (സ്റ്റാര്‍ കെയര്‍ ആശുപത്രി, കോഴിക്കോട്), ഷബിന്‍. കബറടക്കം കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

 ക്വാറന്റീൻ ലംഘിച്ചെന്ന് വ്യാജപ്രചാരണം: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു ക്വാറന്റീൻ ലംഘിച്ചെന്ന് വ്യാജപ്രചാരണം: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

 48 മണിക്കൂറിനിടെ കേരളത്തെ ഞെട്ടിച്ച നാല് കൊലപാതകങ്ങൾ: വില്ലനായത് മദ്യം, മരിച്ചവരിൽ അമ്മയും അച്ഛനും 48 മണിക്കൂറിനിടെ കേരളത്തെ ഞെട്ടിച്ച നാല് കൊലപാതകങ്ങൾ: വില്ലനായത് മദ്യം, മരിച്ചവരിൽ അമ്മയും അച്ഛനും

English summary
Four coronavirus positive cases in Kannur on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X