'അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു പോലീസ് യൂണിഫോം'; 'എന്നാൽ,കാണാൻ അച്ഛനില്ല' - സബ് ഇൻസ്പെക്ടർ സൗമ്യ
കണ്ണൂർ: തന്റെ അച്ഛന്റെ ആഗ്രഹം സാധിച്ചു നൽകി മകൾ സൗമ്യ. ഒരു സബ് ഇൻസ്പെക്ടറായി കാണണമെന്നായിരുന്നു സൗമ്യയുടെ അച്ഛന്റെ ആഗ്രഹം. എന്നാൽ, ആ അച്ഛന്റെ ആഗ്രഹം സൗമ്യ നിറവേറ്റി. എന്നാൽ സബ്ഇൻസ്പെക്ടർ ആയപ്പോൾ കാണാൻ അച്ഛൻ ഇല്ല. കണ്ണൂരിലെ സബ് ഇൻസ്പെക്ടറായാണ് ഇ.യു സൗമ്യ എത്തിയത്.
ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സൗമ്യയുടെ അച്ഛന്റെ മരണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുകയായിരുന്നു ആദിവാസിയായ അച്ഛൻ. ആക്രമണത്തിൽ കൊല്ലപ്പെട്ട ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകളാണ് സബ് ഇൻസ്പെക്ടർ ഇ.യു സൗമ്യ. അതേസമയം, തൃശ്ശൂർ പാലപ്പിള്ളി എലിക്കോട് ഊരിൽ ആണ് സൗമ്യയുടെ സ്വദേശം.

ഈ ആദിവാസി ഊരിൽ നിന്നുള്ള ആദ്യത്തെ സബ് ഇൻസ്പെക്ടർ എന്ന നേട്ടവും ഇനി സൗമ്യയ്ക്ക് സ്വന്തം.
സൗമ്യയുടെ വാക്കുകൾ ഇങ്ങനെ : - അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു എന്നെ പോലീസ് യൂണിഫോമിൽ കാണണം എന്നത്. എന്നാൽ, യൂണിഫോമിൽ എത്തിയപ്പോൾ കാണാൻ അച്ഛനില്ല. ഈ സങ്കടം മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളൂ. - സൗമ്യ പറഞ്ഞു.
ആദിവാസി മേഖലയിലെ വരും തലമുറയ്ക്ക് താൻ സബ് ഇൻസ്പെക്ടർ ആയ ഈ നേട്ടം പ്രചോദനമാകും. ആദിവാസി മേഖലയിൽ നിന്നും സർക്കാർ ഉദ്യോഗത്തിൽ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ, മുൻ കാലത്തെ അപേക്ഷിച്ച് ആദിവാസി മേഖലയിൽ ഉള്ള കുട്ടികൾ വിദ്യാഭ്യാസ പരമായി മുന്നേറുന്നു എന്നും സൗമ്യ വ്യക്തമാക്കി.
എന്നാൽ ഈ സ്ഥിതി മാറേണ്ടത് ഉണ്ടെന്ന് സൗമ്യ പറയുന്നു. നല്ലതും മികച്ചതുമായ തൊഴിൽപരമായ കോഴ്സുകൾ കുട്ടികൾ തിരഞ്ഞെടുക്കണം. പി എസ് സി ഉൾപ്പെടെ പരീക്ഷകൾക്കും വിദ്യാർഥികൾ കൂടുതൽ സജ്ജമാക്കണം. തനിക്ക് സിവിൽ സർവീസിന് ആണ് കൂടുതൽ താല്പര്യമെന്ന് സൗമ്യ വ്യക്തമാക്കി. പോലീസ് യൂണിഫോമിനോട് ആദ്യമൊന്നും തനിക്ക് അടുപ്പം തോന്നിയിരുന്നില്ല.
എന്നാൽ, തുടരെ ഉളള ജീവിതത്തിൽ നേരിടേണ്ടി വന്ന അനുഭവങ്ങളാണ് യൂണിഫോമിനോട് തന്നെ അടുപ്പിക്കാൻ കാരണമെന്ന് സൗമ്യ പറയുന്നു. ഒരു നാടിനെ മകൾ യൂണിഫോമിൽ സേവിക്കണം എന്നത് ഉണ്ണിച്ചെക്കന്റെ ആഗ്രഹം ആയിരുന്നു . ഈ ആഗ്രഹം സൗമ്യ നേടി. ഇതിന് അമ്മ മണിയും ഭർത്താവ് ടി.എസ്. സുബിനും ഉണ്ണിച്ചെക്കന്റെ സുഹൃത്തായ യു.പി. ജോസഫും സഹായിച്ചു. പോലീസ് സേനയിലെ നിരവധി ആളുകളും എനിക്കൊപ്പം ഉണ്ടായിരുന്നു. - സൗമ്യ വ്യക്തമാക്കി.
അതേസമയം, ആനയുടെ ആക്രമണത്തിൽ അച്ഛൻ മരിക്കുമ്പോൾ സൗമ്യ പോലീസ് ആകാനുള്ള പരിശീലനത്തിലായിരുന്നു. രാമവർമ്മപുരം പോലീസ് ക്യാമ്പിലായിരുന്നു സൗമ്യയുടെ പരിശീലനം. ഇനി മുതൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിലാണ് സൗമ്യ സേവനം അനുഷ്ഠിക്കുക. എന്നാൽ, സ്റ്റേഷൻ ഏതാണെന്ന് തീരുമാനം ആയിട്ടില്ല. 34 പേരാണ് കണ്ണൂർ എ ആർ ക്യാമ്പിൽ സബ് ഇൻസ്പെക്ടറായി ചുമതല ഏറ്റെടുക്കുന്നത്. അഞ്ച് വനിതകളും ഈ 34 പേരിൽ ഉൾപ്പെടുന്നു. അതിലൊന്നാണ് ഉണ്ണിച്ചെക്കന്റെ മകൾ സൗമ്യ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications