Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിലേത് രാഹുൽ ഗാന്ധിയുട വിജയമാണെന്ന് കെ.സുധാകരൻ

കണ്ണൂർ: കർണാടക വിജയത്തിൽ കണ്ണുരിലും കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം . കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിലാണ് കണ്ണൂർ ഡി.സി.സി. ഓഫിസിൽ മധുരം വിളമ്പിയും ത്രിവർണ പതാക വീശിയും പടക്കം പൊട്ടിച്ചും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആഹ്ളാദം പ്രകടിപിച്ചത്. കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ നേതൃത്യത്വം നൽകി.

കർണാടകയിലുണ്ടായത് രാഹുൽ ഗാന്ധിയുടെ വിജയമാണെന്ന് കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണൂർ ഡി.സി.സി. ഓഫിസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ തിരിച്ചു വരവും ബി.ജെ.പിയുട തകർച്ചയുടെയും ലക്ഷണമാണ് കർണാടക തെരഞ്ഞെടുപ്പ് . ഇതു രാഹുൽജിയുടെ വിജയമാണ് രാഹുൽ ഗാന്ധിയുടെ വിശാലമായ കാഴ്ച്ചപാടിന്റെ പ്രതിഫലനമാണ് കർണാടകയിലെ ഫലം. അദ്ദേഹം കെട്ടിയ സ്നേഹമതിലിന്റെ വിജയമാണിത്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്താൻ രാഹുൽജി ക്ക് കഴിഞ്ഞു.

KS

അദ്ദേഹത്തെ ക്രൂശിക്കാനും അധികാരം നഷ്ടപ്പെടുത്താനും ബി.ജെ പി നടത്തിയ ശ്രമങ്ങൾ ക്കെതിരെയുള്ള തിരിച്ചടിയാണ് കർണാടകയിലേത് കോൺഗ്രസ് വിമുക്ത ഭാരതമുണ്ടാക്കാൻ ശ്രമിച്ച ബി.ജെ.പി സൗത്ത് ഇൻഡ്യയിലെവിടെയും ഇല്ലാതായിരിക്കുകയാണ് നേരത്തെ ഞങ്ങൾക്ക് തെരഞ്ഞെടുപ്പിനെ കുറിച്ചു യാതൊരു ആശങ്കയുമില്ലായിരുന്നു.

നല്ല ശുഭാപ്തിവിശ്വാസമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. 130 സീറ്റുകളിൽ വിജയിക്കുമെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു.കേരളത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. കർണാടകയിൽ ജയിച്ചുവെങ്കിൽ കേരളത്തിലും ഞങ്ങൾക്ക് ജയിക്കാൻ പ്രയാസമുണ്ടാവില്ല. കോൺഗ്രസ് വിമുക്ത ഭാരതമുണ്ടാക്കാനാണ് കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ടർസ്റ്റാൻഡുണ്ടാക്കിയത്. അതിവിടെ തകരും. കേരളത്തിനും ആഹ്ളാദിക്കാനുള്ള വിജയമാണിത്. ബംഗ്ളൂരിൽ കൂടുതലുള്ളത് കണ്ണുരുകാരാണ്. മംഗ്ളൂരിൽ കാസർകോട്ടുകാരാണ് കൂടുതൽ. ഞങ്ങളുടെ പ്രവർത്തകർ അവർക്കിടെ യിൽ പ്രവർത്തിച്ചു. കേരളത്തിലെ പ്രവർത്തകരുടെ വിജയം കൂടിയാണ് കർണാടകയിലേതെന്ന് കെ.സുധാകരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+