വിവാഹ തലേന്ന് പൊന്നും സ്ത്രി ധന തുകയുമായി മുങ്ങിയ വരനും സംഘവും പിടിയിൽ
വിവാഹ തലേന്ന് പൊന്നും സ്ത്രി ധന തുകയുമായി മുങ്ങിയ വരനും സംഘവും പിടിയിൽ
കണ്ണൂർ: വിവാഹദിനത്തിന്റെ തലേന്ന് സ്ത്രീധനമായി ലഭിച്ചച്ച പണവുമായി മുങ്ങിയ വരനെയും സംഘത്തെയും പൊലിസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ കോറോം കൂര്‍ക്കര അഞ്ചില്ലത്ത് യൂനുസ് (35), അരവഞ്ചാല്‍ കാഞ്ഞിരപൊയില്‍ ചാര്യാടന്‍ ലക്ഷ്മണന്‍ ബിഹാറില്‍ മഹാസഖ്യം തകര്‍ന്നേക്കും; ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മാഞ്ചി, കോണ്‍ഗ്രസില്‍ ആശങ്കപറമ്പ് കുറ്റ്യേരി ചെറിയൂരിലെ തുന്തക്കാച്ചി തേനല്‍ ഹാരിസിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ സപ്തംബര്‍ 12നായിരുന്നു ഫാരിസിന്റെ സഹോദരിയുമായി യൂനുസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
ബിഹാറില്‍ മഹാസഖ്യം തകര്‍ന്നേക്കും; ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മാഞ്ചി, കോണ്‍ഗ്രസില്‍ ആശങ്ക
എന്നാല്‍ വിവാഹത്തലേന്ന് സ്വര്‍ണ്ണം വാങ്ങാനെന്നും പറഞ്ഞ് നിശ്ചയിച്ചുറപ്പിച്ച സ്ത്രീധനത്തുകയില്‍ നിന്നും 1,20,000 രൂപ യൂനുസ് വാങ്ങി കടന്നു കളയുകയായിരുന്നു. വരന്റെ സഹായി ആയി എത്തിയ ലക്ഷ്മണനെ പിടികൂടിയതോടെയാണ് ഇരിക്കൂറുള്ള കൃഷ്ണനാണ് വരന്റെ അമ്മാവനായ കളരിക്കല്‍ സുബൈറായി വന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
വിവാഹത്തിനായി രണ്ടായിരം പേര്‍ക്കുള്ള സദ്യയും വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയിരുന്നു. ഏറെനേരം കാത്തിരുന്നിട്ടും വരനും സംഘവും വരാതായതോടെ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലായത്. കൊടുത്ത വിലാസം ഉള്‍പ്പെടെ വ്യാജമായിരുന്നു. യൂനുസിനെ കോറോം കൂര്‍ക്കരയില്‍ വച്ചും മറ്റ് രണ്ട് പേരെ പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചുമാണ് പിടികൂടിയത്. സ്ഥിരം വിവാഹത്തട്ടിപ്പ് സംഘമാണിതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.